ന്യൂഡൽഹി : കഴിഞ്ഞ ദിവസം ജന്തർമന്തറിൽ നടന്ന പാറ്റകളുടെ പ്രതിഷേധത്തിനെതിരെ പരാതികൾ ഉയരുന്നു. ഡൽഹിയിൽ നടന്ന സിജെപിയുടെ പ്രതിഷേധത്തിൽ രാജ്യ വിരുദ്ധ ആക്ടിവിസ്റ്റ് സോനം വാങ്ചുക്കും പങ്കുചേർന്നിരുന്നു.
സിജെപി പ്രതിഷേധത്തിനിടെ, ‘ഹിറ്റ്’ കീടനാശിനി സ്പ്രേയുമായി എത്തിയ ആളെയാണ് പാറ്റകൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. “തുക്ഡെ-തുക്ഡെ ഗാങ്ങിന്റെ” വിപുലീകരണമായിട്ടാണ് അദ്ദേഹം സിജെപിയെ വിശേഷിപ്പിച്ചത്. സിജെപി അനുയായികളും ഇദ്ദേഹവും തമ്മിൽ ചെറിയ വാക്കുതർക്കവും സംഘർഷവും ഉണ്ടായി . തുടർന്ന് പോലീസ് ഇടപെട്ടാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
പ്രതിഷേധിക്കാൻ എത്തിയ സിജെപി അനുയായികളിൽ പലർക്കും പ്രതിഷേധത്തിന്റെ അജണ്ടയെയും ലക്ഷ്യത്തെയും കുറിച്ച് വലിയ ധാരണയില്ലായിരുന്നു. പ്രതിഷേധത്തിനിടെ ആസാദി-ആസാദി എന്ന ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയത് ചോദ്യം മാധ്യമപ്രവർത്തകരെയും ഇവർ കയ്യേറ്റം ചെയ്തു. സംഘർഷാവസ്ഥ രൂക്ഷമായതോടെ ചില പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് മാധ്യമപ്രവർത്തകരെ രക്ഷപ്പെടുത്തി.
മധ്യവയസ്‌കനായ ഒരു പാർട്ടി അനുഭാവി പ്രതിഷേധത്തിനിടെ ഒരു പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ കാരണം റിപ്പോർട്ടർ വിദ്യാർത്ഥിയോട് ചോദിച്ചപ്പോൾ, താൻ സിജെപിയെ പിന്തുണയ്‌ക്കാൻ വന്നതല്ലെന്നും ഒരു രാഷ്‌ട്രീയ പാർട്ടിയെയും പിന്തുണയ്‌ക്കുന്നില്ലെന്നും പെൺകുട്ടി വ്യക്തമാക്കി.
ഈ സമയത്ത്, സംഭവസ്ഥലത്തുണ്ടായിരുന്ന മധ്യവയസ്‌കനായ പാർട്ടി അനുഭാവി പെൺകുട്ടിയുടെ തലയിൽ ചാണകമാണുള്ളതെന്ന് പറഞ്ഞ് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. രാജ്യത്തിന്റെ ഭാവി സിജെപിയുടെ കൈവശമാണെന്ന് ഇയാൾ വാദിക്കുകയും ചെയ്തു. ഉമർ ഖാലിദിനെ പിന്തുണയ്‌ക്കുന്ന ഒരു പാർട്ടിയിൽ തനിക്ക് ഭാവി തോന്നുന്നില്ലെന്ന് വിദ്യാർത്ഥി തിരിച്ചടിച്ചതോടെ ഇയാൾ സ്ഥലം വിടുകയും ചെയ്തു.
















