ചെന്നൈ : ദേവസേനാധിപതിയാണ് സാക്ഷാൽ സുബ്രമണ്യൻ . തമിഴ്‌നാട്ടിലെ മധുരയ്‌ക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രശസ്തമായ തിരുപ്പുറകുണ്ഡ്രം മുരുകൻ ക്ഷേത്രം. മുരുകന്റെ ആറ് പടൈവീടുകളിൽ ഒന്നാണ് . തിരുപ്പുറകുണ്ഡ്രത്തിൽ വിളക്ക് തെളിയിക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ തീരുമാനത്തിനെ ശക്തിയുക്തം എതിർത്ത മുഖ്യമന്ത്രിയാണ് എം കെ സ്റ്റാലിൻ . കാർത്തിക ദീപം കൊളുത്താൻ ശ്രമിച്ച ഭക്തരെ പൊലീസുകാരെ വച്ച് തടയുകയും ചെയ്തു.
ലക്ഷക്കണക്കിന് പേരെ സംഘടിപ്പിച്ച് ഹിന്ദുമുന്നണി തിരുപ്പുറകുണ്ഡ്രത്തില്‍ മുരുകസമ്മേളനം സംഘടിപ്പിച്ചതും സ്വന്തം വിശ്വാസങ്ങളെ സംരക്ഷിക്കാനായിരുന്നു. തിരുപ്പുറകുണ്ഡ്രം എന്ന മല മുരുകന്‍റേതല്ല, മുസ്ലിങ്ങളുടെ ഒരു സന്യാസിയായ സിക്കന്തറിന്‍റേതാണ് എന്ന രീതിയില്‍ ചില മുന്നേറ്റങ്ങള്‍ നടന്നപ്പോള്‍ അതിനെതിരെ മുരുകന്റെ ആധിപത്യം വീണ്ടെടുക്കാന്‍ കൂടിയാണ് മുരുകസമ്മേളനം സംഘടിപ്പിച്ചത്.
അതിന് ശേഷം നടത്തിയ തിരുവണ്ണാമലയിൽ ഹിന്ദുസമ്മേളനം ആകട്ടെ ഭൂരിപക്ഷ ഹിന്ദുക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും നിറവേറ്റുമെന്ന് ഉറപ്പ് നൽകുകയും ചെയ്യുന്നവർക്ക് മാത്രമേ വരുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ട് നൽകൂവെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് ആ പ്രഖ്യാപനമാണ് തമിഴ് ജനത നടപ്പിലാക്കിയിരിക്കുന്നത് . സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യാൻ നടന്ന സ്റ്റാലിനെ തന്നെ അധികാരത്തിൽ നിന്ന് വിശ്വാസികൾ ഉന്മൂലനം ചെയ്തിരിക്കുന്നു. ഇത് ദേവസേനാധിപതിയുടെ പോരാട്ടത്തിന്റെ കാലമാണ് . ഒപ്പം ഹിന്ദു വിശ്വാസികളുടെയും .
















