Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

ഭാരതത്തിന്റെ ബ്രിക്‌സ് അധ്യക്ഷപദം പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നിവയില്‍ അധിഷ്ഠിതമായ പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു അവസരം പ്രദാനം ചെയ്യുന്നു.

ശ്രീപദ് നായിക് by ശ്രീപദ് നായിക്
Jul 10, 2026, 07:36 am IST
in Article

വര്‍ദ്ധിച്ചുവരുന്ന ആഗോള അനിശ്ചിതത്വം, ഊര്‍ജ്ജ ആവശ്യകത, കാലാവസ്ഥാ വെല്ലുവിളികള്‍ എന്നിവയുടെ ഈ കാലഘട്ടത്തില്‍, അന്താരാഷ്‌ട്ര സമൂഹത്തിന് മുന്നിലുള്ള അനിവാര്യമായ കടമ എന്നത് കൂടുതല്‍ ശുദ്ധവും, സുരക്ഷിതവും, താങ്ങാനാവുന്നതും, വിശ്വസനീയവുമായ ഊര്‍ജ്ജ സംവിധാനങ്ങള്‍ നിര്‍മിക്കുക എന്നതാണ്; അതേസമയം ഇവ വികസ്വര സമ്പദ്വ്യവസ്ഥകളുടെ വികസന ആവശ്യങ്ങള്‍ക്കും സാമ്പത്തിക ആഗ്രഹങ്ങള്‍ക്കും അനുസൃതമായി നിലകൊള്ളുകയും വേണം.

ഊര്‍ജ്ജ സുരക്ഷ, വ്യവസായ വളര്‍ച്ച, ദീര്‍ഘകാല വികസനം എന്നിവയില്‍ ശുദ്ധ ഊര്‍ജ്ജം ഇന്ന് കൂടുതല്‍ അവിഭാജ്യ ഘടകമായി മാറിക്കൊണ്ടിരിക്കുന്നു. അസ്ഥിരമായ ഇന്ധന വിപണികളില്‍ നിന്നുള്ള സുരക്ഷിതത്വമില്ലായ്‌മ കുറയ്‌ക്കാനും, ഊര്‍ജ്ജ ലഭ്യത വ്യാപിപ്പിക്കാനും, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, ആഭ്യന്തര വ്യവസായങ്ങളെ ശക്തിപ്പെടുത്താനും, ദേശീയ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇതിന് സാധിക്കും. എങ്കിലും, ശുദ്ധ ഊര്‍ജ്ജത്തിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയായിരിക്കില്ല. അവ അതത് രാജ്യങ്ങളുടെ സാഹചര്യങ്ങള്‍, വിഭവ ലഭ്യത, വികസന മുന്‍ഗണനകള്‍ എന്നിവയെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം.

വികസ്വര സമ്പദ്വ്യവസ്ഥകള്‍ തമ്മിലുള്ള സഹകരണം പ്രാധാന്യമര്‍ഹിക്കുന്നത് ഇവിടെയാണ്. ബ്രിക്‌സ് അംഗങ്ങള്‍ക്കിടയിലെ ശക്തമായ സഹകരണം, ഊര്‍ജ്ജ സുരക്ഷ, സുസ്ഥിരത, ഉള്‍ക്കൊള്ളുന്ന വളര്‍ച്ച എന്നീ ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം ശുദ്ധ ഊര്‍ജ്ജ വിന്യാസം വേഗത്തിലാക്കാനും സഹായിക്കും.

ഭാരതത്തിന്റെ സ്വന്തം അനുഭവം വ്യക്തമാക്കുന്നതുപോലെ, ശുദ്ധ ഊര്‍ജ്ജം ജനങ്ങളില്‍ നിന്നാണ് ആരംഭിക്കേണ്ടത്.കഴിഞ്ഞ ദശകത്തില്‍, പ്രധാനമന്ത്രി സഹജ് ബിജിലി ഹര്‍ ഘര്‍ യോജനയ്‌ക്ക് (സൗഭാഗ്യ) കീഴില്‍ ഏകദേശം 2.86 കോടി വീടുകളില്‍ വൈദ്യുതി കണക്ഷനുകള്‍ ലഭ്യമാക്കി. ഇത് സാര്‍വത്രിക വൈദ്യുതീകരണത്തെ മുന്നോട്ട് നയിക്കുകയും ഗ്രാമീണ-പിന്നാക്ക മേഖലകളിലെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്ക് കീഴില്‍ 10.5 കോടിയിലധികം എല്‍പിജി കണക്ഷനുകള്‍ സ്ത്രീകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് കൂടുതല്‍ ശുദ്ധമായ പാചകരീതി പ്രോത്സാഹിപ്പിക്കുന്നതിനും, കുടുംബങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, കഠിനാധ്വാനം കുറയ്‌ക്കുന്നതിനും സഹായിച്ചു.

ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന ഈ സമീപനത്തിനൊപ്പം തന്നെ വലിയ തോതിലുള്ള വിന്യാസവും അതിന് പിന്തുണ നല്‍കുന്ന അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം. ഭാരതത്തിന്റെ ശുദ്ധ ഊര്‍ജ്ജ ചരിത്രത്തില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം കേന്ദ്രസ്ഥാനത്തായി മാറിയിരിക്കുന്നു. എങ്കിലും അതിന്റെ വിജയം അതിനെ പിന്തുണയ്‌ക്കുന്ന സംവിധാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. സൗരോര്‍ജ്ജവും പവന ഊര്‍ജ്ജവും വേഗത്തില്‍ വിന്യസിക്കാന്‍ സാധിക്കുമെങ്കിലും, പ്രസരണം, വിതരണം, സംഭരണം, ഗ്രിഡ് മാനേജ്മെന്റ് എന്നിവ ഒരുമിച്ച് മുന്നോട്ട് പോകുമ്പോള്‍ മാത്രമേ അവയുടെ പൂര്‍ണ്ണമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയൂ.

ശുദ്ധ ഊര്‍ജ്ജ വ്യാപനത്തെ പിന്തുണയ്‌ക്കുന്ന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ഭാരതം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഊര്‍ജ്ജ സംഭരണത്തിലും ഗ്രിഡിന്റെ വഴക്കത്തിലും വര്‍ദ്ധിച്ചുവരുന്ന നിക്ഷേപങ്ങള്‍ക്കൊപ്പം തന്നെ പ്രസരണ അടിസ്ഥാന സൗകര്യങ്ങളും ക്രമമായി വികസിച്ചു വരുന്നു. വിതരണ പരിഷ്‌കരണങ്ങളും നൂതന ഗ്രിഡ് സാങ്കേതികവിദ്യകളുടെ സ്വീകാര്യതയും, പുനരുപയോഗ ഊര്‍ജ്ജത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പങ്കിനെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതും കൂടുതല്‍ പ്രതികരണക്ഷമവും വിശ്വസനീയവുമായ ഒരു ഊര്‍ജ്ജ സംവിധാനം രൂപപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്.

ഭാരതത്തിന്റെ ഫോസില്‍ ഇതര ഇന്ധന അധിഷ്ഠിത ശേഷി ഇപ്പോള്‍ 288 ജിഗാവാട്ട് കടന്നിരിക്കുന്നു. വലിയ വന്‍കിട പദ്ധതികള്‍ക്കപ്പുറം, പുരപ്പുറ സോളാര്‍, സോളാര്‍ പമ്പുകള്‍, മിനി ഗ്രിഡുകള്‍, മൈക്രോ ഗ്രിഡുകള്‍ എന്നിവയിലൂടെ വികേന്ദ്രീകൃത പുനരുപയോഗ ഊര്‍ജ്ജ സംവിധാനങ്ങള്‍ ഗ്രാമീണ-പിന്നാക്ക മേഖലകളില്‍ ശുദ്ധ ഊര്‍ജ്ജ ലഭ്യത കൂടുതല്‍ വ്യാപിപ്പിച്ചു വരുന്നു. ഈ സംവിധാനങ്ങള്‍ ജലസേചനം, ശീതസംഭരണം, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, പ്രാദേശിക സംരംഭങ്ങള്‍ എന്നിവയെ പിന്തുണയ്‌ക്കുന്നതോടൊപ്പം ഗ്രാമീണ ഉപജീവനമാര്‍ഗ്ഗങ്ങളെയും പ്രാദേശിക സാമ്പത്തികശേഷിയെയും ശക്തിപ്പെടുത്തുന്നു.

‘പിഎം സൂര്യഘര്‍: മുഫ്ത് ബിജിലി യോജന’ ഈ കാഴ്ചപ്പാടിനെ വലിയ തോതില്‍ പ്രതിഫലിപ്പിക്കുന്ന ഒന്നാണ്. ഏകദേശം 40 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിനകം തന്നെ ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ഇത് ഉപഭോക്താക്കളെ കൂടുതല്‍ വികേന്ദ്രീകൃതവും പങ്കാളിത്തമുള്ളതുമായ ഒരു ഊര്‍ജ്ജ സംവിധാനത്തിന്റെ ഭാഗഭാക്കാക്കാന്‍ പ്രാപ്തരാക്കുന്നു.
എന്നിരുന്നാലും, ശുദ്ധ ഊര്‍ജ്ജ വ്യാപനത്തിന്റെ നിര്‍ണ്ണായക ചാലകശക്തിയായി സാമ്പത്തികം തുടരും. പല വികസ്വര സമ്പദ്വ്യവസ്ഥകള്‍ക്കും വലിയ തോതിലുള്ള പുനരുപയോഗ ഊര്‍ജ്ജ സാധ്യതകളുണ്ട്, എന്നാല്‍ ഈ സാധ്യതകളെ വികസിപ്പിക്കാന്‍ സാധിക്കുന്നതും സാമ്പത്തികമായി ലാഭകരവുമായ പദ്ധതികളാക്കി മാറ്റുന്നതിന് താങ്ങാനാവുന്നതും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമായ മൂലധനം ലഭ്യമാകേണ്ടതുണ്ട്.

വരും വര്‍ഷങ്ങളില്‍ പുനരുപയോഗ ഊര്‍ജ്ജം, പ്രസരണ അടിസ്ഥാന സൗകര്യങ്ങള്‍, ഗ്രിഡ് നവീകരണം, സംഭരണ സംവിധാനങ്ങള്‍ , ഊര്‍ജ്ജക്ഷമതയുള്ള സാങ്കേതികവിദ്യകള്‍ എന്നിവയിലെ നിക്ഷേപങ്ങള്‍ അത്യാവശ്യമായിരിക്കും. ധനസഹായം, സാങ്കേതിക പങ്കാളിത്തം, ശേഷി വികസനം എന്നിവയിലൂടെ വികസ്വര രാജ്യങ്ങളെ പിന്തുണയ്‌ക്കുന്നതില്‍ ന്യൂ ഡെവലപ്മെന്റ് ബാങ്ക് പോലുള്ള സ്ഥാപനങ്ങള്‍ക്ക് സുപ്രധാന പങ്ക് വഹിക്കാന്‍ കഴിയും.

ശുദ്ധ ഊര്‍ജ്ജ സാങ്കേതികവിദ്യകള്‍ക്കായി കരുത്തുറ്റതും വൈവിധ്യവല്‍ക്കരിക്കപ്പെട്ടതുമായ വിതരണ ശൃംഖലകള്‍ നിര്‍മിക്കേണ്ടതിന്റെ ആവശ്യകതയും തുല്യ പ്രധാനമാണ്. വികസ്വര സമ്പദ്വ്യവസ്ഥകള്‍ക്ക് സുരക്ഷിതവും, താങ്ങാനാവുന്നതും, വിശ്വസനീയവുമായ ഊര്‍ജ്ജ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതിന് നിര്‍മാണം, സാങ്കേതികവിദ്യ, നവീകരണം, വിതരണ ശൃംഖലകള്‍ എന്നിവയിലുടനീളം സഹകരണം ശക്തമാക്കേണ്ടത് അത്യാവശ്യമാണ്.

ഭാരതം ബ്രിക്‌സ് അധ്യക്ഷപദവുമായി മുന്നോട്ട് പോകുമ്പോള്‍, താങ്ങാനാവുന്ന ചെലവ്, വലിയ തോതിലുള്ള വിന്യാസം, വിശ്വസനീയത, സാങ്കേതികവിദ്യാ ലഭ്യത, കരുത്തുറ്റ വിതരണ ശൃംഖലകള്‍, സുസ്ഥിരമായ വളര്‍ച്ച എന്നിവയെ പിന്തുണയ്‌ക്കുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള ഒരു സഹകരണ ചട്ടക്കൂട് ശക്തിപ്പെടുത്താനുള്ള അവസരമുണ്ട്.

Tags: 2026 BRICS SummitGlobal uncertaintyenergy demandand climate challenges.
ശ്രീപദ് നായിക്
ശ്രീപദ് നായിക്
കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

India

ബ്രിക്സ് രാജ്യങ്ങളിലെ ഡിജിറ്റല്‍ കറന്‍സികളെ ഇ-റുപിയുമായി ബന്ധപ്പെടുത്തണമെന്ന ഇന്ത്യയുടെ നിര്‍ദേശം; ഡോളറിന്റെ ആധിപത്യം തകര്‍ക്കാനോ?

പുതിയ വാര്‍ത്തകള്‍

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ സഹോദരൻ മയക്കുമരുന്ന് കേസിൽ അറസ്റ്റിൽ ; പ്രതിക്കെതിരെയുള്ളത് ഒമ്പത് ക്രിമിനൽ കേസുകൾ , തെറ്റ് ചെയ്തില്ലെന്ന് കോൺഗ്രസ്

ഓവർലോഡ് പിടികൂടുന്നില്ല, പോലീസും മോട്ടോർ വാഹന വകുപ്പും തർക്കത്തിൽ; നഷ്ടം സർക്കാരിന്, സുരക്ഷാ ഭയം ജനങ്ങൾക്ക്‌

എംബപെയും ഡെംബലെയും തിളങ്ങി; മൊറോക്കോയെ വീഴ്‌ത്തി ഫ്രാൻസ് സെമിയിൽ

നെഞ്ചുവേദനയോടെ ഡോക്ടറെ കാണാൻ ക്യൂ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി കുടുംബം

അര്‍മദ പൊളിക്കുമോ ചെകുത്താന്മാര്‍; ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ -ബെല്‍ജിയം പോരാട്ടം

ലോകകപ്പിനെ ഞെട്ടിച്ചവര്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.