
അനുയായികള്‍ തോളിലേറ്റി കോക്രോച്ച് ജനതാപാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയെ കൊണ്ടുപോകുന്നതിനിടയില്‍ ഒരു സംഘം യുവാക്കള്‍ മര്‍ദ്ദിക്കുന്നു
പട്ന: ബീഹാറിലെ ജയ്പൂരിൽ തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയെ പ്രകടനക്കാര്‍ക്കിടയിലെ നിരവധി ആളുകള്‍ ചേര്‍ന്ന് മർദ്ദിച്ചു. ദീപ് കെയുടെ അനുയായികൾ അദ്ദേഹത്തെ തോളിൽ ചുമന്നു കൊണ്ടുപോകുന്നതിനിടയിലാണ് പൊടുന്നനെ ഒരു സംഘം അഭിജിത് ദീപ്കെയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മനുവാദികളായ ദളിത് വിഭാഗമാണ് അഭിജിത് ദീപ്കെയെ മര്‍ദ്ദിച്ചതെന്ന് പറയുന്നു.
മര്‍ദ്ദിച്ചവരിലെ രണ്ട് യുവാക്കളെ ദീപ് കെയുടെ അനുയായികള്‍ ആക്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടു. ഈ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
നീറ്റ് പേപ്പർ ചോർച്ച, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങളിൽ പ്രതിഷേധിക്കാൻ നിരവധി യുവാക്കൾ ഒത്തുകൂടിയ ജയ്‌പൂരിലെ ഷഹീദ് സ്മാരകിലാണ് സംഭവം.
സംഭവത്തിന് ശേഷം, പോലീസ് ഇടപെടുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ അനുയായികൾ പ്രതികളെ പിടികൂടി ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. യുവാക്കളെ ബാധിക്കുന്ന വിഷയങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാർ അഴിമതിക്കും പേപ്പർ ചോർച്ചയ്‌ക്കുമെതിരെ പ്ലക്കാർഡുകൾ വഹിച്ചു. പ്രകടനത്തിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ ഉയർന്നു.