പാരിസ്: ഫ്രാന്‍സില്‍ നടക്കുന്ന ജി7 യോഗത്തില്‍ യുഎസ് പ്രസിഡന്‍റ് പ്രധാനമന്ത്രി മോദിയ്‌ക്ക് ഹസ്തദാനം നല‍്കുന്ന ചിത്രം വൈറല്‍. 16 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മോദിയും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടന്നത്.
President Trump uses the “politician handshake” on PM Modi and pats him on the arm as the two leaders meet in France for the first time in 1.5 years pic.twitter.com/t9i5WN5v47
— Shashank Mattoo (@MattooShashank) June 16, 2026
ജി7 സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രധാനയോഗത്തിലാണ് ഇരുവരും തമ്മില്‍ കണ്ടത്. മോദി തന്റെ അരികിലേക്ക് നടന്നുവരുന്നത് കണ്ട ഉടന്‍ കേസരയില്‍ ഇരിക്കുകയായിരുന്ന ട്രംപ് എഴുന്നേറ്റ് മോദിയ്‌ക്ക് കൈ കൊടുത്തു. ഏതാനും നിമിഷം ഇരുവരും കുശലങ്ങള്‍ കൈമാറിയ ശേഷം ജി7 സമ്മേളനത്തില്‍ ഇരുവരും അടുത്തടുത്ത സീറ്റുകളില്‍ ഇരുന്നു.
ഏറ്റവുമൊടുവില്‍ 2025 ഫെബ്രുവരിയിലാണ് മോദിയും ട്രംപും തമ്മില്‍ ഒടുവില്‍ തമ്മില്‍ കണ്ടത്. വീണ്ടും മോദിയും ട്രപും തമ്മിലുള്ള പ്രത്യേക കൂടിക്കാഴ്ചയും ചര്‍ച്ചകളും ജൂണ്‍ 17 ബുധനാഴ്ച നടക്കും.
ക്ഷണിക്കപ്പെട്ട പങ്കാളി രാജ്യമായാണ് ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ജി7ൽ ഫ്രാൻസ്, യുഎസ്, കാനഡ, ജർമ്മനി, ഇറ്റലി, ജപ്പാൻ, യുകെ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നു, അതേസമയം ഇന്ത്യ, ബ്രസീൽ, കെനിയ, ദക്ഷിണ കൊറിയ, യുഎഇ എന്നിവയെയും തിരഞ്ഞെടുത്ത ചർച്ചകളിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചാവിഷയമാകുന്ന ഈ ജി7 യോഗത്തില്‍ പാകിസ്ഥാന്‍ ഇല്ല എന്നതാണ് രസകരം. ഇവിടെ ആഗോളവിഷയങ്ങളിലും സമിതികളിലും ഇന്ത്യയ്‌ക്കുള്ള പ്രാധാന്യമാണ് വിളിച്ചോതുന്നത്.
















