ന്യൂദല്‍ഹി: തെലുങ്കാനയിലെ ഒരു കോണ്‍ഗ്രസ് നേതാവ് ഒരു വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ പീഢിപ്പിച്ചിരുന്നു. ഇക്കാലത്ത് കോണ്‍ഗ്രസ് ചുമതലയുണ്ടായിരുന്ന മീനാക്ഷി നടരാജനോട് ഈ കോണ്‍ഗ്രസ് പ്രവര്‍ത്തക പരാതി പറഞ്ഞിട്ടും മീനാക്ഷി ഒരു നടപടിയും എടുത്തില്ല.
കേന്ദ്ര കോണ്‍ഗ്രസ് നേതാക്കളെ കണ്ട് ഈ വനിതാപ്രവര്‍ത്തക മറുപടി പറഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ല. നീതികിട്ടാതായപ്പോള്‍ ഈ കോണ്‍ഗ്രസ് പ്രവര്‍ത്തക 2025ല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. ഇതില്‍ മീനാക്ഷി നടരാജനെയും ഈ പ്രവര്‍ത്തക കുറ്റപ്പെടുത്തിയിരുന്നു. ഇത് വ്യക്തിപരമായ കേസാണ് ഇതില്‍ എനിക്ക് പങ്കൊന്നുമില്ല എന്ന് മീനാക്ഷി കോടതിയെ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ പീഢനത്തിന് ഇരയായ പെണ്‍കുട്ടി പറഞ്ഞത് തനിക്കെതിരായ പീഢനം വ്യക്തിപരമല്ലെന്നും, പീഢനം നടത്തിയ ആള്‍ പാര്‍ട്ടി നേതാവാണെന്നും അതുകൊണ്ട് തന്നെ ഇത് കോണ്‍ഗ്രസിനെ ബാധിക്കുന്ന പ്രശ്നമാണ് എന്നുമായിരുന്നു ഈ വനിതാപ്രവര്‍ത്തക പറഞ്ഞത്. കോടതി മീനാക്ഷി നടരാജനും നോട്ടീസ് അയച്ചിരുന്നു. ഈ പീഢനക്കേസാണ് രാജ്യസഭാംഗമാകാനുള്ള നാമനിര്‍ദേശപത്രികയില്‍ മീനാക്ഷി നടരാജന്‍ മറച്ചുവെച്ചത്. ഇതിന്റെ പേരിലാണ് ഇവരുടെ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. ഈ നടപടിയെ സുപ്രീംകോടതി ശരിവെയ്‌ക്കുകയും ചെയ്തതോടെ കോണ്‍ഗ്രസിന് ജയിക്കാവുന്ന ഒരു രാജ്യസഭാ സീറ്റാണ് മധ്യപ്രദേശില്‍ നഷ്ടമായത്.
ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ 400 ഏക്കര്‍ ഭൂമിയിലെ മരം മുറിക്കാന്‍ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ എതിര്‍ത്ത നേതാവാണ് മീനാക്ഷി നടരാജന്‍. അതിനാല്‍ ഇവര്‍ എങ്ങിനെയെങ്കിലും രാജ്യസഭാംഗമായിട്ടാണെങ്കിലും തെലുങ്കാനയില്‍ നിന്നും ഒഴിഞ്ഞു പോകട്ടെ എന്ന് രേവന്ത് റെഡ്ഡി ആഗ്രഹിച്ചെങ്കിലും പത്രിക തള്ളിയതോടെ മീനാക്ഷി നടരാജന്‍ വീണ്ടും തെലുങ്കാന കോണ്‍ഗ്രസിലേക്ക് മടങ്ങിവരും.
















