India

എസ്ഐആർ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് അനിവാര്യം; നിയമസാധുത ശരിവച്ച് സുപ്രീംകോടതി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദൽഹി: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) നടത്തിയ വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിന്റെ (SIR) നിയമസാധുത സുപ്രീം കോടതി ശരിവച്ചു, എസ് ഐ ആർ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകളുടെ ഭരണഘടനാപരമായ അനിവാര്യതയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എസ് ഐ ആർ നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയിൽ വരുന്നതാണെന്ന് കോടതി വ്യക്തമാക്കി.

ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം, 1950 ലെ ജനപ്രാതിനിധ്യ നിയമവും അതനുസരിച്ചുള്ള ചട്ടങ്ങളും ചേർത്ത് എസ് ഐ ആറ്റ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തിന് ചട്ടങ്ങളുടെ പിന്‍ബലമുണ്ട്. അനിയന്ത്രിതമായ ഒഴിവാക്കല്‍ തടയാന്‍ മതിയായ നടപടിക്രമങ്ങളുണ്ട്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് വേണ്ടിയാണ് വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണമെന്നും, ഇത് ഭരണഘടനയ്‌ക്ക് ജീവൻ പകരുന്നു എന്നും കോടതി പറഞ്ഞു. എസ്ഐആർ നടപ്പായാൽ പൗരത്വ പട്ടികയിൽ നിന്ന് ഒഴിവാകുമെന്ന വാദവും സുപ്രീം കോടതി തള്ളി.

SIR നെ ചോദ്യം ചെയ്യുന്ന നിരവധി ഹർജികൾ സുപ്രീംകോടതിക്ക് മുന്നിൽ വന്നിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 326, 1950 ലെ ജനപ്രാതിനിധ്യ നിയമം, അല്ലെങ്കിൽ അനുബന്ധ നിയമങ്ങൾ എന്നിവ പ്രകാരം ഇത്രയും വലിയ തോതിലുള്ള ഒരു നടപടിക്രമം ഏറ്റെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നാണ് ഹർജിക്കാർ അവകാശപ്പെടുന്നത്.

Recent Posts