ന്യൂദല്‍ഹി:: ഈ ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുമെന്ന് പ്രഖ്യാപിച്ച് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. ജയിലായാലം മരണമായാലും വരിയ്‌ക്കുമെന്നും ഷേഖ് ഹസീന പറഞ്ഞു. ഇതോടെ ഷേഖ് ഹസീന വധിക്കപ്പെടാനാണ് സാധ്യതയെന്ന ആശങ്ക സമൂഹമാധ്യമങ്ങളില്‍ പരക്കെ ഇന്ത്യക്കാര്‍ പങ്കുവെയ്‌ക്കുകയാണ്.
2024 ആഗസ്ത് അഞ്ചിനാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഷേഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. അതിന് ശേഷം ഇന്നുവരെ ഇന്ത്യയില്‍ കഴിയുകയായിരുന്ന ഷേഖ് ഹസീന ഇപ്പോഴാണ് താന്‍ ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുമെന്ന പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം വേദനയുണ്ടാക്കുന്നതാണ് ഈ പ്രസ്താവന. കാരണം ബംഗ്ലാദേശ് ഷേഖ് ഹസീനയെ സംബന്ധിച്ചിടത്തോളം സുരക്ഷിതമല്ല. ജമാ അത്തെ ഇസ്ലാമി ഇപ്പോഴും അവിടെ ശക്തമാണ്. ഹമാസ് പോലുള്ള ഭീകരശക്തികളും അവിടെ ഉണ്ട്. ഇപ്പോള്‍ ബംഗ്ലാദേശ് ഭരിയ്‌ക്കുന്ന പ്രധാനമന്ത്രി താരിഖ് റഹ്മാനും ഷേഖ് ഹസീനയ്‌ക്കെതിരായ വ്യക്തിയാണ്. ബംഗ്ലാദേശില്‍ 2026ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വിജയിച്ചതോടെയാണ് താരിഖ് റഹ്മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്.
വിദ്യാര്‍ത്ഥി കലാപം അനിയന്ത്രിതമാവുകയും അവര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ചുചെയ്യുകയും ചെയ്തപ്പോഴാണ് സേനാമേധാവി ഷേഖ് ഹസീനയോട് എവിടേയ്‌ക്കെങ്കിലും രക്ഷപ്പെട്ടോളാന്‍ ആവശ്യപ്പെട്ടത്. അമേരിക്കയോ ബ്രിട്ടനോ അഭയം നല‍്കാന്‍ തയ്യാറായില്ല. ഷേഖ് ഹസീനയുടെ ആവശ്യം തള്ശളിക്കളയാന്‍ പക്ഷെ മോദിയ്‌ക്ക് കഴിയുമായിരുന്നില്ല. ധൈര്യസമേതം ഇന്ത്യയിലേക്ക് പറന്നോളൂഎന്നായിരുന്നു മോദിയുടെ മറുപടി. ഉടന്‍ ബംഗ്ലാദേശ് എയര്‍ഫോഴ്സിന്റെ വിമാനത്തില്‍ യുപിയിലെ ഗാസിയാബാദിലുള്ള ഹിന്‍ഡോണ്‍ എയര്‍പോര്‍ട്ടില്‍ 2024 ആഗസ്ത് അഞ്ചിന് വന്നിറങ്ങുകയായിരുന്നു. അന്നു മുതല്‍ ഇന്നുവരെ ഇന്ത്യ തന്നെയാണ് ഷേഖ് ഹസീനയ്‌ക്ക് അഭയം നല്‍കിയത്.പല തവണ വിചാരണയ്‌ക്ക് ബംഗ്ലാദേശ് ഷേഖ് ഹസീനയെ ആവശ്യപ്പെട്ടെങ്കിലും വിട്ടുകൊടുക്കാന്‍ മോദി തയ്യാറായില്ല.
ഷേഖ് ഹസീന വധിക്കപ്പെടുമെന്ന ആശങ്ക വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെയ്‌ക്കുകയാണ്. അവരെ ഇന്ത്യ വിട്ട് പോകാന് അനുവദിക്കരുതെന്ന് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
















