കൊൽക്കത്ത ; തന്നെ രാഷ്‌ട്രീയമായി തടയാൻ ആർക്കും കഴിയില്ലെന്നും, തടയാൻ തന്റെ ജീവൻ എടുക്കേണ്ടിവരുമെന്നും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് പാർട്ടി മേധാവിയുമായ മമത ബാനർജി . പാർട്ടി വിട്ട് കലാപം നടത്തുന്ന നേതാക്കളെ രാജ്യദ്രോഹികളായി അവർ വിശേഷിപ്പിച്ചു. തന്നോട് വിശ്വസ്തത പുലർത്തുന്നവർക്കൊപ്പമായിരിക്കും പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം എന്നും അവർ പറഞ്ഞു.
“പാർട്ടി ചിഹ്നം എങ്ങും പോകില്ല. എന്നെ തടയണമെങ്കിൽ നിങ്ങൾ എന്നെ കൊല്ലേണ്ടിവരും. ചന്ദ്രിമ ഭട്ടാചാര്യ ഇന്ന് രാജിവച്ചു. ഇവിടുത്തെ സ്ഥിതിയെക്കുറിച്ച് അവർ മുൻകൂട്ടി എന്നെ അറിയിച്ചിരുന്നു. രാജിവയ്‌ക്കുമെന്നും അവർ പറഞ്ഞു. മകൻ തൃണമൂൽ വിരുദ്ധ ഗ്രൂപ്പിൽ ചേർന്നതിനാലാണ് ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചത്. അതാണ് അവരുടെ ഇഷ്ടം. അവർക്ക് ആ സ്വാതന്ത്ര്യമുണ്ട്. പക്ഷേ, ഞാൻ അവരുമായി കൈകോർക്കില്ല. ബിജെപിയുടെ മുന്നിൽ ഞാൻ തലകുനിക്കില്ല. എന്റെ പാർട്ടി ഭീഷണികൾക്ക് വഴങ്ങില്ല.
ഇന്നലെ തൃണമൂൽ കോൺഗ്രസ് ഓഫീസിൽ പോയി പൂട്ടിയവരോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. ഞങ്ങൾ ആ ഓഫീസ് വാടകയ്‌ക്കെടുത്തു. 2027 ഒക്ടോബർ വരെ അത് ഞങ്ങൾക്ക് പാട്ടത്തിന് നൽകി. അമ്മയുടെയും മണ്ണിന്റെയും ജനങ്ങളുടെയും സ്വത്ത് ആർക്കും ബലമായി പിടിച്ചെടുക്കാൻ കഴിയില്ല,” മമത ബാനർജി പറഞ്ഞു.
















