Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഇവിടെ ജനാധിപത്യം സുശക്തം; വരും നാളുകള്‍ തെളിയിക്കും

രാജീവ് ചന്ദ്രശേഖര്‍ by രാജീവ് ചന്ദ്രശേഖര്‍
May 27, 2026, 09:44 am IST
in Main Article

വിവാദമായ കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആരാണെന്നതിനെക്കുറിച്ച് എനിക്ക് കൃത്യമായ ധാരണയൊന്നുമില്ല. എങ്കിലും, ജനങ്ങളുടെ ചിന്തകളെ സ്വാധീനിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ എല്ലാ ലക്ഷണങ്ങളും അതില്‍ കാണാനുണ്ട്. കെട്ടിച്ചമച്ചതും കൃത്രിമവുമായ ആഖ്യാനം ഉണ്ടാക്കിയെടുത്ത്, അതിലൂടെ ആളുകളെ സ്വാഭാവികമായി ഒരു പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി രൂപകല്‍പ്പന ചെയ്ത സംഘടിത നീക്കമായാണ് ഇതിനെ വിലയിരുത്തേണ്ടത്. വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയെ നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ആളെന്ന നിലയില്‍ ഇത്തരം നീക്കങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷേ പൊതുജനത്തിന്റെ ചിന്തകളെ സ്വാധീനിക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണ് ഇതിനെ വിലയിരുത്തുമ്പോള്‍ മനസ്സിലാകുന്നത്.

ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും അസ്ഥിരത സൃഷ്ടിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ഇതിന് പിന്നില്‍ വിദേശ ഗൂഢാലോചനയുണ്ടെന്നും പ്രതിപക്ഷത്തിനും പങ്കുണ്ടെന്നും മനസ്സിലാക്കാന്‍ കൂടുതല്‍ വൈദഗ്ധ്യമൊന്നും ആവശ്യമില്ല. സാധാരണ യുക്തി ഉപയോഗിച്ച് തന്നെ നമുക്കിത് മനസ്സിലാക്കാം. ലോകം വളരെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് മഹാമാരി മുതല്‍ ഇന്ത്യയും ലോകത്തിലെ മറ്റ് രാജ്യങ്ങളും ഒന്നിനുപുറകെ ഒന്നായി വലിയ ആഘാതങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന കോവിഡ്, റഷ്യ-ഉക്രെയ്ന്‍ യുദ്ധം, ചൈനയുടെ ഭാഗത്തുനിന്നുണ്ടായ അതിക്രമങ്ങള്‍, യു.എസ്-ഇറാന്‍ യുദ്ധം എന്നിവയെല്ലാം നാം കണ്ടു. ഭാരതം ഉള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും ഒട്ടനവധി കടുത്ത വെല്ലുവിളികളാണ് ഇത്തരം ആഗോള സാഹചര്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

140 കോടി ജനങ്ങളുള്ള ഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. ആഗോളതലത്തില്‍ ഇത്രയധികം വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി നമ്മുടെ രാജ്യത്തിനു തളരാതെ മുന്നോട്ട് കുതിക്കാന്‍ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ മികച്ച അഞ്ച് സമ്പദ് ഘടനകളില്‍ ഒന്നായി മാറാന്‍ നമുക്ക് ഇക്കാലയളവില്‍ സാധിച്ചു. ആഗോള വെല്ലുവിളികളില്‍ നിന്ന് നമ്മുടെ പ്രധാനമന്ത്രിയും സര്‍ക്കാരും രാജ്യത്തെ ജനങ്ങളെ കാത്തുരക്ഷിച്ചു.

ഗള്‍ഫ് പ്രതിസന്ധിയും ഹോര്‍മൂസ് കടലിടുക്കിലെ പ്രശ്‌നങ്ങളും കാരണം ലോകമാകെ ബുദ്ധിമുട്ടുന്ന ഈ സമയത്ത്, ഇവിടെ വലിയ ജനരോഷമുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ പൊടുന്നനെ ശ്രമിക്കുന്നത് മനഃപൂര്‍വ്വമാണെന്ന് നമ്മള്‍ തിരിച്ചറിയണം. ഇത് വ്യക്തമായ ആസൂത്രണത്തോടെ ചെയ്യുന്നതാണ്. പശ്ചിമ ബംഗാളിലെയും അസമിലെയും വലിയ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത് എന്നതും ചിന്തിക്കേണ്ടകാര്യമാണ്. ബി.ജെ.പി അസമിലും ബംഗാളിലും പുതുച്ചേരിയിലും വിജയിച്ചു. കേരളത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

ബിജെപിയുടെ തുടര്‍ച്ചയായ വിജയങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ ശക്തിയും പിന്തുണയും വര്‍ദ്ധിക്കുന്നതിലും അസന്തുഷ്ടിയുള്ള ആരൊക്കെയോ രാജ്യത്തിന് പുറത്തിരുന്ന് രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് ഇതൊരു സാധാരണ വിഷയമല്ലെന്നും, ഇതിനപ്പുറം മറ്റെന്തോ ആണെന്നും വിശേഷിപ്പിച്ചത്.

ഏതൊരു നാട്ടിലെയും ഒരു യുവാവിനോട് ചോദിച്ചാല്‍, തീര്‍ച്ചയായും അവരില്‍ അതൃപ്തികളുണ്ടാകും. കാരണം അവരുടെ പ്രതീക്ഷകള്‍ ഉയര്‍ന്നിട്ടുണ്ട്. അവര്‍ക്ക് നല്ല ജോലികള്‍ വേണം. അത് ലോകത്തെവിടെയും ഉള്ള യാഥാര്‍ത്ഥ്യമാണ്. തന്റെ വാക്കുകള്‍ തെറ്റായി വളച്ചൊടിച്ചതാണെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ വ്യക്തമാക്കിയിട്ടും ഈ പ്രചാരണം തുടരുന്നത് ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ്. നമ്മുടെ സാധാരണ യുക്തി ഉപയോഗിച്ചാല്‍ത്തന്നെ, ഇത് സ്വാഭാവികമായി ഉണ്ടായതല്ല എന്ന് മനസ്സിലാക്കാം. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കള്‍, യുവാക്കള്‍ക്ക് വേണ്ടി എന്ന പേരില്‍ രാഷ്‌ട്രീയ ലക്ഷ്യത്തോടെ പ്രതികരിക്കുന്നതും വലിയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തോന്നുന്നത്. ഭാരതത്തെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തി, രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാന്‍ വര്‍ഷങ്ങളായി താല്പര്യപ്പെടുന്ന ചില പ്രതിപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉണ്ടെന്നത് വ്യക്തമാണ്. അവരിപ്പോഴും ഇത്തരം അവസരങ്ങള്‍ മുതലെടുക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും എന്‍ഡിഎ സര്‍ക്കാരിനേയും പുതുതലമുറയ്‌ക്ക് വിശ്വാസമാണ്. ലോകവും ഏഷ്യന്‍ മേഖലയുമെല്ലാം പ്രതിസന്ധികളില്‍ പെട്ട് വിഷമിക്കുമ്പോള്‍ സുശക്തമായ സമ്പദ് ഘടനയാണ് നമുക്കുള്ളത്. ആഗോള അസ്ഥിരതകള്‍ ഭാരതത്തെ താരതമ്യേന ചെറുതായി മാത്രമാണ് ബാധിക്കുന്നത്. അതിന് കാരണം രാജ്യത്ത് നിലനില്‍ക്കുന്ന സ്ഥിരതയുള്ള സര്‍ക്കാരാണ്. ഒരുവ്യാഴവട്ടമായി തുടരുന്ന മോദി സര്‍ക്കാര്‍ അതുകൊണ്ടുതന്നെ പലരുടേയും ലക്ഷ്യമാണ്. എന്നാല്‍ കോടിക്കണക്കിന് രാജ്യസ്‌നേഹികളുടെ പിന്തുണയാല്‍ മുന്നോട്ട് പോകുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും എന്‍ഡിഎ സര്‍ക്കാരിന്റെയും ശക്തി ഇത്തരം പ്രതിലോമശക്തികള്‍ക്ക് വരുംനാളുകളില്‍ മനസ്സിലാകും. ഭാരതത്തിന്റെ സ്ഥിരത യുവാക്കളുടെ ആവശ്യവും കടമയുമാണ്. അതവര്‍ നിര്‍വഹിക്കുമെന്നുറപ്പാണ്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാംതന്നെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രവും.

Tags: Rajeev Chandrasekhar@Rajeev_GoIIndian democracyCockroach party
രാജീവ് ചന്ദ്രശേഖര്‍
രാജീവ് ചന്ദ്രശേഖര്‍
ബിജെപി സംസ്ഥാന അധ്യക്ഷന്‍ [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ജനസേവനത്തിന് സദാ ബാധ്യസ്ഥനെന്ന് രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

Kerala

ജമാഅത്തെ ഇസ്ലാമിക്കും എസ്‍ഡിപിഐക്കും മുന്നിൽ കേരളത്തെ അടിയറവ് വച്ച മുഖ്യമന്ത്രി വി.ഡി. സതീശനാണ് ആദ്യം കേരള ജനതയോട് മാപ്പ് പറയേണ്ടത്: രാജീവ് ചന്ദ്രശേഖർ

Kerala

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ നാണം കെടുത്തിയെന്നതില്‍ ആനന്ദിച്ച് ചിരിക്കുന്ന അന്‍സാരി കൈപ്പാടിക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി

ചൈനയിലെ ശോചനീയമായ വൃദ്ധസദനത്തിലെ ഒരു രംഗം (ഇടത്ത്) ചൈനയില്‍ വെള്ളത്തിലൂടെ നീന്തിപ്പോകുന്ന ജോലിക്കാര്‍ (വലത്ത്)

മധുരമനോജ്ഞമല്ല ചൈന…ചൈനയിലുണ്ട് ജാതി, ഉച്ചനീചത്വം, അഴുക്കും കഷ്ടപ്പാടും പട്ടിണിയും ക്രൂരകമ്മി നേതാക്കളും; ചൈനയെ പൊളിച്ചത് ഇന്ത്യന്‍ വ്ളോഗര്‍മാര്‍

നടി ഉഷ ഹസീനയുടെ ലക്ഷ്മിപ്രിയയ്‌ക്കെതിരായ പോസ്റ്റ് അമ്മ വിവാദത്തില്‍ വര്‍ഗ്ഗീയലോബിയുണ്ടെന്നതിന് തെളിവാണ്; അമ്മയിലെ അംഗത്വം രാജിവെച്ച് ലക്ഷ്മിപ്രിയ

വൈന്‍ കുടിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് (വലത്ത്) എന്‍ടിഎയെ പിരിച്ചുവിടണമെന്ന് പറഞ്ഞ കോക്രോച്ച് പ്രവര്‍ത്തക, പക്ഷെ എന്താണ് എന്‍ടിഎ എന്നറിയില്ല (വലത്ത്)

ഇതാണ് കോക്രോച്ചിലെ കുട്ടികളുടെ കാര്യം;എന്‍ടിഎയുടെ ഫുള്‍ ഫോം അറിയില്ല, അത്യാവശ്യം വൈനടിക്കുന്ന വക്താവ്

ഓസ്ട്രിയയ്‌ക്കെതിരെ പെനാല്‍റ്റി പാഴാക്കിയ മെസ്സി വൈകാതെ ഗോള്‍ നേടി; 17 ഗോളോടെ ലോകറെക്കോഡുമായി മെസ്സി

ആലപ്പുഴയില്‍ കോടികള്‍ വില മതിക്കുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മര്‍ദ്ദനം: അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി,എ ഡി ജി പി അജിത് കുമാറിനെതിരെ പരാമര്‍ശം

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

ജീവിതത്തില്‍ ഒട്ടും വര്‍ഗ്ഗീയത എന്തെന്നറിയാത്ത ശ്വേതാമേനോനെതിരെ വര്‍ഗ്ഗീയ കാര്‍ഡ് ഉപയോഗിച്ചത് ആര്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.