Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 12:16 pm IST
in Kannur
കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍

ഇരിട്ടി: കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന് തുടക്കംകുറിച്ചുകൊണ്ട് ഈ മാസം 28 ന് നടക്കുന്ന നെയ്യാട്ടത്തിനായി വ്രതം നോല്‍ക്കുന്ന വിവിധ മഠങ്ങളിലെ ഭക്തസംഘങ്ങള്‍ കലശം കുളിച്ച് മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു. കഴിഞ്ഞ പ്രക്കൂഴം നാള്‍തൊട്ടാണ് നെയ്യമൃത് സംഘങ്ങള്‍ വ്രതം ആരംഭിച്ചത്. കലശം കുളിച്ച് മഠങ്ങളില്‍ക്കയറിയതോടെ വരുന്ന ഏഴ് നാളുകള്‍ കഠിനവ്രതമാണ് ഇവിടെ ഇവര്‍ നയിക്കുക.

ഇരിട്ടി മേഖലയില്‍ കീഴൂര്‍ ഇടവയിലെ കീഴൂര്‍, പുന്നാട് കുഴുമ്പില്‍, മുഴക്കുന്നിലെ പാല, വട്ടക്കയം, ചാവശ്ശേരി, തില്ലങ്കേരി, മുരിങ്ങോടി, തിരുവോണപ്പുറം, ആറളം മഠങ്ങളിലെ നെയ്യമൃത് വ്രതക്കാര്‍ ഇന്നലെ രാവിലെ അതാതിടങ്ങളില്‍ നടന്ന ചടങ്ങുകളില്‍ കലശം കുളിച്ചാണ് കഠിനവ്രതം ആരംഭിച്ചത്.

കീഴൂര്‍ മഹാദേവക്ഷേത്രത്തോടനുബന്ധിച്ച കീഴൂര്‍ മഠത്തില്‍ മഠം കാരണവര്‍ പി.ആര്‍. ഉണ്ണികൃഷ്ണന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ 15 പേരാണ് വ്രതം നോല്‍ക്കുന്നത്. ഇവിടെ നടന്ന കലശംകുളി ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു. പുന്നാട് കുഴുമ്പില്‍ മഠത്തില്‍ നിട്ടൂര്‍ ഗോവിന്ദന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ 21 വ്രതക്കാരാണ് ഇത്തവണ കലശംകുളിച്ച് മഠത്തില്‍ പ്രവേശിച്ചത്. നമ്പൂതിരിമാരായ നവഹാരന്‍, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.

തില്ലങ്കേരി മഠത്തില്‍ കാരണവര്‍ വിലങ്ങേരി പത്മനാഭന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ 64 പേരാണ് ഇക്കുറി നെയ്യമൃത് സംഘത്തില്‍ ഉള്ളത്. ഇവരും കലശം കുളിച്ച് മഠത്തില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു. തിരുവോണപ്പുറം മഠത്തില്‍ മുപ്പത് പേരാണ് കലശം കുളിച്ച് മഠത്തില്‍ കയറിയത്.

കൂത്തുപറമ്പ്: കൊട്ടിയൂര്‍വൈശാഖ മഹോത്സവത്തിന്റെ പ്രാരംഭം കുറിക്കുന്ന ചടങ്ങായ നെയ്യാട്ടത്തി ന് നെയ്യുമായി പോകുന്ന നെയ്യമൃത് സംഘം കലശം കുളിച്ച് മഠത്തില്‍ കയറി. ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേരാണ് വ്രതമെടുത്ത് മഠത്തില്‍ കയറിയത്. കൈതേരി നാരായണന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ കലശം കുളിച്ച സംഘം ആചാരാനുഷ്ഠാനങ്ങളോടെ 5 ദിവസം മഠത്തില്‍ തങ്ങും. 23 ന് ചെനക്കല്‍ ആരംഭിക്കും 24 ന് നെയ്യ്‌ക്കിണ്ടി പിരിക്കാനുള്ള കയര്‍ പിരിക്കും. 25 ന് നെയ്യ് നിറച്ച് 26 ന് കാല്‍നടയായി യാത്ര തിരിക്കുന്നു. 28 ന് അര്‍ദ്ധരാത്രിയാണ് നെയ്യാട്ടം.

Tags: kannurkottiyoorVyshakha festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

ദേശീയ സേവാഭാരതി ജില്ലാ ആശ്രയ കേന്ദ്രം നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സൂര്യകാന്ത് മഖേച്ഛ ഉദ്ഘാടനം ചെയ്യുന്നു
Kannur

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

സംസ്ഥാനത്ത് വീണ്ടും പാമ്പ് കടിയേറ്റ് മരണം; മരിച്ചത് കണ്ണൂര്‍ മുതുകുട സ്വദേശി നബീസ

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

പിഎസ്‌സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടൽ; ശുപാർശ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, പിന്നിൽ നിയമപ്രശ്നം

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതി ഹൈനസ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.