കൊച്ചി: നടന്‍ ശ്രീനിവാസന്റെയും സലിംകുമാറിന്റെയും മരണശേഷം അവരുടെ വീടുകളില്‍ ചെന്ന് കൂടുുംബാഗങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന രീതിയില്‍ അവരുടെ ദൃശ്യങ്ങള്‍പകര്‍ത്തുന്ന റീല്‍സുകാരോടും ഓണ്‍ലൈന്‍ ചാനലുകാരോടും കേരളാ പൊലീസിന്റെ താക്കീത്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അവരുടെ അനുവാദമില്ലാതെ ഒളിഞ്ഞുനോക്കുന്നത് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും നല്‍കാവുന്ന കുറ്റമാണെന്നാണ് മുന്നറിയിപ്പ് നല‍്കിയത്.
ആളുകളുടെ സങ്കടവും സ്വകാര്യ നിമിഷങ്ങളും ഒട്ടും ബഹുമാനമില്ലാതെ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ലൈക്കും വ്യൂസും കൂട്ടാൻ നടക്കുന്ന ഇക്കൂട്ടരെ പൂട്ടാൻ ഇപ്പോൾ ആഭ്യന്തരവകുപ്പ് ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണെന്നാണ് കേൾക്കുന്നത്. നടൻ സലിംകുമാറിന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ വീട്ടിലും പൊതുദർശനത്തിന് വെച്ച ടൗൺ ഹാളിലും വന്ന് സെലിബ്രിറ്റികളുടെ പിറകെ റീൽസ് ഉണ്ടാക്കാൻ ഓടിനടന്നവരുടെ പെരുമാറ്റം വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. അച്ഛൻ നഷ്ടപ്പെട്ട വേദനയിൽ നിൽക്കുന്ന മക്കളെയോ പ്രിയതമൻ നഷ്ടപ്പെട്ട ഭാര്യയെയോ പോലും വകവെക്കാതെയാണ് ഇവർ ക്യാമറയുമായി ഇരച്ചുകയറിയത്. സലിംകമാറിന്റെ മകൻ ചന്തു കഴിഞ്ഞ ദിവസം ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു
നടൻ ശ്രീനിവാസൻ മരിച്ചപ്പോഴും ഒക്കെ ഇക്കൂട്ടർ സെലിബ്രിറ്റികളെ പകർത്താൻ വേണ്ടി വലിയ ശല്യമുണ്ടാക്കിയിരുന്നു “ആ നടനെ കണ്ടപ്പോൾ ഈ നടി ചെയ്തത് കണ്ടോ?”, “സൂപ്പർതാരം മകളുമായി വരുന്നത് കണ്ടോ?” എന്നൊക്കെയുള്ള തരംതാണ ക്യാപ്ഷനുകൾ ഇട്ട് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്നതാണ് ഇവരുടെ സ്ഥിരം പരിപാടി. സർക്കാർ മാറിയതോടെ സെക്രട്ടേറിയറ്റിനകത്തും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വരെ ഓൺലൈൻ മീഡിയ എന്ന പേരിൽ റീൽസുകാർ തള്ളിക്കയറുന്ന അവസ്ഥയാണിപ്പോൾ ഉള്ളത്. എന്തായാലും ഇതിനൊക്കെ ഒരു നിയന്ത്രണം വരുത്താനാണ് പൊലീസ് ആലോചിക്കുന്നത്.
സലിംകുമാറിന്റെ മകന്‍ ചന്തു സലിം കുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ചാനല്‍ ക്യാമറാമാന്മാര്‍ക്കും എതിരെ പൊട്ടിത്തെറിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ (66ഇ) പ്രകാരം വലിയ കുറ്റമാണെന്ന് പോലീസ് ഫേസ്ബുക്കിലൂടെ ഓർമ്മിപ്പിച്ചു.
സ്വന്തം മാതാപിതാക്കൾ അപകടത്തിൽപ്പെടുമ്പോൾ പോലും റീൽസ് എടുക്കാൻ നടക്കുന്ന ഇത്തരക്കാര്‍ സ്വയം നിയന്ത്രിക്കാന്‍ ഈ മുന്നറിയിപ്പ് കാരണമാകട്ടെ എന്നും പൊലീസ് പറയുന്നു.
















