ന്യൂഡൽഹി : കഴിഞ്ഞ ദിവസം ജന്തർമന്തറിൽ നടന്ന സിജെപി സമ്മേളനത്തിനിടയിൽ, പ്രതിഷേധ സ്ഥലത്ത് ഒരു വിദേശ വനിത പലരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അവരുടെ സാന്നിധ്യം സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾക്ക് കാരണമായി. ഒരു വിദേശ വനിതയ്‌ക്ക് ഇന്ത്യയിലെ രാഷ്‌ട്രീയ പ്രതിഷേധത്തിൽ എന്താണ് കാര്യമെന്ന ചോദ്യമുയർന്നു.താമസിയാതെ, ആ സ്ത്രീയുടെ വ്യക്തിത്വം വെളിപ്പെടുത്തി. ബ്രിട്ടീഷ് പത്രമായ *ദി ഗാർഡിയൻ* ന്റെ ദക്ഷിണേഷ്യൻ ലേഖികയായ ഹന്ന എല്ലിസ്-പീറ്റേഴ്സൺ ആയിരുന്നു അത് . പ്രതിഷേധം റിപ്പോർട്ട് ചെയ്യാൻ എത്തിയതാണവർ.
ഇന്ത്യയിൽ ഉണ്ടാകുന്ന പല വാർത്തകളെയും ഇന്ത്യയ്‌ക്കെതിരായി നൽകുന്നതിൽ പ്രമുഖയാണ് ഹന്ന. 2020 ജനുവരിയിൽ, സിഎഎ വിരുദ്ധ പ്രതിഷേധങ്ങൾ രാജ്യമെമ്പാടും വ്യാപിക്കുമ്പോൾ, പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് (സിഎഎ) തെറ്റായ വിവരങ്ങൾ നൽകി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു ഹന്ന.അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ മതപരമായ പീഡനങ്ങൾ കാരണം പലായനം ചെയ്യുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുക എന്ന നിയമത്തിന്റെ ലക്ഷ്യം വിശദീകരിക്കുന്നതിനുപകരം, മോദിയുടെ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ ഫലമാണ് സി എ എ എന്നാണ് ഇവർ പ്രചരിപ്പിച്ചത്.
2020 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഹിന്ദു വിരുദ്ധ കലാപത്തിനിടെയുണ്ടായ അക്രമത്തിന് ഉത്തരവാദികളായ ഇസ്ലാമിക തീവ്രവാദികളെ കുറ്റവിമുക്തരാക്കാനും ഹമ്മ ശ്രമിച്ചു. ഹിന്ദു വിരുദ്ധ അക്രമത്തെ “ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സംഘർഷം” ആയി ഇവർ ചിത്രീകരിച്ചു. കർണാടക സ്കൂളുകളിലെ ബുർഖ ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങളെ ദക്ഷിണേന്ത്യയിലെ “ഹിജാബ് നിരോധനം” ആയി ഹന്ന ചിത്രീകരിച്ചു. ഹിന്ദു ക്ഷേത്രങ്ങൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന തർക്ക മന്ദിരങ്ങൾ മാറ്റാനുള്ള കേസുകളെ ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതാനുള്ള ഹിന്ദു ദേശീയവാദികളുടെ” ശ്രമമായി ഇവർ മുദ്രകുത്തി.
രാമജന്മഭൂമി വിധിയെക്കുറിച്ചും രാമക്ഷേത്രത്തിന്റെ സമർപ്പണത്തെക്കുറിച്ചും എഴുതിയ വാർത്തയിൽ ഹിന്ദുക്കളെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ച ഹന്ന എല്ലിസ്-പീറ്റേഴ്സൺ ബാബറി മസ്ജിദിന്റെ പ്രാധാന്യം എടുത്ത് കാട്ടാനും ശ്രമിച്ചു.കുംഭമേളയിൽ പങ്കെടുക്കുന്ന ഹിന്ദുക്കളെ ‘കോവിഡ് സൂപ്പർ-സ്പ്രെഡേഴ്‌സ്’ എന്ന് മുദ്രകുത്തി അവർ ലേഖനങ്ങൾ എഴുതി . പാകിസ്താനിൽ ഭീകരർ കൊല്ലപ്പെടുന്നത് ഇന്ത്യയുടെ നിർദേശപ്രകാരമാണെന്നും ഇവർ പ്രചരിപ്പിച്ചു.
















