പത്തനംതിട്ട: വെറും 200 രൂപ മാസ വാടകയ്‌ക്ക് 1978 മുതല്‍ തിയേറ്റര്‍ പ്രവര്‍ത്തിക്കാനായി ക്ഷേത്രഭൂമി വിട്ടുകൊടുത്തെങ്കിലും കരാര്‍ കാലാവധി അവസാനിച്ചിട്ടും ഭൂമി തിരികെ നല്‍കാതെ തിയേറ്റര്‍ ഉടമകള്‍. ഇതോടെ ഭക്തജനങ്ങള്‍ ഒറ്റക്കെട്ടായി തിയേറ്ററിലേക്ക് മാര്‍ച്ച് ചെയ്ത് ഭൂമി തിരികെ പിടിച്ചു. . തിരുവല്ല ആനന്ദേശ്വരം ക്ഷേത്രത്തിന്റെ ഭൂമിയാണ് ഭക്തര്‍ തിരിച്ചു പിടിച്ചെടുത്തത്.
1978 ലാണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള 36 സെൻറ് ഭൂമി വർഗീസിനും തോമസിനും പാട്ടത്തിന് നല്‍കിയത്. 25 വർഷത്തേക്കാണ് പാട്ടക്കരാർ. കേവലം 200 രൂപയായിരുന്നു പ്രതിമാസ വാടക.പാട്ടക്കരാർ കഴിഞ്ഞിട്ടും ഭൂമി വിട്ടു നല്‍കാനോ കെട്ടിടം മാറ്റാനോ തീയറ്റർ ഉടമകള്‍ തയ്യാറായില്ല. തുടർന്ന് ക്ഷേത്രം ട്രസ്റ്റ് നിയമപരമായി നീങ്ങുകയും തീരുവല്ല മുൻസിഫ് കോടതിയില്‍ നിന്നും ക്ഷേത്രത്തിന് അനുകൂല വിധി ലഭിക്കുകയും ചെയ്തു. ഭൂമി ക്ഷേത്രത്തിന് വിട്ടു നല്‍കണമെന്ന് 2023ലാണ് കോടതി വിധി ഉണ്ടായത്. തീയറ്റർ അവിടെ നിന്നും പൊളിച്ചു മാറ്റാനും 2018 മുതലുള്ള വാടക കുടിശിക ഉള്‍പ്പെടെ ക്ഷേത്രത്തിന് നല്‍കാൻ കോടതി ഉത്തരവിട്ടിരുന്നു
തിരുവല്ല:ക്ഷേത്രഭൂമിയില്‍ അനധികൃതമായി പ്രവർത്തിച്ചിരുന്ന തീയറ്ററിലേക്ക് വിശ്വാസികള്‍ പ്രതിഷേധ മാർച്ച് നടത്തുകയായിരുന്നു തിരുവല്ല ജേക്കബ് തീയറ്റർ നിന്നിരുന്ന ക്ഷേത്രഭൂമിയില്‍ ഭക്തർ കാവി കൊടി നാട്ടി ഭൂമി പിടിച്ചെടുത്തതായി പ്രഖ്യാപിക്കുകയായിരുന്നു. .
















