ബെംഗളൂരു : കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾക്ക് എസ് ഡി പി ഐയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ പലപ്പോഴും ഉയരാറുണ്ട്. എന്നാൽ ഇപ്പോൾ അതിന് വ്യക്തമായ തെളിവാണ് കർണാടകയിൽ ഉണ്ടായിരിക്കുന്നത് . കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും , എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് കോൺഗ്രസ് മന്ത്രി സമീർ അഹമ്മദ് തന്നെയാണ്.
ഉപതെരഞ്ഞെടുപ്പ് നടന്ന ദാവൺ ഗരെ സൗത്ത് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സമർത്ത് ഷാമണൂർ മല്ലികാർജുനയ്‌ക്കല്ല മറിച്ച് മുസ്ലീം വോട്ടർമാർ എസ്ഡിപിഐയുടെ സ്ഥാനാർത്ഥി അഫ്സർ കോഡ്ലിപേട്ടയ്‌ക്ക് വോട്ട് നൽകണമെന്നാണ് സമീർ അഹമ്മദ് പറഞ്ഞത് . കെ എം ഡി സി ഡയറക്ടർ മുഹമ്മദ് സിറാജുമായുള്ള ഫോൺ സംഭാഷണമാണ് പുറത്ത് വന്നത് .
നേരത്തെ എസ് ഡി പി ഐ സ്ഥാനാർത്ഥി ധനസഹായം അടക്കം നൽകിയത് സമീർ അടക്കമുള്ള കോൺഗ്രസിലെ ചില മുസ്ലീം നേതാക്കളാണെന്ന വിവരം പുറത്ത് വന്നിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നായിരുന്നു സമീർ അന്ന് ആരോപിച്ചത്. എന്നാൽ ഫോൺ സംഭാഷണം പുറത്ത് വന്നതോടെ ഇത് സത്യമാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് .
















