കൊച്ചി: ഇഡിയെ ആക്രമിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഒരു സിപിഎം പ്രവര്‍ത്തകന്റെ മഴയൊലിച്ചും പൊട്ടിപ്പൊളിഞ്ഞതുമായ വീട് മുന്‍മന്ത്രി വി.ശിവന്‍കുട്ടി സന്ദര്‍ശിക്കുന്നതിന്റെ പടത്തിനെതിരെ കടുത്ത വിമര്‍ശനവുമായി അഖില്‍ മാരാര്‍. ഈ വീടിന്റെ കാഴ്ച പറയും സഖാക്കളും തമ്പ്രാൻമാരും തമ്മിലുള്ള യഥാർത്ഥ ബന്ധത്തിന്റെ കഥ എന്ന് പറഞ്ഞുകൊണ്ടാണ് അഖില്‍ മാരാരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
.
ഈ കേസിൽ കേരള പോലീസ് അക്രമം നടത്തിയ പാവങ്ങളെ ജയിലിൽ അടച്ചപ്പോൾ അവരെ അവിടെ വിളിച്ചു വരുത്തി വിപ്ലവ വിഷം കുത്തി കയറ്റി അക്രമത്തിനു ഇറക്കി വിട്ടു അവരുടെ ജീവിതം ഇല്ലാതാക്കിയ ഈ ശിവൻ കുട്ടി ഉൾപ്പെടെ ഒറ്റ ഒരുത്തന്റെ പേരിലും കേസില്ല..
മകളെ ചോദ്യം ചെയ്തതിന്റെ പേരിൽ അടിമകളെ ഇറക്കിയ പിണറായി വിജയന്റെ കൊലച്ചിരി നിറഞ്ഞ ഒരു മറുപടി കണ്ടിട്ടെങ്കിലും ഈ പാർട്ടിക്ക് വേണ്ടി കുടുംബം തകർത്തു സ്വന്തം ജീവിതം കളയുന്നവന്മാർ ചിന്തിക്കട്ടെ…എനിക്കെന്താ ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് വിരോധം എന്ന് പലരും ചോദിക്കാറുണ്ട് അതിന്റെ കാരണം ഇത് തന്നെയാണ്..-അഖില്‍ മാരാര്‍ പറയുന്നു.
പാവങ്ങളെയും ,ദളിതരെയും ഇല്ലാതാക്കി, ചെറുപ്പക്കാരെ ജയിലിൽ അടച്ചു അവരുടെ ഭാവി ഇല്ലാതാക്കി, പാർട്ടി അടിമകൾ ആക്കി പാർട്ടി വളർത്തുന്ന ഇവരെ കണ്ടു വളർന്നതാണ് എന്റെ കമ്മ്യൂണിസ്റ് വിരോധത്തിന്റെ കാരണം.- അഖില്‍ മാരാര്‍ പറയുന്നു.
















