ന്യൂദല്‍ഹി:. ബാലറ്റ് പേപ്പറായാലും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമായാലും ബിജെപി തന്നെ…പഞ്ചാബില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വിജയം മൂന്നിരട്ടിയായി. ഇതോടെ പഞ്ചാബിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ ബിജെപിയുടെ വിജയം കുറഞ്ഞുപോയി എന്ന ആം ആദ്മിയുടെയും കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും പ്രചാരണം പൊളിഞ്ഞു. 2021ല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ചതിനേക്കാള്‍ മൂന്നിരട്ടി അധികം വിജയമാണ് 2026ല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ ബിജെപി നേടിയത്.
ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചപ്പോള്‍ പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് മൂന്നിരട്ട് വിജയം. 2021ല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രമുപയോഗിച്ചായിരുന്നു പഞ്ചാബിലെ തദ്ദേശതെരഞ്ഞെടുപ്പ്. അന്ന് ലഭിച്ചതിനേക്കാല്‍ മൂന്നിരട്ട് സീറ്റുകളാണ് 2026ല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നിരട്ട് വിജയം നേടാന്‍ ബിജെപിയ്‌ക്ക് കഴിഞ്ഞു.
2021ല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് പഞ്ചാബില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ 49 സീറ്റുകളായിരുന്നു ബിജെപിയ്‌ക്ക് ലഭിച്ചത്. എന്നാല്‍ 2026ല്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നപ്പോല്‍ ബിജെപിയുടെ ആകെ സീറ്റ് 170 ആയി ഉയര്‍ന്നു.
ചരിത്രത്തിൽ ആദ്യമായി അബോഹർ കോർപ്പറേഷനും ബിജെപി പിടിച്ചെടുത്തു. 50 സീറ്റിൽ 28 ഇടത്തും വിജയിച്ചാണ് കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടമുണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കേ പഞ്ചാബിലുടനീളം ബിജെപിയുടെ സ്വാധീനം വർദ്ധിക്കുകയാണെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
















