ബാങ്കോക്ക് : ജപ്പാനിലെ ബ്രഹ്മക്ഷേത്രത്തിന് നേരെ ബോംബാക്രമണം നടത്തിയ ഉയ്ഗൂർ മുസ്ലീങ്ങൾക്ക് വധശിക്ഷ . യൂസുഫു മിറൈലി, ബിലാൽ മുഹമ്മദ് എന്നിവരെയാണ് കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്.
2015 ഓഗസ്റ്റ് 17 നാണ് ബാങ്കോക്കിലെ എറവാൻ ക്ഷേത്രത്തിൽ ആക്രമണം നടന്നത്. ഏറെ വിവാദമായ ബോംബാക്രമണ കേസായിരുന്നു ഇത്. 20 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത് .
സ്ഫോടനത്തിൽ 120 ൽ അധികം ആളുകൾക്ക് പരിക്കേറ്റു. വിനോദസഞ്ചാരികൾക്കിടയിൽ വളരെ തിരക്കേറിയതും ജനപ്രിയവുമായ ക്ഷേത്രമാണിത്. ഹിന്ദു ദേവനായ ബ്രഹ്മാവിന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത് . ആക്രമണത്തിൽ പ്രതികൾക്കെതിരെ മതിയായതും ബോധ്യപ്പെടുത്തുന്നതുമായ തെളിവുകൾ ഉണ്ടെന്ന് ബാങ്കോക്ക് സൗത്ത് ക്രിമിനൽ കോടതിയുടെ ബെഞ്ച് പ്രസ്താവിച്ചു.
പ്രോസിക്യൂഷൻ പറയുന്നതനുസരിച്ച്, പ്രതികളിൽ ഒരാൾ സ്ഫോടകവസ്തുക്കൾ തയ്യാറാക്കി, മറ്റൊരാൾ അവ ക്ഷേത്രത്തിലെത്തിച്ചു . ആസൂത്രിതമായ കൊലപാതകം, കൊലപാതകശ്രമം, സ്ഫോടകവസ്തുക്കൾ കൈവശം വയ്‌ക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾക്കാണ് കോടതി ഇരുവരെയും ശിക്ഷിച്ചത്.
ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ സുരക്ഷാ വിദഗ്ധർ വളരെക്കാലമായി സംഭവത്തെ ഉയ്ഗൂർ പ്രശ്നവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ആ സമയത്ത് തായ്‌ലൻഡ് ധാരാളം ഉയ്ഗൂർ അഭയാർത്ഥികളെ ചൈനയിലേക്ക് തിരിച്ചയച്ചതിൽ പ്രതിഷേധിച്ചാണ് ആക്രമണം നടത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.
















