Entertainment

വേറിട്ട അനുഭവമായി ‘ഖാദിമ’; ചിത്രം ള്‍ഫ് നാടുകളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ അനുഭവിക്കുന്ന ചൂഷണത്തിന്റെയും വേദനകളുടെയും നേര്‍ക്കാഴ്ച

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററില്‍ പൗരാവലിക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച ഹ്രസ്വചിത്രം ‘ഖാദിമ’ വേറിട്ട അനുഭവമായി. ഗള്‍ഫ് നാടുകളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ അനുഭവിക്കുന്ന ചൂഷണത്തിന്റെയും വേദനകളുടെയും നേര്‍ക്കാഴ്ചയായ ചിത്രം സിനിമാസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി.

കഫാല സമ്പ്രദായം നിരോധിച്ചുകൊണ്ടുള്ള നടപടികള്‍ ഗള്‍ഫിലെ സര്‍ക്കാരുകള്‍ സ്വീകരിച്ചതായി ഖാദിമയുടെ സംവിധായകന്‍ ഗോവിന്ദ് കെ. സജി കാണികളുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ ഉത്തരത്തില്‍ വ്യക്തമാക്കി.  എന്നാലും ചില ചൂഷണരീതികള്‍ ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്നതായി അദ്ദേഹം ഉദാഹരണങ്ങള്‍ നിരത്തി ചൂണ്ടിക്കാട്ടി. സ്ത്രീ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് തൊഴിലുടമ പിടിച്ചെടുക്കുന്നതോടെ അവര്‍ അടിമവേലക്ക് വിധിക്കപ്പെട്ടവരായി തീരുന്നു. ഗള്‍ഫിലേക്ക് പോകുന്ന നിസ്സഹായരായ തൊഴിലന്വേഷകര്‍ക്ക് അതേക്കുറിച്ചുള്ള ബോധവല്‍ക്കരണം നല്‍കുക ചിത്രത്തിന്റെ ഒരു പ്രധാന ഉദ്ദേശമായി ആസ്വാദകര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.കെ. ജി. സുരേഷ് സംവിധായകന്‍ ഗോവിന്ദ് കെ. സജിയെ അനുമോദിച്ചു. പത്തു ദിവസങ്ങളിലായി ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററില്‍ നടന്ന ചലച്ചിത്രോത്സവം സിനിമാസ്വാദകരുടെ മറ്റൊരു കൂടിച്ചേരലിനും ഗഹനമായ ചര്‍ച്ചകള്‍ക്കും വേദിയായി.