Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നീറ്റ് യുജി:പുനപരിശോധനക്ക് കര്‍ശന സുരക്ഷ; പ്രധാനമന്ത്രി നേരിട്ട് മേല്‍നോട്ടം വഹിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 09:19 am IST
in India

ന്യൂദല്‍ഹി: നീറ്റ്- യുജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. പുനപരീക്ഷാ നടത്തിപ്പും ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് ആലോക് ആരാധെ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

യുപിഎസ്‌സി പരീക്ഷയില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ല. ഈ സംവിധാനങ്ങളില്‍ നിന്ന് എന്‍ടിഎ പാഠം ഉള്‍ക്കൊള്ളേണ്ടതാണ്. യുവാക്കളെ നിരാശരാക്കരുത്. എന്‍ടിഎക്ക് പ്രത്യേകം നിരീക്ഷണ സംവിധാനങ്ങളും മേല്‍നോട്ട സമിതികളുമുണ്ടെങ്കിലും ഇത്രയും വലിയ ചട്ടലംഘനം ഉണ്ടായത് എങ്ങനെയെന്ന് സുപ്രീംകോടതി ചോദിച്ചു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതി സമര്‍പിച്ച സത്യവാങ്മൂലവും കോടതി രേഖപ്പെടുത്തി. പരീക്ഷാ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ 101 ശിപാര്‍ശകളാണ് ഉന്നതതല സമിതി മുന്നോട്ടുവെച്ചത്. ഇതില്‍ 60 എണ്ണം 2025 – 26 വര്‍ഷത്തില്‍ നടപ്പാക്കുന്നതിനുള്ളതാണ്. ഇതില്‍ ഭൂരിഭാഗവും നടപ്പാക്കി. ബാക്കി നടപ്പിലാക്കി വരികയാണ്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് തിരിച്ചറിഞ്ഞ ദുര്‍ബലതകള്‍ പരിഹരിച്ചിട്ടുണ്ടെന്നും വരാനിരിക്കുന്ന പുനപരിശോധനയില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കില്ലെന്നും ഡോ. രാധാകൃഷ്ണന്‍ ബെഞ്ചിന് ഉറപ്പ് നല്‍കി.

പരീക്ഷാ നടത്തിപ്പില്‍ കൂട്ടുത്തരവാദിത്വം ഉണ്ടെങ്കിലും, പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ ആരാണ് ഉത്തരവാദികള്‍ എന്ന് സ്ഥാപനങ്ങള്‍ വ്യക്തമായി തിരിച്ചറിയുകയാണ് വേണ്ടത്. അല്ലാതെ ആവര്‍ത്തിച്ചുള്ള കമ്മിറ്റികളും യോഗങ്ങളുമൊന്നും പ്രയോജനം ചെയില്ല. കൃത്യമായ പരിഹാരം കണ്ടില്ലെങ്കില്‍ വ്യവസ്ഥാപരമായ പോരായ്‌മകള്‍ ഇനിയും ആവര്‍ത്തിക്കും. പ്രതിസന്ധി ഉണ്ടാകുമ്പോഴെല്ലാം സ്ഥാപനങ്ങള്‍ ഹ്രസ്വകാല നടപടികളെ ആശ്രയിക്കുന്നതിനുപകരം സ്ഥിരമായ ഒരു ചട്ടക്കൂട് വികസിപ്പിക്കണം. പരീക്ഷാ പിഴവുകള്‍ പരിഹരിക്കുന്നതിന് പ്രമുഖ സര്‍വകലാശാലകളുമായും സ്ഥാപനങ്ങളുമായും സഹകരിക്കാനും ബെഞ്ച് നിര്‍ദേശിച്ചു. പ്രധാനമന്ത്രി വിഷയത്തില്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ട്. പരീക്ഷാ നടത്തിപ്പിനായി ഐഐടി പ്രൊഫസര്‍മാരുടെ സഹായം തേടിയിട്ടുണ്ടെന്നും വിശ്വസനീയമായ പരിശോധനകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി.

ജൂണ്‍ 21ന് നടക്കുന്ന പുനപരിശോധനക്ക് മുന്നോടിയായി കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു, ഉന്നത എക്‌സിക്യൂട്ടീവ് തലത്തില്‍ വിഷയം നിരീക്ഷിക്കുന്നുണ്ട്. പിഴവ് ആവര്‍ത്തിക്കാതിരിക്കാന്‍ പുനഃപരിശോധനയ്‌ക്ക് മുമ്പ് കേന്ദ്രം നിരവധി സുരക്ഷാ നടപടികള്‍ നടപ്പിലാക്കുമെന്നും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് കൂടുതല്‍ സമയം അനുവദിച്ചു. ജൂലൈ രണ്ടാമത്തെ ആഴ്ചയില്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കും.

Tags: Central GovernmentSupreme CourtNEET UG Paper Leak
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അവൾ രാജ്യത്തിന്റെ അഭിമാനം, ഞങ്ങളൊരിക്കലും തടയില്ല; വിനേഷ് ഫോഗട്ടിന് ട്രയൽസിൽ പങ്കെടുക്കാൻ അനുമതി നൽകി സുപ്രീംകോടതി

India

അസ്വാഭാവിക ജനസംഖ്യാ വളര്‍ച്ച പഠിക്കാന്‍ അഞ്ചംഗ സമിതി; ജസ്റ്റിസ് നവ്ലേകര്‍ അധ്യക്ഷന്‍

India

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

Kerala

സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര; യുഡിഎഫ് പ്രതീക്ഷ കേന്ദ്രത്തില്‍

India

സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണം എന്തിന്: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ഭാരതവും തായ്ലന്‍ഡും സംയുക്തമായി ആതിഥേയത്വം വഹിച്ച 2024-ലെ തിരുശേഷിപ്പ് പ്രദര്‍ശന വേളയില്‍, തായ്ലന്‍ഡിലെ ഉബോണ്‍ രത്ചത്താനിയില്‍ പ്രദര്‍ശിപ്പിച്ച ബുദ്ധന്റെയും മുഖ്യശിഷ്യന്മാരായ അര്‍ഹന്ത് സാരിപുത്രന്റെയും അര്‍ഹന്ത് മഹാമൊഗ്ഗല്ലാനന്റെയും പവിത്രമായ തിരുശേഷിപ്പുകള്‍.

ബുദ്ധശിഷ്യന്മാരുടെ പവിത്ര പൈതൃകം

എസ്എഫ്ഐ നേതാവ് ആര്‍ഷോയും അധ്യാപക ജോലിക്ക് വേണ്ടി വ്യാജരേഖ ചമച്ച കേസ് പ്രതി കെ വിദ്യയും ജൂണ്‍ 1ന് വിവാഹിതരാകുന്നു

വിശ്വാസങ്ങളുടെ വിചാരണയോ?

വിജിലൻസ് മേധാവിയായി എ അരുണിന്റെ നിയമനം: വിജയ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി

പിണറായിസത്തിന്റെ അഴിഞ്ഞാട്ടം

വിഡി സർക്കാരിന്റെ ക്ഷേമപെന്‍ഷന്‍ വിതരണം ഇനിയും വൈകുമെന്ന് സൂചന: സ്ത്രീസുരക്ഷ പെന്‍ഷനും അവതാളത്തില്‍

മാസപ്പടിയിലെ ഇ ഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും

യമുനാഭാരതിയും വരന്‍ ശ്രീകാന്തും സദാനന്ദന്‍ മാസ്റ്റര്‍ക്കും വനിതാറാണി ടീച്ചര്‍ക്കുമൊപ്പം

സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ വിവാഹിതയായി, സ്വര്‍ണാഭരണങ്ങളില്ലാതെ

എല്‍ നിനോ പ്രതീക്ഷിച്ചതിലും നേരത്തെ; ഇടവപ്പാതിയില്‍ മഴ കുറയാന്‍ സാധ്യത

പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമപുരസ്‌കാരം ജനം ടിവി പാലക്കാട് ബ്യൂറോ ചീഫ് അരുണ്‍ ആലത്തൂരിന് വിവേക് നാരായണന്‍ സമ്മാനിക്കുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. പരമേശ്വരന്‍, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, വിശ്വസംവാദകേന്ദ്രം അധ്യക്ഷന്‍ ഹരീഷ് കടയപ്രത്ത് എന്നിവര്‍ സമീപം

സമൂഹ മാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു: വിവേക് നാരായണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.