World

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി കെട്ടാന്‍ പോയ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ്, ആക്രോശിച്ച് ബംഗ്ലാദേശ് അതിര്‍ത്തി സേനയും

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടുന്നതിനായി സ്ഥലം തിട്ടപ്പെടുത്താന്‍ ചെന്ന ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയ്ക്കെതിരെ സിലിഗുരിയില്‍ കല്ലേറ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടുന്നതിനായി സ്ഥലം തിട്ടപ്പെടുത്താന്‍ ചെന്ന ഇന്ത്യന്‍ അതിര്‍ത്തി രക്ഷാസേനയ്‌ക്കെതിരെ സിലിഗുരിയില്‍ കല്ലേറ്. മറ്റ് ചിലയിടങ്ങളില്‍ പട്ടാള യൂണിഫോമില്‍ ബംഗ്ലാദേശ് അതിര്‍ത്തി സേനയിലെ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ റവന്യൂ ഉദ്യോഗസ്ഥരെ വിരട്ടുകയുമാണ്.

ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേലികെട്ടാന്‍ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി 600 ഏക്കര്‍ ഭൂമിയാണ് കൈമാറിയിരിക്കുന്നത്. ഇന്ത്യയുടെ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ .ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഒരു ഇടുങ്ങിയ ഭൂപ്രദേശമായ സിലിഗുരിയില്‍ ഏകദേശം 120 ഏക്കര്‍ ഭൂമിയാണ് സുവേന്ദു അധികാരി അതിര്‍ത്തിവേലികെട്ടാന്‍ നല്‍കിയത്. ഇവിടെ സ്ഥലം അളന്ന് തിട്ടപ്പെടുത്താന്‍ ചെന്ന റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നേരെ കൂട്ടത്തോടെ എത്തിയ ബംഗ്ലാദേശികള്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് ഇവിടെ തോക്കേന്തിയ ബിഎസ് എഫ് ഉദ്യോഗസ്ഥര്‍ എത്തി. കഴിഞ്ഞ 15 വര്‍ഷമായി മമത ഇവിടെ അതിര്‍ത്തിവേലി കെട്ടാന്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടും മമത ഇത് നിരസിക്കുകയായിരുന്നു. ഇപ്പോള്‍ സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ ആദ്യം നടപ്പാക്കിയത് അതിര്‍ത്തിവേലികെട്ടാന്‍ സ്ഥലം വിട്ടുകൊടുക്കലായിരുന്നു. ഇതോടെ ബംഗ്ലാദേശികളുടെ ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റം നിര്‍ത്തുക എന്നതാണ് ലക്ഷ്യം.

ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തിപ്രദേശമായ ലാല്‍ മോനര്‍ഹട്ടില്‍ വേലി കെട്ടുന്നതിന് ഭൂമി അളന്നുതിട്ടപ്പെടുത്താന്‍ ചെന്ന റവന്യൂ ഉദ്യോഗസ്ഥന്മാര്‍ക്ക് നേരെ ആക്രോശവുമായി പാഞ്ഞടുക്കുകയായിരുന്നു ബംഗ്ലാദേശിന്റെ അതിര്‍ത്തി രക്ഷാസേനയായ ബിജിബിയുടെ ഉദ്യോഗസ്ഥര്‍. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

ബംഗാള്‍-ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ പട് ഗ്രാം എന്ന സ്ഥാലത്തുള്ള ലാല്‍ മോനര്‍ഹട്ടില്‍ ചെന്നപ്പോഴാണ് ഇന്ത്യയിലെ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ ബംഗ്ലാദേശ് അതിര്‍ത്തി രക്ഷസേനാ ഉദ്യോഗസ്ഥര്‍ ആക്രോശിച്ചത്. ഇത് ബംഗ്ലാദേശിന്റെ ഭാഗമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇവരുടെ ആക്രോശം.

എന്തായാലും ഇവിടങ്ങളില്‍ ആവശ്യമുണ്ടെങ്കില്‍ ബിഎസ്എഫ് ആയുധങ്ങളുമായി എത്തുമ്പോള്‍ ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാസേന ഉദ്യോഗസ്ഥരും ബംഗ്ലാദേശികളും പിന്തിരിയുകയാണ്. ഒരു ഏറ്റുമുട്ടലിന് അവര്‍ ഒരുക്കമല്ല. ഇത്രയും കാലം അതിര്‍ത്തിവേലികെട്ടാതെ സ്വതന്ത്രമായി ഇന്ത്യയിലേക്ക് വരാന്‍ ബംഗ്ലാദേശികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയായിരുന്നു മമത ബാനര്‍ജി. ആ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതുകൊണ്ടാണ് അവര്‍ വേലികെട്ടാന്‍ മുതിരുമ്പോള്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ തട്ടിക്കയറുകയായും കല്ലെറിയുകയും ചെയ്യുന്നത്.

Recent Posts