Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 09:50 am IST
inIndia

ബെംഗളൂരു: ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ സ്വയംസേവകര്‍ക്ക് അവകാശവും അര്‍ഹതയുമുണ്ടെന്ന് ബെംഗളൂരുവിലെ പ്രത്യേക കോടതി വിധിച്ചു. ഇതിന്, സംഘടനക്ക് രജിസ്‌ട്രേഷനോ അംഗങ്ങള്‍ക്ക് ഔദ്യോഗികമായ അംഗത്വമോ വേണമെന്നൊന്നും നിയമം അനുശാസിക്കുന്നില്ലെന്നും പ്രത്യേക ജഡ്ജി സന്ദീപ് പാട്ടീല്‍ വ്യക്തമാക്കി.

കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെക്ക് എതിരെ തേജസ് എന്ന സ്വയംസേവകന്‍ നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസ് പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കേസില്‍ പ്രിയങ്ക് കൈക്കൊണ്ട വിരുദ്ധ നിലപാടുകളും കോടതി ചോദ്യംചെയ്തു. ആര്‍എസ്എസിനെയും പ്രവര്‍ത്തകരെയും ചൂണ്ടിക്കാട്ടി സ്വന്തം പ്രസ്താവനകളെ ന്യായീകരിക്കാനാണ് ഒരുവശത്ത് ശ്രമം. മറുവശത്ത് ഇത്തരം അംഗങ്ങളുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നു. മാത്രമല്ല ആര്‍എസ്എസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെ തടയാനും നിയന്ത്രിക്കാനും അവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുമാണ് പ്രിയങ്കിന്റെ ശ്രമം. അതിനര്‍ഥം ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന, തിരിച്ചറിയാന്‍ പറ്റുന്ന വ്യക്തികള്‍ ഉണ്ട് (സമൂഹത്തില്‍) എന്നാണ്. ഇത്തരം പ്രവര്‍ത്തകരെയും അവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യമിട്ട ശേഷം, ആര്‍എസ്എസ് എന്നത് നിയതമായ രൂപമില്ലാത്ത സംഘടനയാണെന്നും അതില്‍ അംഗങ്ങളില്ലെന്നും അതിനാല്‍ ആര്‍എസ്എസ് അംഗമെന്നു പറഞ്ഞ് ആര്‍ക്കും മാനനഷ്ടക്കേസ് നല്‍കാനാവില്ലെന്നും വാദിക്കാനാവില്ല. കഴമ്പില്ലാത്ത വാദമാണത്. താന്‍ ഒരു സ്വയംസേവകന്‍ ആണെന്നാണ് പരാതിയിലും സത്യവാങ്മൂലത്തിലും ഹര്‍ജിക്കാരന്‍ പറയുന്നത്.അതിനാല്‍ ആരോപിതരുടെ പരാമര്‍ശങ്ങള്‍ തന്നെ വേദനിപ്പിച്ചുവെന്ന ഹര്‍ജിക്കാരന്റെ വാദം നിലനില്‍ക്കുന്നതാണ്. ഭാരതീയ ന്യായസംഹിത 356 ാം വകുപ്പു പ്രകാരം കേസ് തുടരാം.

കേരള ഹൈക്കോടതിയില്‍ മാതൃഭൂമിയുമായി (പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ നല്‍കിയ കേസില്‍) ബന്ധപ്പെട്ടുണ്ടായ, പിന്നീട് സുപ്രീംകോടതി ശരിവെച്ച ഒരു വിധിയുണ്ടെന്നും പ്രത്യേക ജഡ്ജി ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് കൃത്യവും വ്യക്തവുമായ രൂപമുള്ള, തിരിച്ചറിയാന്‍ പറ്റുന്ന സംഘടനയാണെന്നും അതിലെ അംഗത്തിന് (സ്വയംസേവകന്) മാനനഷ്ടക്കേസ് നല്‍കാന്‍ അവകാശമുണ്ടെന്നുമാണ് വിധി. അങ്ങനെ വ്യക്തവും തിരിച്ചറിയാന്‍ പറ്റുന്നതുമായ ഒരു സംഘടനയിലെ അംഗത്തിന് , മനപ്രയാസമുണ്ടായ വ്യക്തി എന്ന വിശേഷണം നിഷേധിക്കാനാവില്ല. ആ വ്യക്തിക്ക് മാനനഷ്ടക്കേസ് നല്‍കാന്‍ നിയമപരമായ അവകാശമുണ്ട്, അര്‍ഹത (ലോക്കസ് സ്റ്റാന്‍ഡി) യുമുണ്ട്.

രജിസ്‌ട്രേഷന്‍ വേണ്ട

ഒരു സംഘടനയില്‍ അംഗമാകാന്‍, ഔദ്യോഗിക അംഗത്വം വേണമെന്നോ രജിസ്‌ട്രേഷന്‍ (സംഘടനക്ക്) വേണമെന്നോ, രേഖാമൂലമുള്ള തെളിവ് വേണമെന്നോ നിയമം പറയുന്നില്ല.സംഘടനക്കും രജിസ്‌ട്രേഷന്‍ വേണമെന്നില്ല. സംഘടന രജിസ്റ്റര്‍ ചെയ്തതാണോ, വ്യക്തിക്ക് അതില്‍ ഔദ്യോഗിക അംഗത്വമുണ്ടോ എന്നതൊന്നും മാനനഷ്ടക്കേസിനെ സംബന്ധിക്കുന്ന വിഷയമേയല്ല. അപകീര്‍ത്തികരമായ പ്രസ്താവനക്ക് ഇരയായ സംഘടന, തിരിച്ചറിയാന്‍ സാധിക്കുന്ന, നിയതമായ രൂപമുള്ള ഒന്നാണോ എന്നേ നോക്കേണ്ടതുള്ളു. കുറ്റാരോപിതന്‍ പ്രത്യേക ലക്ഷ്യത്തോടെ, അപമാനിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണോ പരാമര്‍ശങ്ങള്‍ നടത്തിയതെന്നാണ് പരിശോധിക്കേണ്ടത്. അതിന് രണ്ടു കക്ഷികളും തെളിവുകള്‍ ഹാജരാക്കട്ടെ. കോടതി പറഞ്ഞു.

സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

ഒരു സംഘടനയുടെ ആരാധകനും (അനുഭാവി) അതിലെ ഒരംഗവും (സ്വയംസേവകന്‍) തമ്മില്‍ പ്രഥമദൃഷ്ട്യാ തന്നെ വ്യത്യാസമുണ്ട്. ആരാധകന് സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായോ ലക്ഷ്യങ്ങളുമായോ അംഗീകൃത ബന്ധം ഉണ്ടാവില്ല. എന്നാല്‍ അംഗം അഥവാ സ്വയംസേവകന്‍ സംഘടനയുമായി ചേര്‍ന്നു നില്‍ക്കുന്നയാളാണ്. അതിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു. അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളോടും ചേര്‍ന്നു നില്‍ക്കുന്നു. കോടതി വ്യക്തമാക്കി. പൊതുകാര്യപ്രസക്തനായ വ്യക്തിയെ (ഇവിടെ രാഷ്‌ട്രീയ നേതാവായ മന്ത്രി) അപമാനിക്കാന്‍ വേണ്ടി ഒരു സംഘടനയുടെ ആരാധകന്‍ നല്‍കിയ ഹര്‍ജിയെന്നു പറഞ്ഞ് ഹര്‍ജി തള്ളാനാവില്ലെന്നും കോടതി വ്യക്തമാക്കി. താന്‍ സ്വയംസേവകനാണെന്നും പരാമര്‍ശം തന്നെ മുറിവേല്‍പ്പിച്ചുവെന്നും ഹര്‍ജിക്കാരന്‍ തെളിയിക്കട്ടെ. അതേസമയം സംഘടനയെ അപകീര്‍ത്തിപ്പെടുത്താന്‍ തനിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന വാദം വിചാരണ വേളയില്‍ അദ്ദേഹവും (പ്രിയങ്ക്) തെളിയിക്കട്ടെ. ജഡ്ജി വ്യക്തമാക്കി.

Tags: SwayamsevakSpecial Court in BengaluruRashtriya Swayamsevak SanghDefamatory remarks
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം; അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

India

‘അറിയാതെ പോസ്റ്റിയതാ മാപ്പാക്കണം’ : യോഗിയോട് ക്ഷമാപണം നടത്തി കെആർകെ എന്ന കമാൽ ഖാൻ

Kerala

സംഘർഷത്തിലൂടെ സംഘപരിവാർ വളർച്ച തടയാൻ കഴിയില്ലെന്ന് സിപിഎം തിരിച്ചറിഞ്ഞു; എൻ.കെ നാണു മാസ്റ്റർ

India

സിദ്ധരാമയ്യയുടെ മുഴുവൻ കുടുംബവും സനാതനികളുടെ കൂട്ടമാണ് , അവരോട് അകലം പാലിച്ചാൽ വോട്ടർമാർ അദ്ദേഹത്തിൽ നിന്ന് അകലം പാലിക്കും : വിമർശിച്ച് വിഎച്ച്പി

Kerala

ആര്‍എസ്എസ് @100: തുടക്കം തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.