India

ചരിത്രം കുറിച്ച് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ. ഒരേസമയം നാല് സ്ത്രീകള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍

പുതുതായി ചീഫ് ജസ്റ്റിസായത് ജസ്റ്റിസ് മീനാക്ഷി മദന്‍ റായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: സ്ത്രീ പ്രാതിനിധ്യത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ. ഇതാദ്യമായി ഒരേസമയം നാല് സ്ത്രീകള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി. ജസ്റ്റിസ് മീനാക്ഷി മദന്‍ റായി പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായതോടെയാണ് ഈ നേട്ടം. ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ലിസ ഗില്‍, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിത അഗര്‍വാള്‍, മേഘാലയ ഹൈക്കോടതിയിലെ ജസ്റ്റിസ് രേവതി മോഹിതെ ദേരെ എന്നിവര്‍ നിലവില്‍ വനിതാ ചീഫ് ജസ്റ്റിസുമാരായുണ്ട്.
2026 ഫെബ്രുവരിയിലെ കണക്കനുസരിച്ച്,വിവിധ ഹൈക്കോടതികളിലെ 781 ജഡ്ജിമാരില്‍ 116 പേര്‍ വനിതകളാണ്. ഏകദേശം 14.85 ശതമാനം.
അലഹബാദ് ഹൈക്കോടതിയില്‍ നിന്നുള്ള ജസ്റ്റിസ് സുനിത അഗര്‍വാള്‍ 2023 മുതല്‍ ഗുജറാത്ത് ഹൈക്കോടതിയിലും ബോംബെ ഹൈക്കോടതിയില്‍ നിന്നുള്ള ജസ്റ്റിസ് രേവതി മോഹിതെ ദേരെ, 2026 മുതല്‍ മേഘാലയ ഹൈക്കോടതിയിലും പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ നിന്നുള്ള ജസ്റ്റിസ് ലിസ ഗില്‍ 2026 മുതല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസുമാരാണ്. സിക്കിം ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്ന ജസ്റ്റിസ് മീനാക്ഷി മദന്‍ റായിയാണ് ഏറ്റവുമൊടുവില്‍ പട്‌ന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായി നിയമിതയായത്.

Recent Posts