India

‘ കേരളത്തിൽ കോൺഗ്രസ് വീണ്ടും മുസ്ലീം ലീഗിന് മുന്നിൽ തലകുനിച്ചു’ ; വന്ദേമാതരത്തെക്കുറിച്ചുള്ള ശശി തരൂരിന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി

ഔദ്യോഗിക പരിപാടികളുടെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരത്തിലെ അഞ്ച് ഖണ്ഡികകളും ആലപിക്കേണ്ടതിന്റെ ആവശ്യകതയെ തരൂർ ചോദ്യം ചെയ്തിരുന്നു. ഈ ആചാരം അനാവശ്യമായ അടിച്ചേൽപ്പിക്കലാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: ദേശീയഗാനമായ വന്ദേമാതരത്തെക്കുറിച്ചുള്ള കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പരാമർശത്തിനെതിരെ ബിജെപി നേതാക്കൾ ചൊവ്വാഴ്ച രംഗത്തെത്തി. കേരളത്തിലെ ഭരണകക്ഷിയായ മുസ്ലീം ലീഗിന് കോൺഗ്രസ് വീണ്ടും വഴങ്ങിയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഔദ്യോഗിക പരിപാടികളുടെ തുടക്കത്തിലും അവസാനത്തിലും വന്ദേമാതരത്തിലെ അഞ്ച് ഖണ്ഡികകളും ആലപിക്കേണ്ടതിന്റെ ആവശ്യകതയെ തരൂർ ചോദ്യം ചെയ്തിരുന്നു. ഈ ആചാരം അനാവശ്യമായ അടിച്ചേൽപ്പിക്കലാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

എന്നാൽ വന്ദേമാതരം മുഴുവനായും ആലപിക്കുന്നതിനെ എതിർക്കുന്നതിലൂടെ കോൺഗ്രസ് പാർട്ടി ദേശീയ ബഹുമതിയെ അനാദരിച്ചിരിക്കുന്നുവെന്ന് തരൂരിന്റെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട് ബിജെപി ദേശീയ വക്താവ് ഷഹ്‌സാദ് പൂനവല്ല ആരോപിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പൂനവല്ല പ്രതികരിച്ചത്.

“കോൺഗ്രസ് പാർട്ടി ദേശീയ ബഹുമതിക്ക് എതിരാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. വന്ദേമാതരം മുഴുവനായും ആലപിക്കുന്നതിനെ അവർ എതിർത്തു. എല്ലാ ഖണ്ഡികകളും ആലപിക്കുന്നത് അനാവശ്യമായ അടിച്ചേൽപ്പിക്കലാണെന്ന് ശശി തരൂർ പറയുന്നു. വന്ദേമാതരത്തിന്റെ പൂർണ്ണ പതിപ്പിൽ ആറ് ഖണ്ഡികങ്ങളുണ്ട്, എന്നിട്ടും നിങ്ങൾ അതിനെ അനാവശ്യമായ അടിച്ചേൽപ്പിക്കലാണെന്ന് വിളിക്കുന്നു.”- ബിജെപി നേതാവ് പറഞ്ഞു.

ദേശീയഗാനം രണ്ട് ഖണ്ഡികകളിൽ ഒതുക്കിയ അതേ മാനസികാവസ്ഥയാണ് കോൺഗ്രസ് പാർട്ടിയും ഇപ്പോൾ പ്രകടിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു . “രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു വന്ദേമാതരം രണ്ട് ഖണ്ഡിങ്ങളിൽ ഒതുക്കിയ അതേ മാനസികാവസ്ഥയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും പൂനവല്ല പറഞ്ഞു. രണ്ട് ഖണ്ഡികങ്ങളിൽ ഒതുങ്ങിയപ്പോഴും കോൺഗ്രസ് നേതാക്കൾ എതിർപ്പ് നേരിട്ടിട്ടുണ്ട്. ആ രണ്ട് ഖണ്ഡികകൾ പോലും സ്വീകാര്യമല്ലെന്ന് ആരിഫ് മസൂദ്, സമാജ്‌വാദി പാർട്ടിയുടെ അബു ആസ്മി, മറ്റ് നേതാക്കൾ എന്നിവർ പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ ഗാനത്തെ എതിർക്കുന്ന ഗ്രൂപ്പുകളുടെ സമ്മർദ്ദത്തിന് കോൺഗ്രസ് മുമ്പ് വഴങ്ങിയിരുന്നുവെന്നും കേരളത്തിലെ മുസ്ലീം ലീഗുമായുള്ള ബന്ധം കാരണം അത് തുടരുകയാണെന്നും പൂനാവാല ആരോപിച്ചു. “ജിന്നയുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് നെഹ്‌റു ഇത് ചെയ്തത്. ആ സമയത്ത്, മുസ്ലീങ്ങൾ കോപിക്കുമെന്ന് ഭയന്ന് അദ്ദേഹം കീഴടങ്ങി. ഇന്ന്, കോൺഗ്രസ് വീണ്ടും മുസ്ലീം ലീഗിന്റെ മാനസികാവസ്ഥയുടെ സമ്മർദ്ദത്തിന് വഴങ്ങുകയാണ്. അതേ മുസ്ലീം ലീഗ് ഇപ്പോൾ അവരോടൊപ്പം സർക്കാരിലാണ്.” – പൂനവാല കൂട്ടിച്ചേർത്തു.

Recent Posts