
ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് “₹2,700 കോടി വക മാറ്റിയതായി റിപ്പോർട്ട് . . ക്ഷേത്ര ഫണ്ടുകൾ ടിഎൻ പവർ ഫിനാൻസ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള എൻപിഎഫ്‌സിയിലേയ്‌ക്കാണ് നിയമവിരുദ്ധമായി മാറ്റിയത്.
കോടതി ഉത്തരവുകൾ അനുസരിക്കാത്തതിനും എഗ്മോറിലെ 300 വർഷത്തിലേറെ പഴക്കമുള്ള ശ്രീനിവാസ പെരുമാൾ ക്ഷേത്രത്തിന് കേടുപാടുകൾ വരുത്തിയതിനും മൂന്ന് വ്യക്തികൾക്കെതിരെ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യുമെന്ന് ക്ഷേത്രസംരക്ഷണ പ്രവർത്തകൻ ടി.ആർ. രമേശ് പറഞ്ഞു.
“മുൻ ഡിഎംകെ ഭരണകൂടം പികെ ശേഖർ ബാബുവിന്റെ കീഴിലുള്ള എച്ച്ആർ & സിഇ വകുപ്പ് ഷോപ്പിംഗ് കോംപ്ലക്‌സുകൾ, വിവാഹ ഹാളുകൾ, ആനകളുടെ സ്മാരകങ്ങൾ തുടങ്ങിയ വലിയ പദ്ധതികൾ വഴി ഹിന്ദു ക്ഷേത്രങ്ങളെ കൊള്ളയടിക്കുക മാത്രമല്ല, ‘നവീകരണം’ എന്ന പേരിൽ ക്ഷേത്ര ഫണ്ടുകളും കൊള്ളയടിക്കുകയും ചെയ്തു. “ എന്നും ടി.ആർ. രമേശ് പറഞ്ഞു
നിക്ഷേപം സ്വീകരിക്കുന്ന എൻബിഎഫ്‌സിയുടെ ഏറ്റവും കുറഞ്ഞ റേറ്റിംഗായ ബിബിബി (-) റേറ്റിംഗാണ് എൻബിഎഫ്‌സിക്കുള്ളത്. ടിഎൻപിഎഫ്‌സിയിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് തമിഴ്‌നാട് സർക്കാർ ഗ്യാരണ്ടി നൽകാറുമില്ല. തമിഴ്‌നാട്ടിലെ ക്ഷേത്ര ഫണ്ടുകളും സർവകലാശാല ഫണ്ടുകളും ഈ എൻബിഎഫ്‌സിയിൽ നിർബന്ധിതമായി നിക്ഷേപിച്ചിട്ടുണ്ട്.
ഇതിന്റെ പ്രധാന പങ്ക് തമിഴ്‌നാട് സർക്കാരിന്റെ ടാൻജെഡ്‌കോയ്‌ക്ക് വായ്‌പ നൽകുക എന്നതാണ് . ഇപ്പോൾ ഇത് 1,60,000 കോടി രൂപയുടെ നഷ്ടത്തിലാണ്. കൂടാതെ, നിയമപരമായി സ്വീകരിക്കാൻ കഴിയുന്ന പരിധിയേക്കാൾ കുറഞ്ഞത് ₹8,000 കോടി നിക്ഷേപം ടിഎൻപിഎഫ്‌സി പൊതുജനങ്ങളിൽ നിന്ന് എടുത്തിട്ടുണ്ട്.
ആർബിഐയെയും ആദായനികുതി നിയമങ്ങളെയും ആവർത്തിച്ച് ലംഘിച്ച സ്ഥാപനമാണ് എൻപിഎഫ്‌സി . ഹിന്ദു ക്ഷേത്ര ഫണ്ടുകൾ ഇത്രയും അസ്ഥിരമായ എൻബിഎഫ്‌സിയിൽ എന്തിനാണ് നിക്ഷേപിച്ചതെന്ന ചോദ്യമാണുയരുന്നത് .