
ന്യൂഡൽഹി : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ് എം പി . ജന്തർ മന്ദറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ നൽകാൻ എത്തിയപ്പോഴാണ് രാജ്യത്തെ രക്ഷിക്കാൻ ജെൻസി യുവാക്കൾ തെരുവിലിറങ്ങണമെന്ന് ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടത്.
നേരത്തെ തന്നെ രാജ്യത്ത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ് കോക്രോച്ച് ജനതാ പാർട്ടി നടത്തുന്നതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നേപ്പാളിലും, ബംഗ്ലാദേശിലും, ആവർത്തിച്ചത് ഇന്ത്യയിലും ആവർത്തിക്കണമെന്ന നീക്കത്തിലാണ് പാറ്റപാർട്ടി പ്രവർത്തിക്കുന്നത്. അതിനു പിന്നാലെയാണ് ജോൺ ബ്രിട്ടാസിന്റെ ആഹ്വാനം. ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ മരണത്തിനുപിന്നിൽ കേന്ദ്രസർക്കാരാണെന്ന പ്രചരണവും ബ്രിട്ടാസ് നടത്തി. പാർലമെൻ്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം തീർക്കും.പ്രതിപക്ഷ എംപിമാർ ജന്തർ മന്ദറിലേക്ക് മാർച്ച് നടത്തും. ജന്തർ മന്ദറിൽ നിന്ന് എല്ലാവരും ഒരുമിച്ചു പാർലമെൻ്റിലേക്കും മാർച്ച് നടത്തുമെന്നും ബ്രിട്ടാസ് പറഞ്ഞു.
രാജ്യത്തെ അസ്ഥിരമാക്കി ഭീകരർക്ക് താവളമാക്കി വിട്ടു കൊടുക്കാൻ വിദേശശക്തികൾ നടത്തുന്ന നീക്കത്തിന് വളമിടുന്നതാണ് ബ്രിട്ടാസിന്റെ പ്രസ്താവന.