ന്യൂദല്‍ഹി: ജപ്പാനുമായി ഒപ്പുവെച്ച 120 ബിസിനസ് കരാറുകളിലൂടെ ജപ്പാന്‍ ഏകദേശം ഒരു ലക്ഷം കോടി രൂപ (കൃത്യമായി പറഞ്ഞാല്‍ 95,244 കോടി രൂപ) നിക്ഷേപിക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യ സന്ദര്‍ശിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചിയും മോദിയും ഏകദേശം 120 ബിസിനസ് കരാറുകളിലാണ് വ്യാഴാഴ്ച ഒപ്പുവെച്ചത്.
ഈ കരാറുകള്‍ ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികളാണ്. ഇത് പ്രകാരം എഐ, സെമികണ്ടക്ടര്‍, ക്വാണ്ടം സാങ്കേതിക വിദ്യ എന്നീ നവസാങ്കേതികവിദ്യാമേഖലകളില്‍ സഹകരണം ഉറപ്പാക്കും. ഇന്ത്യയെ ആധുനിക സാങ്കേതികവിദ്യാരംഗങ്ങളില്‍ ശക്തരാകാന്‍ ഈ സംരംഭങ്ങള്‍ സഹായിക്കും.
പുതിയ കരാറിന്റെ ഭാഗമായി ഇന്ത്യയില്‍ ഉടനീളം ഏകദേശം ബയോഗ്യാസ്, ജൈവരാസവള പ്ലാന്‍റുകള്‍ ജപ്പാന്‍ സ്ഥാപിക്കും. സപ്ലൈ ചെയിന്‍ രംഗത്ത് ഇന്ത്യയെ ജപ്പാന്‍ സഹായിക്കും. ഇതുവഴി ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിലും ലോകത്തെല്ലായിടത്തും വിതരണം ചെയ്യാനും ജപ്പാന്‍ ഇന്ത്യയെ സഹായിക്കും. ഇത് ചൈനയുടെ മേലുള്ള ഇന്ത്യയുടെ ആശ്രിതത്വം കുറയ്‌ക്കാന്‍ സഹായിക്കും.
ധനകാര്യസേവനമേഖലകളിലും വലിയ കരാറുകള്‍ ഒപ്പുവെയ്‌ക്കുന്നുണ്ട്. ഇത് പ്രകാരം ഇന്ത്യയിലേക്കും തിരിച്ചും നിക്ഷേപവും പണവും സുഗമമായി ഒഴുകുന്നതിനെ സഹായിക്കും.
അടുത്ത ഒരു ദശകത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ജപ്പാന്‍ കമ്പനികളുടെ എണ്ണം ഇരട്ടിയാക്കും. ചൈനയ്‌ക്ക് പകരം ജപ്പാനെ ഇന്ത്യയില്‍ വളര്‍ത്താനുള്ള പദ്ധതിയ്‌ക്ക് പുറമെ സെമികണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യയുടെ കുതിപ്പിന് ജപ്പാന്‍ കൈ നല്‍കുകയും ചെയ്യും. ഇന്ത്യയിലെ ജപ്പാന്‍ എംബസിയുടെ കണക്ക് പ്രകാരം ഇപ്പോള്‍ ഇന്ത്യയില്‍ ഓട്ടോ മൊബൈല്‍, ഇലക്ട്രോണിക്സ്, കെമിക്കല്‍സ്, ജനറല്‍ മെഷിനറി വിഭാഗങ്ങളിലായി ഇപ്പോള്‍ 1434 സ്ഥപാനങ്ങളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയുടെ ഏകദേശം 5205 ഓഫീസുകലാണ് ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ളത്. ഇത് ഇരട്ടിയായി മാറും.
ബാറ്ററികൾ, ഗ്രീൻ ഹൈഡ്രജൻ, ആണവോർജ്ജം എന്നീ മേഖലകളിലെ സഹകരണം ആഗോള ശുദ്ധ ഊർജ്ജമുള്ള ഭാവിലോകം എന്ന സ്വപ്നത്തിന് ഗണ്യമായ സംഭാവന നൽകുമെന്നും മോദി പറഞ്ഞു. .
















