Kerala

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ ഗുരുവായ അന്തരിച്ച ജി. കാര്‍ത്തികേയനെ കാണാന്‍ സതീശന്‍ ശബരീനാഥന്‍റെ വീട്ടില്‍ പോയിരുന്നു. ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയെ കാണുകയും വിതുമ്പുകയും ചെയ്തിരുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പിണറായിയെ വല്ലാതെ പുകഴ്‌ത്തിയതും കെ. രാധാകൃഷ്ണനെ കെട്ടിപ്പിടിച്ച് കൂറ് കാണിച്ചതും എല്ലാം ദിവ്യ എസ് അയ്യര്‍ക്ക് പാരയായോ? അമിതമായ പിണറായി ഭക്തി കാരണം കോണ്‍ഗ്രസിനുള്ളിലും കോണ്‍ഗ്രസിനുള്ളിലെ ഒരു വിഭാഗം നേതാക്കള്‍ക്കും കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള മുസ്ലിംലീഗ് നേതാക്കള്‍ക്കും ദിവ്യ എസ് അയ്യരോട് താല്‍പര്യമില്ലെന്നറിയുന്നു.

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ ഗുരുവായ അന്തരിച്ച ജി. കാര്‍ത്തികേയനെ കാണാന്‍ സതീശന്‍ ശബരീനാഥന്റെ വീട്ടില്‍ പോയിരുന്നു. ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയെ കാണുകയും വിതുമ്പുകയും ചെയ്തിരുന്നു. പക്ഷെ സതീശന് പോലും ദിവ്യ എസ് അയ്യരുടെ കസേര ഉറപ്പിക്കാന്‍ കഴിഞ്ഞില്ല.അത്രയ്‌ക്ക് അവര്‍ക്കെതിരെ നെഗറ്റീവ് വികാരം ഉണ്ടായിരുന്നതായി പറയുന്നു.

കേരളത്തിലെ‍ ഐഎഎസുകാര്‍ക്ക് എംഡിയായി ഇരിക്കാന്‍ പറ്റിയ ഏറ്റവും മികച്ച ഇടമാണ് അദാനിയുടെ വിഴിഞ്ഞം തുറമുഖം. ദിവ്യ എസ് അയ്യരും ഇത് തന്റെ സ്ഥിരം ലാവണമാകും എന്ന് കരുതിയിരുന്നു. കാരണം എല്‍ഡിഎഫിനെ കയ്യിലെടുത്താല്‍ പിന്നെ ഭര്‍ത്താവ് ശബരീനാഥന്റെ പാര്‍ട്ടി സ്വാഭാവികമായും തനിക്ക് എതിരാകില്ല എന്ന ദിവ്യയുടെ കണക്കുകൂട്ടല്‍ പിഴച്ചു.

ദിവ്യ എസ് അയ്യരുടെ ഭര്‍ത്താവ് ശബരീനാഥന്‍ എംഎല്‍എയുടെ അടുപ്പക്കാരായ കോണ്‍ഗ്രസ് കുടുംബത്തിന് 27 സെന്‍റ് ഭൂമി അനധികൃതമായി പതിച്ചു നല്‍കി എന്ന ഒരു ആരോപണം ഉണ്ടായിരുന്നു. ഇത് കണ്ടെത്തിയതിന് പിന്നാലെ ദിവ്യയെ അന്ന് എല്‍ഡിഎഫ് സര്ക്കാര്‍ തിരുവനന്തപുരം സബ് കളക്ടര്‍ പദവിയില്‍ നിന്നും മാറ്റിയിരുന്നു. അതിനെല്ലാം ശേഷമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ എംഡി കസേര ദിവ്യ എസ് അയ്യര്‍ക്ക് നല്‍കിയത്.

Recent Posts