India

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

താന്‍ എക് നാഥ് ഷിന്‍ഡേയുടെ പക്ഷത്തേക്ക് പോയത് ഇനിയും പ്രതിപക്ഷമായി തുടര്‍ന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണെന്നായിരുന്നു നാഗേഷ് പാട്ടീലിന്‍റെ പ്രതികരണം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: ഉദ്ധവ് താക്കറെയുടെ മുന്നണി വിട്ടെങ്കിലും ഇതുവരെയും നിശ്ശബ്ദരായിരുന്ന വിമത എംപിമാരില്‍ ഒരാളായ നാഗേഷ് പാട്ടില്‍ അഷ്ടികര്‍ ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്ത്. താന്‍ എക് നാഥ് ഷിന്‍ഡേയുടെ പക്ഷത്തേക്ക് പോയത് ഇനിയും പ്രതിപക്ഷമായി തുടര്‍ന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണെന്നായിരുന്നു നാഗേഷ് പാട്ടീലിന്റെ പ്രതികരണം.

സ്വന്തം ലോക് സഭാ മണ്ഡലമായ ഹിംഗോളിയില്‍ വികസനം കൊണ്ടുവരണമെങ്കില്‍ എന്‍ഡിഎയുമായി സഹകരിക്കണം.ഇനി പ്രതിപക്ഷ എംപിയായി തുടരുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞു. “ഞാന്‍ ശിവസേന ആശയം ഉപേക്ഷിച്ചിട്ടില്ല, ഒരു ശിവസേനയില്‍ നിന്നും മറ്റൊന്നിലേക്ക് പോയെന്നേയുള്ളൂ”- നാഗേഷ് പാട്ടീല്‍ പറഞ്ഞു.

ജൂണ്‍ 18ന് ശേഷം ഏക്നാഥ് ഷിന്‍ഡേ പക്ഷത്തേക്കുപോയ ഞങ്ങളെ ക്രൂരമായി വിമര്‍ശിച്ചത് ഉദ്ധവ് പക്ഷത്തെ വിട്ടുപോകാന്‍ പ്രേരിപ്പിച്ചുവെന്നും നാഗേഷ് പാട്ടില്‍ പറഞ്ഞു. ജൂണ്‍ 18വരെ ഉദ്ധവ് പക്ഷം വിടാന്‍ തീരുമാനിച്ചിരുന്നില്ലന്നും നാഗേഷ് പാട്ടീല്‍ പറഞ്ഞു.

Recent Posts