Kerala

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: സേഫ് കേരള പ്രോജക്ടിന്റെ ഭാഗമായി എ ഐ ട്രാഫിക് ക്യാമറകള്‍ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള കരാറെടുത്ത കമ്പനിക്ക് പണം നല്‍കിയില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിന്റെ പ്രതികരണം തേടി.
കരാര്‍ തുകയായ 36.95 കോടി രൂപ ലഭിക്കാനുണ്ടെന്ന് ആരോപിച്ച് കരാര്‍ കമ്പനിയായ എസ്.ആര്‍.ഐ.ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കെല്‍ട്രോണിന്റെയും വിശദീകരണമാണ് ഹൈക്കോടതി തേടിയിരിക്കുന്നത്.
പദ്ധതി നടത്തിപ്പ് കരാര്‍ പ്രകാരം സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടയില്‍ 20 തുല്യ ത്രൈമാസ ഗഡുക്കളായി തുക നല്‍കേണ്ടിയിരുന്നു. എന്നാല്‍ ആദ്യ ഗഡുക്കള്‍ പോലും നല്‍കാതെ സര്‍ക്കാര്‍ തുക തടഞ്ഞുവെച്ചതിനെ തുടര്‍ന്നാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്. കുടിശ്ശികയായ തുക അനുവദിക്കണമെന്നും ഇനിയുള്ള പണം സമയബന്ധിതമായി നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

Recent Posts