Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ ഉള്‍ക്കടലില്‍ ചൈനയുടെ മുങ്ങിക്കപ്പലുമായി പാകിസ്താൻ; 1971ല്‍ പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യ തകര്‍ത്തതിന് ശേഷം വീണ്ടും പാകിസ്ഥാന്റെ കടല്‍നീക്കം

1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ കടുത്ത പരാജയത്തിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ കടല്‍വഴി സൈനിക നീക്കം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 10:38 pm IST
in India, Defence

ന്യൂദല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ നാവിക സാന്നിധ്യമുറപ്പിക്കാനുള്ള വൻ നീക്കങ്ങളുമായി പാകിസ്താൻ. ചൈനയില്‍ നിന്നും ലഭിച്ച ആദ്യ അന്തര്‍വാഹിനിയാണ് കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ പാകിസ്ഥാന്‍ വിന്യസിച്ചത്. പാകിസ്ഥാനില്‍ നിന്നും ഏറെ ദൂരെയുള്ള ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മുങ്ങിക്കപ്പലിനെ വിന്യസിപ്പിക്കുന്നത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനം തന്നെയാണ്.

ബംഗാള്‍ ഉള്‍ക്കടല്‍ കേന്ദ്രീകരിച്ച്‌ ഇവ വിന്യസിക്കാനാണ് പാക് നാവികസേനയുടെ നീക്കമെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ചൈനയില്‍ നിന്നും ലഭിയ്‌ക്കേണ്ട എട്ട് അന്തര്‍വാഹനികളില്‍ ആദ്യത്തേത് ലഭിച്ചയുടന്‍ പാകിസ്ഥാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വിന്യസിയ്‌ക്കുകയായിരുന്നു.

1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ കടുത്ത പരാജയത്തിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ കടല്‍വഴി സൈനിക നീക്കം നടത്തുന്നത്. അന്ന് ഇന്ത്യ പാകിസ്ഥാന്റെ ഒരു മുങ്ങിക്കപ്പലിനെ ആക്രമിച്ച് തകര്‍ത്തിരുന്നു.

500 കോടി ഡോളറിന് വാങ്ങുന്നത് എട്ട് ചൈനീസ് മുങ്ങിക്കപ്പലുകള്‍

ചൈനയില്‍ നിന്ന് പാകിസ്താൻ എട്ട് അത്യാധുനിക അന്തർവാഹിനികള്‍ വാങ്ങുന്നുണ്ട്. അതില്‍ ആദ്യത്തേതാണ് കഴിഞ്ഞ ദിവസം കറാച്ചിയില്‍ എത്തിയത്. ഇത് ഉടനെ തന്നെ പാകിസ്ഥാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വിന്യസിച്ചു. ഇതില്‍ നാല് മുങ്ങിക്കപ്പലുകള്‍ പാകിസ്ഥാനിലാണ് അസംബിള്‍ ചെയ്യുക. പാകിസ്ഥാനിലെ കറാച്ചി ഷിപ് യാര്‍ഡ് ആന്‍റ് എഞ്ചിനീയറിംഗ് വര്‍ക്സിനാണ് ഈ അസംബ്ലിങ് ചുമതല. മറ്റ് നാലെണ്ണം ചൈനയില്‍ നിര്‍മ്മാണഘട്ടത്തിലാണ്. ഇതില്‍ ഒരെണ്ണം പൂര്‍ത്തിയാക്കിയതാണ് കഴിഞ്ഞ ദിവസം കറാച്ചിയില്‍ എത്തിച്ചത്.

എഐപിയുള്ള ഹാങ്കോര്‍ ക്ലാസ് മുങ്ങിക്കപ്പലിനെ പേടിക്കണം

. ‘ഹാങ്കോർ ക്ലാസ്’ (Hangor-class) വിഭാഗത്തില്‍പ്പെട്ട അതീവ ശേഷിയുള്ള അന്തർവാഹിനിയാണ് ചൈന ഇപ്പോള്‍ പാകിസ്താന് കൈമാറിയിരിക്കുന്നത്. ഇതിന്റെ ഒരു പ്രത്യേകത എയര്‍ ഇന്‍ഡിപെന്‍റന്‍റ് പ്രൊപ്പല്‍ഷന്‍ (എഐപി) സംവിധാനം ഈ കപ്പലില്‍ ഉണ്ടെന്നതാണ്. അതായത് വായുവിന് വേണ്ടി സാധാരണ മുങ്ങിക്കപ്പലുകള്‍ ഇടയ്‌ക്കിടെ കടലിന്റെ മുകള്‍ത്തട്ടില്‍ വരണം. എന്നാല്‍ ഈ ഹാങ്കോര്‍ ക്ലാസ് അന്തര്‍വാഹിനിയ്‌ക്ക് എഐപി സംവിധാനം ഉള്ളതുകൊണ്ട് ദീര്‍ഘകാലം കടലിനുള്ളില്‍ മുങ്ങിക്കിടക്കാന്‍ കഴിയും. ഇത് അപകടകരമാണെന്ന് ഇന്ത്യ കണക്കാക്കുന്നു. ഇത് ഒരു ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനിയാണ്.

ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന ബംഗാള്‍ ഉള്‍ക്കടലില്‍ പാകിസ്താൻ നടത്തുന്ന ഈ അപ്രതീക്ഷിത സൈനിക നീക്കം ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യയെ തന്ത്രപ്രധാനമായി പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്താന്റെ ഈ പുതിയ നീക്കമെന്ന് പ്രതിരോധ വിദഗ്‌ദ്ധർ വിലയിരുത്തുന്നു. ദീർഘദൂരം സഞ്ചരിക്കാനും ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കാനും ശേഷിയുള്ളതാണ് ഈ ഹാങ്കോർ ക്ലാസ് അന്തർവാഹിനികള്‍. വരും വർഷങ്ങളില്‍ ബാക്കി ഏഴ് അന്തർവാഹിനികള്‍ കൂടി ചൈനയില്‍ നിന്നും പാകിസ്താനിലെത്തുന്നതോടെ കടല്‍ മേഖലയില്‍ അശാന്തി പടര്‍ത്തുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം.

1971ല്‍ പാകിസ്ഥാന്‍ മുങ്ങിക്കപ്പല്‍ ഇന്ത്യ തകര്‍ത്തു

ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ത്യൻ നാവികസേന പാകിസ്താന്റെ പ്രമുഖ അന്തർവാഹിനിയായ ‘പിഎൻഎസ് ഗാസി’യെ ബംഗാള്‍ ഉള്‍ക്കടലില്‍ വെച്ച്‌ തകർത്ത ചരിത്രമുണ്ട്. വിശാഖപട്ടണകടല്‍ത്തീരത്ത് വെച്ചാണ് ഇന്ത്യ പാകിസ്ഥാന്റെ അന്തര്‍വാഹിനിയെ തകര്‍ത്തത്. അതിനുശേഷം ഈ മേഖലയിലേക്ക് വരാൻ ഭയപ്പെട്ടിരുന്ന പാക് നാവികസേന, ഇപ്പോള്‍ ചൈനയുടെ കടുത്ത പിന്തുണയോടെയാണ് വീണ്ടും തിരിച്ചുവരവിന് ശ്രമിക്കുന്നത്.

ചൈനയും പാകിസ്താനും തമ്മിലുള്ള പ്രതിരോധ കൂട്ടുകെട്ട് ഏഷ്യൻ പസഫിക് മേഖലയിലെ സന്തുലിതാവസ്ഥയ്‌ക്ക് വലിയ വെല്ലുവിളിയാണെന്ന ചർച്ചകള്‍ ആഗോളതലത്തില്‍ ഉയരുന്നതിനിടെയാണ് ഈ പുതിയ വാർത്ത പുറത്തുവരുന്നത്.

Tags: 1971 Bangladesh warBay of BengalLatest newsOperation SindoorIndia Pak warPNS HangorXI Asim MunirChinese SubmarinePak threat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

Kerala

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)
India

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

പുതിയ വാര്‍ത്തകള്‍

‘രാമായണ’ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് ബ്രാഹ്മമുഹൂര്‍ത്തത്തില്‍; റഹ്മാന്റെ സംഗീതം 75 കോടിക്ക് വിലയ്‌ക്ക് വാങ്ങി ബ്രഹ്മാണ്ഡ കമ്പനി

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.