Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം : ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം നടത്തിയ പ്രതിക്കായി പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. സ്വര്‍ണവള മോഷ്ടിച്ചെന്നാണ് കടയുടമ പരാതി നല്‍കിയത്. വെമ്പായം കാര്‍ത്തിക് എസ്‌കെ ജ്വല്ലറിയില്‍ ബുധനാഴ്ചയാണ് മോഷണം നടന്നത്.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് സ്വര്‍ണം കവര്‍ന്നത് കടയുടമയുടെ ശ്രദ്ധയില്‍പ്പെടുന്നത്. വളകൈക്കുള്ളിലാക്കിയശേഷം അതിനുമുകളില്‍ മൊബൈല്‍ വച്ച് മറച്ച് പ്രതി പുറത്തേക്ക് പോകുകയായിരുന്നു.22,800 രൂപ വില വരുന്ന വളയാണ് മോഷണം പോയത്.

കുഞ്ഞിന്റെ നൂല്‍കെട്ടിന് ആഭരണം വാങ്ങാനെന്ന വ്യാജേന ആണ് പ്രതി കടയിലെത്തിയത്. എഴുപതിനായിരം രൂപയോളം വിലപറഞ്ഞ ആഭരണം നോക്കിയ ശേഷം പണവുവായി എത്താം എന്ന് പറഞ്ഞ് പ്രതി പോവുക ആയിരുന്നു. അതിനുശേഷം അഭരണങ്ങള്‍ തിരികെ വയ്‌ക്കുന്നതിനിടെയാണ് ഒരു വള നഷ്ടപ്പെട്ട വിവരം കടയുടമയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

തുടര്‍ന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് തിരിച്ചറിഞ്ഞത്. കടയുടമയുടെ പരാതിയില്‍ വെഞ്ഞാറമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Recent Posts