Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 4, 2026, 10:09 am IST
in Editorial

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ വീണ വിജയന്‍ താമസിക്കുന്ന വീട്ടില്‍ പരിശോധനയ്‌ക്ക് എത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ സിപിഎം ക്രിമിനലുകളെയും പാര്‍ട്ടി നേതാക്കളെയും രക്ഷിക്കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷനേതാവ് പിണറായി വിജയനും ഒത്തുകളിക്കുന്നു എന്ന വാര്‍ത്ത ഈ നേതാക്കള്‍ തമ്മിലെ അന്തര്‍ധാര തിരിച്ചറിഞ്ഞിട്ടുള്ളവരെ അത്ഭുതപ്പെടുത്തില്ല. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും പോലീസിനെ ആക്രമിച്ചതിനും പ്രത്യേകം കേസെടുക്കാനുള്ള തീരുമാനവും, ആക്രമണത്തിന് കൂട്ടുനില്‍ക്കുകയും അക്രമികളെ സംരക്ഷിക്കുകയും ചെയ്ത നേതാക്കളെ അറസ്റ്റ് ചെയ്യാത്തതും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് വ്യക്തം. നേതാക്കളെ അറസ്റ്റ് ചെയ്യേണ്ടിവന്നാല്‍ ദുര്‍ബ്ബല വകുപ്പുകള്‍ ചുമത്താനാണ് ധാരണയത്രേ. രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ മുന്നൂറോളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഇതുവരെ പി
ടിയിലായത് 26 പേര്‍ മാത്രം. കേസ് ദുര്‍ബ്ബലപ്പെടുത്തുന്നതിന്റെ തെളിവാണിത്.

ഇ ഡിക്ക് നേരെ ആക്രമണം നടത്തിയ കേസിലെ പ്രതികള്‍ക്ക് പെട്ടെന്നൊന്നും ജാമ്യം ലഭിക്കില്ല. അഞ്ചു പ്രതികളുടെ ജാമ്യ ഹര്‍ജി കോടതി തള്ളുകയും ചെയ്തു. ആക്രമണത്തിന് എല്ലാ ഒത്താശയും ചെയ്യുന്ന നേതാക്കള്‍ക്ക് ഈ ഗതി വരാതിരിക്കാനാണ് ആഭ്യന്തരവകുപ്പ് ശ്രമിക്കുന്നത്. ഇതിനുവേണ്ടിയാണ് സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കേണ്ടി വന്നാല്‍ അത് പോലീസിനെ ആക്രമിച്ചതിനായിരിക്കണമെന്ന നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ നല്‍കിയിരിക്കുന്നത്. ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചയാളായ എസ്എഫ്‌ഐ നേതാവിനെതിരെ കേസെടുത്തിരിക്കുന്നത് പോലീസിനെ ആക്രമിച്ചതിനാണ്. ഇത് ആസൂത്രിതമായ ഒത്തുകളിയുടെ ഭാഗമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സിപിഎമ്മുകാര്‍ ആക്രമിച്ചത് പോലീസിനെയല്ല, ഇ ഡി ഉദ്യോഗസ്ഥരെയാണ്. സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ അക്രമികളെ ഫലപ്രദമായി തടയാതിരിക്കുകയാണ് പോലീസ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തവുമാണ്. ഭരണം മാറിയിട്ടും പോലീസ് മാറിയിട്ടില്ല. പിണറായിക്കു വേണ്ടി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ചുവന്ന പോലീസുകാര്‍ പിന്നെയും സിപിഎമ്മിനോടുള്ള കൂറ് തെളിയിക്കുകയാണ്. പിണറായിയുടെ നവകേരള യാത്രയ്‌ക്കിടെ യുവാക്കളെ അനാവശ്യമായി മര്‍ദ്ദിച്ചതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പോലീസുകാരനും സംഭവസ്ഥലത്ത് എത്തിയിരുന്നല്ലോ. പോലീസിനെ ആക്രമിച്ചു എന്ന കേസു പോലും സിപിഎമ്മിന്റെ ആവശ്യപ്രകാരം എടുത്തിട്ടുള്ളതായിരിക്കണം.

ഇ ഡി ക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചന നടന്നുവെന്ന കാര്യം വ്യക്തമാണ്. ഇ ഡി ഉദ്യോഗസ്ഥരുടെ പരിശോധന കഴിഞ്ഞതോടെ പുറത്ത് സിപിഎമ്മുകാര്‍ തടിച്ചുകൂടുകയായിരുന്നു. ഇവരെ നേതാക്കള്‍ വിളിച്ചുവരുത്തിയതാണ്. ഇ ഡി ഉദ്യോഗസ്ഥരെ പാര്‍ട്ടിക്കാര്‍ ആക്രമിക്കുമ്പോള്‍ സിപിഎം നേതാക്കള്‍ നോക്കി നില്‍ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ചില്ല. ആക്രമണത്തിനുശേഷവും അക്രമികളെ ന്യായീകരിക്കുകയും രക്ഷിക്കുകയുമാണ് സിപിഎം നേതാക്കള്‍ ചെയ്തത്. മാത്രമല്ല, താഴെത്തട്ടിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ എസ്‌ഐടി രൂപീകരിച്ചിട്ടുള്ളതും കേസ് അട്ടിമറിക്കുന്നതിനു വേണ്ടിയാണ്. ഈ സാഹചര്യത്തില്‍ കേസില്‍ ഇ ഡി കക്ഷിചേരുക തന്നെയാണു വേണ്ടത്. സതീശന്‍-പിണറായി അന്തര്‍ധാര നിലനില്‍ക്കുന്നതിനാല്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നില്ലെങ്കില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാന്‍ പോകുന്നില്ല.

 

Tags: CM VD Satheesanleft-right undercurrentsVeena vijayan's Exalogic casePinarayi Vijayan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

Article

വി.ഡിയുടെ ദല്‍ഹിയാത്രയും ഇ.ഡി യുടെ റെയിഡും

Kerala

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തിന് ശേഷം ഇന്ന് സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം, വെള്ളിവിലയില്‍ മാറ്റമില്ല

ആത്മായനത്തിലെ ഗുരു

പിടി വീണാല്‍ പണിപാളും; ഇനി ഹെല്‍മെറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ 500 രൂപ പിഴയും ലൈസന്‍സും റദ്ദാക്കും

ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ തെറ്റ്, ആര്‍ബിഐ സ്വര്‍ണം വിറ്റിട്ടില്ല

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ധവളപത്രം പുറത്തിറക്കി: കേരളത്തിന് കടം 5.07 ലക്ഷം കോടി; വിയോജനക്കുറിപ്പുമായി പ്രതിപക്ഷം

1994 ലോകകപ്പ് കിരീടവുമായി അന്നത്തെ ബ്രസീല്‍ ക്യാപ്റ്റന്‍ ദുംഗയും സഹതാരങ്ങളും

ഫിഫ വേള്‍ഡ് കപ്പ് 2026: കാനറികളുടെ ഗ്രൂപ്പ് സി; ചരിത്രം ഓര്‍മിപ്പിക്കുന്ന 24 വര്‍ഷത്തെ ഇടവേള

ഡക്കന്‍സ് നേസന്‍, തഹ്‌സിന്‍ മുഹമ്മദ്, സര്‍പ്രീത് സിങ്, നിഷാന്‍ വേലുപിള്ള, സാമുവല്‍ മുത്തുസ്വാമി

ലോകകപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍താരവും നാല് ഭാരത വംശജമരും

മഞ്ചേശ്വരം താലൂക്കിൽ കെഎസ്ആർടിസി ഇല്ല!! സർവീസ് തുടങ്ങുമെന്ന് മന്ത്രി ജോൺ

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.