ഉന്നാവോ : ദൽഹിയിൽ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് എക്സ്പ്രസ് വേയിൽ മറിഞ്ഞതായി ഔറാസ് എസ്എച്ച്ഒ സഞ്ജീവ് കുശ്വാഹ പറഞ്ഞു. അപകടത്തിൽ ആറ് പേർ മരിച്ചു, പത്തിലധികം പേർക്ക് പരിക്കേറ്റു. ഒരു സബ് ഇൻസ്പെക്ടറും ഒരു തടവുകാരനും മരിച്ചവരിൽ ഉൾപ്പെടുന്നു.
മരിച്ച സബ് ഇൻസ്പെക്ടർ രാമചന്ദ്ര, തടവുകാരൻ ഛത്രപാലിനൊപ്പം ബീഹാറിലെ സിവാനിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്ത് മടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ ലഖ്‌നൗ ട്രോമ സെന്ററിലേക്ക് മാറ്റി. ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ് വേയുടെ 262-ാം നമ്പർ കിലോമീറ്ററിലുള്ള ഔറാസ് പോലീസ് സ്റ്റേഷൻ പ്രദേശത്താണ് അപകടം.
















