Kerala

പകല്‍ വെളിച്ചത്തില്‍ പിണറായി…കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഇരുമ്പുകസേരയില്‍ നേതാവ്….മാളികമുകളേറിയ മന്നന്റെ തോളില്‍….എന്ന് ജനങ്ങളുടെ ട്രോള്‍

33.31 ലക്ഷത്തിന്‍റെ കറുത്ത ഇന്നോവ ക്രിസ്റ്റ കാറില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി മുന്നിലും പിന്നിലും അകമ്പടി വാഹനങ്ങളുമായി കുതിച്ചിരുന്ന പിണറായി വിജയന്‍ പഴങ്കഥയായി മാറി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം:: 33.31 ലക്ഷത്തിന്റെ കറുത്ത ഇന്നോവ ക്രിസ്റ്റ കാറില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി മുന്നിലും പിന്നിലും അകമ്പടി വാഹനങ്ങളുമായി കുതിച്ചിരുന്ന പിണറായി വിജയന്‍ പഴങ്കഥയായി മാറി. അതാണ് വ്യാഴാഴ്ച കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പഴയ ഇരുമ്പുബെഞ്ചില്‍ ട്രെയിന്‍ കാത്തിരിക്കുന്ന പിണറായി വിജയന്റെ ചിത്രം വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

ഈ ചിത്രത്തിന് താഴെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും പരിഹാസങ്ങളും നിറയുകയാണ്. “നിലത്ത് നിൽക്കണം.. മനുഷ്യനെ കാണണം.. മനുഷ്യതും കാണിക്കണം…എവിടെ… രാജാവ് അല്ലേ”- എന്നാണ് ഒരാളുടെ പ്രതികരണം. “മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ……………!!!??”- എന്നാണ് മറ്റൊരു പ്രതികരണം. “ഒരു നല്ല മനുഷ്യന് ആദ്യം വേണ്ടത് മനുഷ്യത്വം ആണ് അതല്ലെങ്കില്‍ ഒരു പട്ടിയുടെ വില കൽപ്പിക്കില്ല ജനം അതിനുദാഹരണ മാണ് ഈ ഫോട്ടോ”- ഇങ്ങിനെ നൂറായിരം പ്രതികരണങ്ങളാണ് വരുന്നത്.

പതിനാറാം കേരള നിയമസഭയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് പോകുന്നതിനായി കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ കാത്തിരിക്കുന്ന പിണറായിയുടെ ചിത്രമാണിത്.യാതൊരു വിഐപി പരിഗണനയുമില്ലാതെ ഇരിക്കുന്ന പിണറായി. ഇയാളാണോ കേരളത്തെ മുഴുവന്‍ തന്റെ മര്‍ക്കടമുഷ്ടികൊണ്ട് കഴിഞ്ഞ അഞ്ച് വര്‍ഷം വിറപ്പിച്ചിരുന്നത് എന്ന് അത്ഭുതം തോന്നും.

മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം റെയില്‍വേ സ്റ്റേഷനുകളില്‍ എത്തുമ്പോള്‍ റെയില്‍വേ അധികൃതർ പ്രത്യേകം കസേരകളും വിഐപി സൗകര്യങ്ങളും ഒരുക്കാറുണ്ടായിരുന്നു. ആഡംബര കസേരകളും സുരക്ഷാ ഉദ്യോഗസ്ഥരുടെ വലിയൊരു നിരയും അദ്ദേഹത്തിന് ചുറ്റും എപ്പോഴുമുണ്ടായിരുന്നു. എന്നാല്‍ ഭരണം മാറിയതോടെ ഇതൊന്നുമില്ലാതെ ഏതാനും പോലീസുകാർ മാത്രം അല്‍പം മാറി നില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം സാധാരണക്കാരെപ്പോലെ ട്രെയിൻ കാത്തിരിക്കുന്നത്.

Recent Posts