തിരുവനന്തപുരം : പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ ഇ ഡി മരവിപ്പിച്ചു. 18.36 കോടിരൂപ കണ്ടുകെട്ടി. 242 അക്കൗണ്ടുകളിൽനിന്നാണ് ഈ പണം കണ്ടെത്തിയത്. കള്ളപ്പണം വെളുപ്പിച്ച കേസിൽപെട്ട സിഎംആർഎൽ എന്ന സ്ഥാപനവുമായി- വീണയുടെ ഐടി കമ്പനിയായ എക്‌സാലോജിക്ക് നടത്തിയ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് നടപടി. എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ രേഖകൾ ബുധനാഴ്ച നടത്തിയ പരിശോധനയിൽ ഇഡി പിടിച്ചെടുത്തിരുന്നു.
ഇഡി ഉദ്യോഗസ്ഥർക്കെതിരേ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ഇഡി ഉദ്യോഗസ്ഥർക്കെതിരേ നടത്തിയ ആക്രമണം ആസൂത്രിതമായിരുന്നുവെന്നാണ് ഇഡിയുടെ വിലയിരുത്തൽ.
കേസിന്റെ അതിസൂക്ഷ്മ വിശദാംശങ്ങളും ഇന്ന് നടന്ന നടപടികളും മറ്റും ഉൾപ്പെടുത്തി ഇഡി പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽ റെയ്ഡിൽ പിടിച്ചെടുത്തവയുടെ വിവരങ്ങളും ആക്രമണ സംഭവത്തെക്കുറിച്ചുള്ള വിവരങ്ങളും ഇങ്ങനെ പറയുന്നു.
പരിശോധനയില്‍ നിരവധി രേഖകള്‍, അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, ബാങ്ക് എഫ്ഡി എന്നിവ കണ്ടെത്തിയെന്ന് ഇ ഡി അറിയിച്ചു. വീണാ വിജയന്റേതുള്‍പ്പെടെ 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ മരവിപ്പിച്ചു.രേഖകള്‍ പരിശോധിച്ചു വരികയാണ്.സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയ ആളുകളെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നും ഇ ഡി.
തിരുവനന്തപുരത്ത് ഉണ്ടായ ആക്രമണം ആസൂത്രിതമെന്നാണ് ഇ ഡി വിലയിരുത്തല്‍.യാതൊരു പ്രകോപനവുമില്ലാതെ ഇഷ്ടികകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ഇ ഡി സംഘത്തിന്റെ കാറുകള്‍ ആക്രമിച്ചു. അക്രമികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനായി തിരുവനന്തപുരത്ത് പൊലീസില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
പരിശോധനയിൽ നിരവധി കുറ്റകരമായ രേഖകൾ/ അക്കൗണ്ടുകൾ, ഡിജിറ്റൽ തെളിവുകൾ, നിക്ഷേപങ്ങൾ,/ ബാങ്ക് എഫ്ഡി എന്നിവ കണ്ടെത്തി. തിരിച്ചറിഞ്ഞ ഏകദേശം 242 അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന ഏകദേശം 18.36 കോടി രൂപ ഇഡി മരവിപ്പിച്ചു. കണ്ടെടുത്ത തെളിവുകൾ വിശകലനം ചെയ്തുവരികയാണെന്ന് ഇഡി അറിയിക്കുന്നു.
പരിശോധനയക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചത് ആസൂത്രി പദ്ധതിയായിരുന്നുവെന്നാണ് ഇഡി രോഖാമൂലം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. പ്രസ്താവന ഇങ്ങനെ തുടരുന്നു: തിരുവനന്തപുരത്ത് വീണയുടെയും പി. വിജയന്റെയും വീട്ടിൽ നടത്തിയ തിരച്ചിൽ അവസാനിച്ചതിന് ശേഷം ഇഡിയുടെ തിരച്ചിൽ സംഘത്തിനെ ഒരു കൂട്ടം ആളുകൾ ആക്രമിച്ചു. ഒരു പ്രകോപനവുമില്ലാതെയാണ് ജനക്കൂട്ടം ഇഡിയുടെ കാറുകൾക്ക് നേരെ ഇഷ്ടികകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തിന് ചിലർ ഗൂഢാലോചന നടത്തിയെന്നും അത് പെട്ടെന്ന സ്വയമേവ വന്ന പ്രതികരണമല്ലെന്നും ഇത് വ്യക്തമാക്കുന്നു. ഇഡിയുടെ തിരച്ചിൽ സംഘവും സിആർപിഎഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന മൂന്ന് കാറുകൾ ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. ആക്രമണത്തിനിടെ കാറിന്റെ ഡ്രൈവർമാരിൽ ഒരാളുടെ കണ്ണിന് പരിക്കേറ്റു. ഇഡി നടപടിക്രമങ്ങൾ പാലിച്ചു, ജനക്കൂട്ടത്തെ ചെറുക്കുകയോ സിആർപിഎഫ് ഉദ്യോഗസ്ഥർ ജനക്കൂട്ടത്തിന് നേരെ ഒരു അതിക്രമവും നടത്തുകയോ ചെയ്തില്ല. അക്രമികൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഇഡി തിരുവനന്തപുരം പോലീസിൽ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്.
തുടർ നടപടികളെക്കുറിച്ച് പ്രസ്താവന ഇങ്ങനെ പറയുന്നു: സിആർഎംഎൽ ൽ നിന്ന്‌കൈക്കൂലിയോ കോഴയോ ആർക്കൊക്കെ ലഭിച്ചു എന്നറിയാൻ മറ്റ് വ്യക്തികളെക്കുറിച്ചുള്ള അന്വേഷണം ഇഡി തുടരുമെന്നാണ് അറിയിപ്പ്.
















