ആലുവ: തുരുത്തുമ്മല്‍ വീരഭദ്രകാളി ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തുകയും മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമായി.സംഭ
വത്തില്‍ പ്രതിഷേധിച്ച് ക്ഷേത്ര സംരക്ഷണ സമിതിയുടെയും ഭക്തജനങ്ങളുടെയും നേതൃത്വത്തില്‍ നാമജപ പ്രതിഷേധം സംഘടിപ്പിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ഭക്തര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ബുധനാഴ്ച രാവിലെ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന കോളാമ്പി അഴിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ക്ഷേത്ര ഭാരവാഹികളെ ഭീഷണിപ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ക്ഷേത്രത്തിന് സമീപത്തെ ചില താമസക്കാര്‍ ഏറെ നാളുകളായി ക്ഷേത്രത്തിലെ വിവിധ ആരാധനാ ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും തടസം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായി ഭക്തജനങ്ങള്‍ ആരോപിച്ചു.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മൂന്ന്‌പേരെ അറസ്റ്റ് ചെയ്തു. ക്ഷേത്ര ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയും മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് നടപടി. അതേസമയം, ക്ഷേത്രാങ്കണത്തില്‍ നടന്ന നാമജപ പ്രതിഷേധത്തില്‍ ഭക്തര്‍ നാമജപം ചൊല്ലിയും ഭക്തിഗാനങ്ങള്‍ ആലപിച്ചും പ്രതിഷേധം രേഖപ്പെടുത്തി.
ക്ഷേത്രങ്ങളുടെ ആരാധനാ സ്വാതന്ത്ര്യവും വിശ്വാസപരമായ ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ക്ഷേത്രത്തില്‍ മൈക്കിലൂടെ കീര്‍ത്തനം കേള്‍പ്പിച്ചാല്‍ ക്ഷേത്രം തകര്‍ക്കുമെന്നാക്രോശിച്ചാണ് ക്രിമിനലുകള്‍ എത്തിയത്. ക്ഷേത്രത്തിന് മുന്‍വശത്ത് പുതിയതായി താമസിക്കുന്ന വ്യക്തി പറഞ്ഞിട്ടാണ് ഇവര്‍ വന്നതെന്ന് ഭക്തജനങ്ങളുടെ
മുന്‍പില്‍ വച്ച് ഇവര്‍ സമ്മതിച്ചു. ഇയാളുടെ വീട്ടില്‍ നിന്ന് ഗുണ്ടകളെ അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിന് സമീപം താമസമാക്കിയ ഗുണ്ടാസംഘനേതാവായ ഒന്നാം പ്രതി വനിതയെ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ വീഴ്ചയാണെന്നു ഹിന്ദുഐക്യവേദിജില്ലാ ജനറല്‍ സെക്രട്ടറി ആ.ഭാ. ബിജു പ്രഭാഷ
ണത്തില്‍ പറഞ്ഞു.
ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.ജി. പ്രസാദ് അധ്യക്ഷനായ യോഗത്തില്‍ സെക്രട്ടറി കെ.പി. ശശീന്ദ്രന്‍, ബിഎംഎസ് മേഖല ശ്രീകുമാരധര്‍മ്മശാസ്താ ക്ഷേത്രം പ്രസിഡന്റ് ജയപ്രകാശ്,
ട്രസ്റ്റ് മെമ്പര്‍ രൂപേഷ് പൊയ്യാട്ട് സംസാരിച്ചു.












