ബെംഗളൂരു:ആര്‍എസ്എസിനെ രജിസ്ട്രേഷന്‍ ഉണ്ടോ തുടങ്ങി ഇല്ലാത്ത വിവാദങ്ങള്‍ കുത്തിപ്പൊക്കുന്ന കര്‍ണ്ണാടക ആഭ്യന്തരമന്ത്രി പ്രിയാങ്ക് ഖാര്‍ഗെ, ധര്‍മ്മസ്ഥല ഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് പൊന്തിവന്നതോടെ ഉരുണ്ടുകളിയ്‌ക്കുന്നു. 200 കോടി രൂപ വാഗ്ദാനം ചെയ്താണ് നടന്‍ പ്രകാശ് രാജും കൂട്ടരും തന്നോട് ധര്‍മ്മസ്ഥലക്ഷേത്രഭൂമിയില്‍ ആയിരക്കണക്കിന് സ്ത്രീകളെ കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടെന്ന നുണക്കഥ പറയാന്‍ പ്രേരിപ്പിച്ചതെന്നായിരുന്നു ശുചീകരണത്തൊഴിലാളി ചിന്നയ്യയുടെ ജൂണ്‍ 12 വെള്ളിയാഴ്ച നടത്തിയ പുതിയ വെളിപ്പെടുത്തല്‍.
ഇതിന് മുന്‍പ് 2025 ജൂലായില്‍ മുന്‍കൂട്ടി ആരൊക്കെയോ തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് ഇതേ ചിന്നയ്യ യാണ് ആരോ കൊടുത്ത ഒരു തലയോട്ടിയുമായി വന്ന് ധര്‍മ്മസ്ഥലയെക്കുറിച്ച് ഇല്ലാക്കഥകള്‍ പറഞ്ഞ് വിവാദം ഉണ്ടാക്കിയത്. തലയോട്ടി ധര്‍മ്മസ്ഥ ക്ഷേത്രത്തിന്റെ മണ്ണില്‍ കൊന്ന് കുഴിച്ചിട്ട സ്ത്രീയുടേതാണെന്നും ഈ ക്ഷേത്രഭൂമിയല്‍ ആയിരക്കണക്കിന് സ്ത്രീകളെ ക്ഷേത്രത്തിന്റെ അധികാരികളും മറ്റും ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു ചിന്നയ്യയുടെ അന്നത്തെ ആരോപണം. എന്നാല്‍ അന്വേഷണത്തില്‍ ചിന്നയ്യ പറഞ്ഞത് നുണയാണെന്ന് തെളിഞ്ഞു. ഇതോടെയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നടന്‍ പ്രകാശ് രാജും ധര്‍മ്മസ്ഥല വ്യാജ ആരോപണക്കേസിലെ മറ്റ് പ്രതികളും ചേര്‍ന്ന് തന്നെ നിര്‍ബന്ധിച്ച് നുണക്കഥ പറയിക്കുകയായിരുന്നു എന്ന് ചിന്നയ്യ ആരോപിച്ചത്.
ചിന്നയ്യയുടെ പ്രകാശ് രാജിനെക്കുറിച്ചുള്ള ആരോപണങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ പ്രിയാങ്ക് ഖാര്‍ഗെയോട് തിരക്കിയപ്പോള്‍ ഈ വിഷയം തന്നെ തണുപ്പിക്കാനായിരുന്നു പ്രിയാങ്ക് ഖാര്‍ഗെയുടെ ശ്രമം. ഒരാളെക്കുറിച്ച് ആരോപണം ഉന്നയിച്ചതുകൊണ്ട് മാത്രം അയാള്‍ പ്രതിയാകില്ല എന്നായിരുന്നു പ്രിയാങ്ക് ഖാര്‍ഗെ മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി. മോദിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി ഇല്ലാത്ത വോട്ട് ചോരി ആരോപണം ഉന്നയിച്ചപ്പോള്‍ തന്നെ അത് ശരിയെന്ന മട്ടില്‍ പിന്താങ്ങിയ കോണ്‍ഗ്രസ് നേതാവാണ് പ്രിയാങ്ക് ഖാര്‍ഗെ. എന്നാല്‍ ബിജെപിയെ വിമര്‍ശിക്കുന്ന പ്രകാശ് രാജിനെതിരായ ആരോപണമായതിനാല്‍ പ്രശ്നം ആറ്റിത്തണുപ്പിക്കാനായിരുന്നു പ്രിയാങ്ക് ഖാര്‍ഗെയുടെ ശ്രമം. വാര്‍ത്താസമ്മേളനത്തില്‍ ഉടനീളം പ്രകാശ് രാജിനെ മന്ത്രി രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.
“ചിന്നയ്യയുടെ ആരോപണം എത്രത്തോളം ശരിയാണെന്ന് അറിയില്ല. 200 കോടി രൂപ എന്നൊക്കെയാണ് പറയുന്നത്. ഇക്കാര്യം വിശദമായി പരിശോധിക്കണം”.- ഇത്രയും പറഞ്ഞ് പ്രിയാങ്ക് ഖാര്‍ഗെ ഒഴിഞ്ഞുമാറി.
















