News

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സാമ്പത്തിക തട്ടിപ്പുകേസിൽ റെയ്ഡ് നടത്താനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമച്ചതുതന്നെയെന്ന് പോലീസ്. മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത് വധശ്രമത്തിനുള്ള വകുപ്പുകൾ ചേർത്ത്. ഉദ്യോഗസ്ഥരെ ആൾക്കൂട്ടത്തിന് കൊടുത്ത് വധിക്കാനായിരുന്നു ശ്രമമെന്നാണ് എഫ്‌ഐആർ.

എക്‌സാ ലോജിക്കിന്റെ ബന്ധം

സിഎംആർഎൽ കമ്പനി നടത്തിയ 180 കോടിയിലേറെ രൂപയുടെ കള്ളപ്പണ ഇടപാടിൽ വീണാ വിജയന്റെ ഐടി കമ്പനിയായ എക്‌സാ ലോജിക്കിന്റെ ബന്ധം തിരിച്ചറിഞ്ഞാണ് സാമ്പത്തിക കുറ്റാന്വേഷണ ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം തുടങ്ങിയത്. അവരുടെ കുറ്റപത്ര പ്രകാരമാണ് വീണാ വിജയനെതിരേ അന്വേഷണം. കോടതിയുടെ അനുമതിയും തുടരന്വേഷണത്തിനുള്ള സമ്മതവും അടിസ്ഥാനമാക്കിയാണ് ഇഡി വീണയുടെ അച്ഛൻ പിണറായി വിജയൻ താമസിക്കുന്ന തലസ്ഥാനത്തെ വീട്ടിലുൾപ്പെടെ 12 സ്ഥലത്ത് റെയ്ഡ് നടത്തിയത്.
കണ്ണൂരിലെ പിണറായിയുടെ വീട്ടിലും കോഴിക്കോട്ട് വീണയുടെ ഭർത്താവ് മുഹമ്മദ് റിയാസിന്റെ വീട്ടിലും റെയ്ഡ് നടത്തി ഇഡി ഉദ്യോഗസ്ഥരെ പുലഭ്യം പറയുകയും വാഹനത്തിന് മുട്ടയെറിയുകയും മറ്റും ചെയ്‌തെങ്കിലും ആക്രമിച്ചില്ല. എന്നാൽ തലസ്ഥാനത്ത് സിപിഎം പ്രവർത്തകൾ ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരെയാണ് വാഹനം തകർത്ത് കൊല്ലാൻ ശ്രമിച്ചത്.
ഇഈ ആക്രമണം നടക്കുമ്പോൾ സിപിഎ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, ജോൺ ബ്രിട്ടാസ്, വി. ശിവൻകുട്ടി, ആനാവൂർ നാഗപ്പൻ തുടങ്ങിയ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ അവർ അക്രമം തടഞ്ഞില്ല. പിണറായി വിജയന്റെ വീട്ടുമുറ്റത്തായിരുന്നിട്ടും വിലക്കിയില്ല. എന്നു മാത്രമല്ല, പിണറായി വിജയൻ അക്രമികളേയും ആക്രമണത്തേയും പ്രോത്സാഹിപ്പിക്കുന്ന പ്രസംഗം നടത്തി അഭിവാദ്യം ചെയ്യുകയായിരുന്നു.

ഗൂഢാലോചനയുടെ
വിവിധ തലങ്ങൾ

അതിനിടെ പോലീസിന്റെ നടപടിയിലും ഏറെ ദുരൂഹതയുണ്ട്. മുഖ്യമന്ത്രി ദൽഹിയിലായിരിക്കെ കേരളത്തിൽ ഇത്തരമൊരു സ്ഥിതി വിശേഷമുണ്ടാക്കാൻ ആരെങ്കിലും ആഗ്രഹിച്ചിരുന്നോ? അതിന് ഭരണപ്രതിപക്ഷങ്ങൾ തമ്മിൽ എന്തെങ്കിലും ഗൂഢാലോചന ഉണ്ടായിട്ടുണ്ടോ. ആഭ്യന്തരമന്ത്രിയുടെ കഴിവും കഴിവുകേടും തുറന്നുകാട്ടാൻ പോലീസിലെ ‘സംഘടനാ രാഷ്‌ട്രീയം’ വഴിവെച്ചിട്ടുണ്ടോ? ഭരണപക്ഷത്തെ ചിലർക്ക് കേന്ദ്ര ഏജൻസിയായ ഇഡിയെ കൈകാര്യം ചെയ്ത് വരുതിക്കു നിർത്താമെന്ന മോഹമോ തോന്നലോ ഉണ്ടായോ എന്നും സംശയിക്കണം, അതിനായി അവർ പ്രതിപക്ഷത്തോട് കൈകോർത്തോ? കാരണം, ഇഡി നാളെ സെക്രട്ടറിയേറ്റിംലേക്കും കയറി വന്നേക്കാം എന്ന മന്ത്രി കെ.മുരളീധരന്റെ പ്രസ്താവന അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രതിസ്ഥാനത്തുള്ള സിഎംആർഎൽ കമ്പനി അവരിൽനിന്ന പണം പറ്റിയിട്ടുള്ള ‘ആർസി,”കെകെ,”പിവി’ തുടങ്ങിയ പേരുകൾ വ്യാഖ്യാനിച്ചപ്പോൾ ഭരണ-പ്രതിപക്ഷ ഭേദമില്ലാത്ത നേതാക്കളാണ് അതിൽ ഉണ്ടായിരുന്നത്.

പിണറായി പ്രതിയാകുമോ
ഈ ആക്രമണത്തിൽ എഫ്‌ഐആറാണ് വധശ്രമക്കേസ് ചേർത്തിട്ടുള്ളത്. അതിൽ പ്രതികളെ ഇനിയും കൃത്യമായി പറഞ്ഞിട്ടില്ല. ഇഡി ഉദ്യോഗസ്ഥരും ആൾക്കൂട്ടത്തിന്റെ ആക്രമണമെന്നാണ് വിവരിച്ചിട്ടുള്ളത്. എന്നാൽ സമാനമായ സംഭവത്തിൽ പശ്ചിമ ബംഗാളിൽ അന്നത്തെ മുഖ്യമന്ത്രി മമതാ ബാനർജിയെ ഒന്നാം പ്രതിയാക്കിയാണ് കേസ്. ഈ സംഭവത്തിലും സമാനമായ സാഹചര്യം കണക്കാക്കിയാൽ പ്രതിപക്ഷ നേതാവ് പിണായി വിജയൻ, സിപിഎം നേതാവ് എം.വി. ഗോവിന്ദൻ തുടങ്ങിയവർ പ്രതിസ്ഥാനത്തു വന്നുകൂടായ്‌കയില്ല.

Recent Posts