Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ ശത്രുക്കള്‍ രണ്ടായിരുന്നു- ചൈനയും പാകിസ്ഥാനും; ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്‌ക്ക് ഒരു മൂന്നാം ശത്രുവുണ്ട്- തുര്‍ക്കി

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രതിരോധതയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ മൂന്നാമത് ഒരു ശത്രുവിനെക്കൂടി ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്- തുര്‍ക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2026, 10:31 pm IST
inIndia, Defence

ന്യൂദല്‍ഹി: ഇതുവരെ രണ്ട് ശത്രുരാജ്യങ്ങള്‍ മാത്രായിരുന്നു ഇന്ത്യയുടെ പ്രതിരോധമേഖലയിലെ ആശങ്ക. ചൈനയും പാകിസ്ഥാനും. എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രതിരോധതയ്യാറെടുപ്പുകള്‍ നടത്തുമ്പോള്‍ മൂന്നാമത് ഒരു ശത്രുവിനെക്കൂടി ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്- തുര്‍ക്കി.

പാകിസ്ഥാന് ആയുധങ്ങളും പ്രതിരോധ സാങ്കേതിക വിദ്യയും നല്‍കുന്ന രാജ്യം എന്ന നിലയിലാണ് എര്‍ദോഗാന്‍ നയിക്കുന്ന തുര്‍ക്കിയെക്കൂടി ഇന്ത്യ ശത്രുപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ചൈനയുടെയും പാകിസ്താന്റെയും ആയുധങ്ങളെ മാത്രമല്ല, തുര്‍ക്കിയുടെ കൂടി ആയുധങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇന്ത്യയ്‌ക്കെതിരായ ചൈന-പാകിസ്ഥാന്‍-തുര്‍ക്കി കൂട്ടുകെട്ടിനെ തിന്മയുടെ അച്ചുതണ്ട് (Axis of evil) എന്നാണ് പ്രതിരോധരംഗത്തെ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നത്.

തുര്‍ക്കി-പാകിസ്ഥാന്‍ ബന്ധം

തുര്‍ക്കി കശ്മീരിന്റെ കാര്യത്തില്‍ പാകിസ്ഥാനൊപ്പം നില്‍ക്കുകയാണ്. ഇതിന് പുറമെ പാകിസ്ഥാനെ സൈനികമായും പ്രതിരോധ സാങ്കേതിക വിദ്യയുടെ കാര്യത്തിലും സഹായിക്കുകയാണ്. കാന്‍ എന്ന അഞ്ചാം തലമുറ വിമാനം വികസിപ്പിക്കുന്നത് തന്നെ പാകിസ്ഥാനും തുര്‍ക്കിയും ചേര്‍ന്നാണ്. ഓപ്പറേഷന്‍ സിന്ദൂറില്‍ ബൈരക്തര്‍ ഡ്രോണുകളും ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനങ്ങളും വരെ തുര്‍ക്കി പാകിസ്ഥാന് നല്‍കിയിരുന്നു. ആയുധങ്ങളടങ്ങിയ കപ്പലും വിമാനവും തുര്‍ക്കിയില്‍ നിന്നും ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് പാകിസ്ഥാനില്‍ എത്തിയിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂകമ്പമുണ്ടായപ്പോള്‍ ഇന്ത്യ കയ്യയച്ച് സഹായം നല്‍കിയ തുര്‍ക്കി ചതിക്കുമെന്ന് ഇന്ത്യ കരുതിയില്ല. മതമാണ് മതമാണ് മതമാണ്….തുര്‍ക്കിയുടെ മുന്‍ഗണന എന്ന് ഇന്ത്യ തിരിച്ചറിഞ്ഞു. ഭാവിയുദ്ധത്തില്‍ പാകിസ്ഥാന്‍-തുര്‍ക്കി കൂട്ടുകെട്ട് തീരാത്തലവേദനയും അങ്ങേയറ്റം അപകടകരവും ആകാമെന്ന് ഇന്ത്യ കണക്കുകൂട്ടുന്നു.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ഒരു കാര്യം മനസ്സിലാക്കി. ടാങ്കുകളും യുദ്ധവിമാനങ്ങളും മാത്രമല്ല യുദ്ധക്കളമെന്ന് ഇന്ത്യ തിരിച്ചറിഞ്ഞു. ഡ്രോണുകളും ഡ്രോണ്‍ സ്വാമുകളും (കൂട്ടമായി ഡ്രോണുകളെ അയയ്‌ക്കല്‍), എഐയില്‍ പ്രവര്‍ത്തിക്കുന്ന ആയുധസംവിധാനങ്ങള്‍, സൈബര്‍ യുദ്ധം, നെറ്റ് വര്‍ക്ക് സൈനിക പങ്കാളിത്തം എന്നിവയാണ് ഇനി യുദ്ധത്തെ ഭരിയ്‌ക്കാന്‍ പോകുന്നത്. തുര്‍ക്കി ഈ ആധുനിക ആയുധസംവിധാനങ്ങളുടെ കേന്ദ്രമാണ്. ഡ്രോണുകള്‍, ഡ്രോണ്‍ സ്വാമുകള്‍, എഐ പ്രവര്‍ത്തനക്ഷമമാക്കിയ ആയുധസംവിധാനങ്ങള്‍ എന്നിവയില്‍ തുര്‍ക്കി മുന്നിലാണ്. ലിബിയ, നഗാര്‍ണോ കരാബാക്, ഉക്രൈന്‍, സിറിയ എന്നിവിടങ്ങളില്‍ യുദ്ധത്തില്‍ നിര്‍ണ്ണായക ഗതിമാറ്റമുണ്ടാക്കിയ രാജ്യമാണ് തുര്‍ക്കി. ഇത് ഇന്ത്യയുടെ യുദ്ധഭീഷണിസാഹചര്യം കാര്യമായി മാറിയിരിക്കുന്നു. ഇപ്പോള്‍ വളരെ അയഞ്ഞ ഒരു ചൈന-പാകിസ്ഥാന്‍-തുര്‍ക്കി അച്ചുതണ്ട് ഇന്ത്യയ്‌ക്കെതിരെ നീങ്ങുന്നതായി ഇന്ത്യ മുന്‍കൂട്ടി കാണുന്നു.

യുദ്ധമുണ്ടായാല്‍ മുന്‍നിരയില്‍ പാകിസ്ഥാന്‍ നിലകൊള്ളുമെങ്കിലും അവര്‍ക്ക് പ്രതിരോധ സാങ്കേതിക വിദ്യ, നയതന്ത്രപങ്കാളിത്തം എന്നിവ നല്‍കിക്കൊണ്ട് തുര്‍ക്കി പിന്നില്‍ അടിയുറച്ച് നില്‍ക്കും. ഒരു ദശകത്തിന് മുന്‍പുള്ള പാകിസ്ഥാനായിരിക്കില്ല വരും വര്‍ഷങ്ങളിലെ പാകിസ്ഥാന്‍.

ഇന്ത്യ ഒരുങ്ങുന്നത് എങ്ങിനെയെല്ലാം?
തുര്‍ക്കിയെ കൂടി മനസ്സില്‍ കണ്ടാണ് ഇന്ത്യ ഡ്രോണുകളെ തകര്‍ക്കാനുള്ള ആളില്ലാ വിമാനങ്ങളും ചാവേര്‍ ഡ്രോണുകളും ലോയിറ്ററിംഗ് മ്യൂനീഷനും വേണ്ടി വലിയ തോതില്‍ പണം മുടക്കുന്നത്. എഐ പ്രവര്‍ത്തനക്ഷമമായ യുദ്ധോപകരണങ്ങളും പ്രതിരോധസാങ്കേതിക വിദ്യകളും കൂടുതലായി ഇന്ത്യ ഉള്‍പ്പെടുത്തുന്നു. ഒപ്പം തദ്ദേശീയമായ സൈനിക സാങ്കേതിക വിദ്യയെ കൂടുതല്‍ ആശ്രയിക്കുന്നതും തുര്‍ക്കിയുടെ യുഎസ് ഉള്‍പ്പെടെയുള്ള നേറ്റോ രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം കൂടി കണക്കിലെടുത്താണ്.

Tags: drone swarmindiapakistanchinaDronesTurkeyLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂരിലെ 88 മണിക്കൂർ നീണ്ട പാക് പരാജയത്തെ വെളിച്ചത്ത് കൊണ്ടുവന്ന് ഡിസ്കവറി : കള്ളപ്രചാരണങ്ങൾ തുറന്നു വിട്ടിട്ടും നാണം കെട്ട് പാകിസ്ഥാൻ  

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

India

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

India

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

കാർ, അലവൻസുകൾ, ആരോഗ്യ പരിരക്ഷയിൽ വർദ്ധനവ്: തമിഴ്‌നാട് എംഎൽഎമാർക്ക് മുഖ്യമന്ത്രി വിജയ്‌യുടെ സമ്മാനം

ഒമാനിലെ ദോഫാർ അന്താരാഷ്‌ട്ര ചലച്ചിത്രമേള സെപ്റ്റംബർ 6-ന് ആരംഭിക്കും : 16 രാജ്യങ്ങൾ പങ്കെടുക്കും

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ച വിദ്യാർത്ഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്തു! വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

മുഹമ്മദ് റിയാസുമായി ബന്ധമുള്ള ഡിഫിക്കാരുടെ വീടുകളിൽ നടന്ന ഇഡി റെയ്ഡ് പാർട്ടിക്കെതിരായ കടന്നാക്രമണം, വെച്ചുപൊറുപ്പിക്കില്ലെന്ന് എം.വി ഗോവിന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.