തിരുവനന്തപുരം: എല്ലാവരേയും വാചകമടിച്ച് വലയിലാക്കാം എന്ന രമേഷ് പിഷാരടിയുടെ അഹങ്കാരം പൊളിഞ്ഞു. രമേഷ് പിഷാരടിയെ മുന്നില്‍ നിര്‍ത്തി ശ്വേതാമേനോനെയും കൂട്ടരെയും ഒതുക്കാമെന്ന പവര്‍ഗ്രൂപ്പിന്റെ ഗൂഢലക്ഷ്യവും പൊളിഞ്ഞു. എന്ന് മാത്രമല്ല, ഒടുവില്‍ അന്‍സിബയില്‍ നിന്നു കൂടി വിമര്‍ശനം കേട്ടതോടെയാണ് മനസ്സുമടുത്ത രമേേഷ് പിഷാരടി അമ്മ അഡ് ഹോക് കമ്മിറ്റി അധ്യക്ഷ പദവി രാജിവെച്ച് കണ്ടം വഴി ഓടിയത്.
പക്ഷെ അങ്ങിനെ രാജിവെച്ചൊഴിഞ്ഞതുകൊണ്ട് മാത്രമായില്ല, ശ്വേതാമേനോനുമായി രമേഷ് പിഷാരടി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലെ പല പരാമര്‍ശങ്ങളും രമേഷ് പിഷാരടി എന്ന മിമിക്രി-മോണോ ആക്ടുകാരന്റെ തനിനിറമാണ് പുറത്താക്കിയത്. ശ്വേതാമേനോനെപ്പോലെ ദേശീയ അന്തര്‍ദേശീയ തലങ്ങളിലെ ഫാഷന്‍ മത്സരങ്ങളും മുംബൈയിലെ പരസ്യക്കമ്പനിയിലെ ഫാഷന്‍ മോഡലിംഗ് അനുഭവവും ആധുനിക കാഴ്ചപ്പാടും ഉള്ള വനിതയ്‌ക്ക് മുന്‍പില്‍ ഉടഞ്ഞുചിതറുന്ന രമേഷ് പിഷാരടിയെ ആണ് കണ്ടത്.
അതിനിടയിലും രമേഷ് പിഷാരടി നടത്തിയ ചില ലൈംഗികച്ചുവയുള്ള ദ്വയാര്‍ത്ഥ പ്രയോഗങ്ങളുടെ പേരില്‍ രമേഷ് പിഷാരടി സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തുകയാണ്. ഭര്‍ത്താവ് ക്രൗണ്‍പ്ലാസയിലാണെന്ന് പറയുമ്പോള്‍ ശ്വേതാമേനോനോട് ഭര്‍ത്താവ് വന്നിട്ടാണോ പരിപാടി എന്ന ദ്വയാര്‍ത്ഥ പ്രയോഗമാണ് രമേഷ് പിഷാരടി നടത്തുന്നത്. അതിന് ശേഷമുള്ള പിഷാരടിയുടെ വഷളന്‍ചിരിയും വലിയ വിമര്‍ശനം ഉയര്‍ത്തുന്നു.
മറ്റൊന്ന് തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ച് ശ്വേതാമേനോന്‍പറയുമ്പോള്‍ പിഷാരടി നല്‍കുന്ന മറുപടിയാണ്. ഒരാള്‍ക്കെതിരെ ആര്‍ക്കും ആരോപണം ഉയര്‍ത്താമെന്നാണ് പിഷാരടി ശ്വേതാമേനോനോട് പറയുന്നത്. “മുന്‍പ് വിഴിഞ്ഞം പദ്ധതിക്ക് അദാനി ഗ്രൂപ്പിനെ ഉമ്മന്‍ചാണ്ടി കൊണ്ടുവന്നപ്പോള്‍ സിപിഎം പറഞ്ഞില്ലേ 600 കോടി രൂപ കൈക്കൂലി വാങ്ങാനാണ് ഉമ്മന്‍ചാണ്ടിയുടെ പരിപാടിയെന്ന്. ഒരാള്‍ക്കെതിരെ ആരോപണം ആര്‍ക്കും ഉയര്‍ത്താം. തെളിവില്ലെങ്കിലും പ്രശ്നമില്ല. “- ഉമ്മന്‍ചാണ്ടിയുടെ പേര് ഉപയോഗിച്ച് പിഷാരടി നടത്തിയ ഈ കമന്‍റും വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നു. തെളിവില്ലാതെ ആര്‍ക്കെതിരെയും ആരോപണം ഉയര്‍ത്താമെന്നും അത് നിയമവിധേയമാണെന്ന അര്‍ത്ഥംവരുന്ന തരത്തിലുള്ള പിഷാരടിയുടെ പരാമര്‍ശം ഒരു എംഎല്‍എയ്‌ക്ക് ചേര്‍ന്നതല്ലെന്നാണ് വിമര്‍ശനം.
അന്‍സിബയുമായി ഇതുപോലെ ഫോണ്‍ സംഭാഷണത്തിന് വന്ന രമേഷ് പിഷാരടിക്ക് അന്‍സിബയില്‍ നിന്നും വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നു. ടിനി ടോമിന്റെ അഭിഭാഷകൻ മുന്നോട്ടുവെച്ച ഒത്തുതീര‍്പ്പ് ഫോര്‍മുല അപ്പാടെ രമേഷ് പിഷാരടി അന്‍സിബയുടെ മുന്‍പില്‍ അവതരിപ്പിക്കുകയായിരുന്നു. ‘അൻസിബ മാപ്പെഴുതി നൽകണം’ എന്നായിരുന്നു പിഷാരടി അൻസിബയോട് ആവശ്യപ്പെട്ടത്. അത് പറ്റില്ലെന്ന് അപ്പോള്‍ തന്നെ അന്‍സിബ പിഷാരടിയെ അറിയിക്കുകയും ചെയ്തു. പിന്നീട് വാർത്താസമ്മേളനത്തിൽ പിഷാരടി മറുപക്ഷത്തിന്റെ ആളാണെന്നും മാപ്പ് എഴുതിക്കൊടുക്കാന്‍ ഇത് വെള്ളരിക്കാപ്പട്ടണമല്ലല്ലോ എന്നും അന്‍സിബ പ്രതികരിച്ചിരുന്നു.
ഒടുവില്‍ കോടതിയില്‍ അഡ് ഹോക് കമ്മിറ്റി എന്ന അമ്മയുടെ ബൈലോയില്‍ ഇല്ലാത്ത ഒരു സംവിധാനം രൂപീകരിച്ചതിനെതിരെ ശ്വേതാമേനോന്‍ നല്‍കിയ കേസ് വിജയിച്ചതോടെ രമേഷ് പിഷാരടിക്ക് അഡ് ഹോക് കമ്മിറ്റി നേതൃപദവി രാജിവെച്ച് കണ്ടം വഴി ഓടേണ്ടിയും വന്നു.
















