ഇവിയൻ: മോദി നയിക്കുന്ന ഭാരതത്തിനൊപ്പമായിരിക്കും ത ഘട്ടത്തിലും അമേരിക്കയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. നരേന്ദ്രമോദി ചർച്ചകളിൽ അതികർക്കശക്കാരനാണെന്നും ട്രംപ് പ്രസ്താവിച്ച്ു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ തുടരുമ്പോൾ ഭാരതം ‘ആക്രമിക്കപ്പെട്ടാൽ’ അമേരിക്ക സഹായത്തിനെത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാൻസിൽ നടന്ന 52-ാമത് ജി 7 ഉച്ചകോടിക്കിടെ നേതാക്കളുടെ ഉഭയകക്ഷി യോഗത്തിലാണ് ഈ പരാമർശങ്ങൾ നടന്നത്. 2025 മെയ് മാസത്തിൽ ഭാരതം പാകിസ്ഥാനിൽ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂരി’നുശേഷം ഇവർ തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ആശയവിനിമയമായിരുന്നു ഇത്.
ന്യൂദൽഹിയും വാഷിംഗ്ടണും തമ്മിലുള്ള വളർന്നുവരുന്ന തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ട്രംപ് ഭാരത -യുഎസ് പ്രതിരോധ സഹകരണത്തെ പ്രശംസിക്കുകയും സംഘർഷസമയത്ത് ഭാരതത്തെ പിന്തുണയ്‌ക്കുന്നതിനുള്ള അമേരിക്കയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു.
ഭാരതവും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബന്ധത്തെക്കുറിച്ച് ട്രംപ് ഇങ്ങനെ പറഞ്ഞു, ‘ഇത് ഒരു മികച്ച ബന്ധമാണെന്ന് ഞാൻ കരുതുന്നു. എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാൻ കഴിയും: രേഖാമൂലം ഒരു കരാറില്ലാതെ, ഞങ്ങൾക്കിടയിൽ ഒരു കരാറുണ്ട്. അവർ (ഭാരതം) ആക്രമിക്കപ്പെട്ടാൽ, അവരെ സഹായിക്കാൻ ഞങ്ങൾ അവിടെ ഉണ്ടാകും. ഞങ്ങൾക്കിടയിൽ അങ്ങനെ ഒരു കരാറില്ല, പക്ഷേ അവർ ആക്രമിക്കപ്പെടുകയും അദ്ദേഹം (പ്രധാനമന്ത്രി മോദി) നേതാവായിരിക്കുകയും ചെയ്താൽ, സഹായിക്കാൻ ഞങ്ങൾ അവിടെ ഉണ്ടാകും. ആരെങ്കിലും ആ മനുഷ്യനെ ആക്രമിച്ചാൽ, ഞങ്ങൾ അവിടെ ഉണ്ടാകും. മറ്റൊരു നേതാവുണ്ടെങ്കിൽ, എനിക്കറിയില്ല, പക്ഷേ അവർ ആക്രമിക്കപ്പെടുകയും അദ്ദേഹം നേതാവായിരിക്കുകയും ചെയ്താൽ, ഞങ്ങൾ സഹായിക്കാൻ ഞങ്ങൾ അവിടെ ഉണ്ടാകും.’
യുഎസ് പ്രസിഡന്റിന്റെ സൗഹൃദത്തിന്റെയും പ്രധാനമന്ത്രി മോദിയോടുള്ള പിന്തുണയുടെയും പ്രവൃത്തിക്ക് ശേഷം രണ്ട് നേതാക്കളും ഹസ്താനം നടത്തി.
താരിഫ് നയങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ, ഭാരത -പാകിസ്ഥാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കുമെന്ന പ്രസിഡന്റ് ട്രംപിന്റെ അവകാശവാദങ്ങൾ, ഭാരതീയലരെ ബാധിക്കുന്ന കർശനമായ യുഎസ് കുടിയേറ്റ നടപടികൾ, ഒമാനിനടുത്ത് വാണിജ്യ കപ്പലുകൾ ഉൾപ്പെട്ട യുഎസ് സൈനിക ആക്രമണങ്ങളിൽ മൂന്ന് ഭാരത പൗരന്മാർ അടുത്തിടെ കൊല്ലപ്പെട്ടത് എന്നിവയെത്തുടർന്ന് ഉഭയകക്ഷി ബന്ധം സ്ഥിരപ്പെടുത്താൻ ന്യൂദൽഹിയും വാഷിംഗ്ടണും നടത്തിയ ശ്രമങ്ങൾക്കിടയിലാണ് കൂടിക്കാഴ്ച നടന്നത്.
















