തിരുവനന്തപുരം : കഴിഞ്ഞ വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ബക്രീദ് സമയത്ത് സൃഷ്ടിക്കരുതെന്ന് പാളയം ഇമാം ഡോ. വി പി ഷുഹൈൻ മൗലവി. പള്ളികളുടെയും അമ്പലങ്ങളുടെയും പേര് പറഞ്ഞ് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം അനുവദിച്ച് നൽകരുതെന്നും ബക്രീദ് ദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു .
സഹോദര സമുദായങ്ങൾക്കെതിരെ വെറുപ്പ് പടർത്തുന്ന രീതിയിലുള്ള പ്രചാരണം ഉണ്ടാകാതെ ശ്രദ്ധിക്കണം . കഴിഞ്ഞ വിഷുദിനത്തിൽ മാംസാഹാരം വച്ച് നടന്നത് പോലെ അനാവശ്യവിവാദങ്ങൾ ഉണ്ടാകരുത്.
തമാശയ്‌ക്ക് പോലും അങ്ങനെ ഒന്നും ചെയ്യാൻ പാടില്ല. അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത്. ആടിനെ അറുത്ത് അതിന്റെ തലയും വച്ച് കൊണ്ടുള്ള ആഹ്ലാദം പാടില്ലാത്തതാണ് – എന്നും ഷുഹൈബ് മൗലവി പറഞ്ഞു.
ആറ്റുകാൽ പൊങ്കാലയ്‌ക്ക് എത്തുന്നവർക്കായി മസ്ജിദുകളും വീടുകളും തുറന്നുകൊടുക്കണമെന്നും മുൻപ് പാളയം ഇമാം പറഞ്ഞിരുന്നു . പൊങ്കാലയ്‌ക്ക് എത്തുന്നവർക്ക് വിശ്രമത്തിനായി മസ്ജിദുകളും വീടുകളും തുറന്ന് നൽകണമെന്നും , പൊങ്കാല ദിവസം ഭക്ഷണവും പാനീയവും കരുതണമെന്നുമാണ് പാളയം ഇമാം ഡോ. സുഹൈബ് മൗലവി പറഞ്ഞത്.
എന്നാൽ അത് കഴിഞ്ഞാണ് വിഷുദിനത്തിൽ ശ്രീകൃഷ്ണൻ മന്തി കഴിക്കും വിധത്തിലുള്ള ചിത്രങ്ങൾ ചില റസ്റ്റോറന്റുകൾ പ്രചരിപ്പിച്ചത് . അത് ഏറെ വിവാദമാകുകയും ചെയ്തു













