തിരുവനന്തപുരം ; കേന്ദ്രസർക്കാർ വന്ദേമാതരം കർശനമാക്കിയതിൽ എതിർപ്പ് അറിയിച്ചവരുടെ കൂട്ടത്തിൽ ഇവിടുത്തെ മുസ്ലീം ലീഗ് നേതാക്കൾ വരെയുണ്ടായിരുന്നു. എന്നാൽ ഇന്ന് വി ഡി സതീശന്റെ സത്യപ്രതിജ്ഞാ വേളയിൽ വന്ദേമാതരം ചൊല്ലിയ വേളയിൽ ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടി അടക്കം എഴുന്നേറ്റ് നിന്നു ആദരവ് അർപ്പിച്ചു.
വന്ദേമാതരമെന്നാൽ ഭൂമി ദേവിയെ വന്ദിക്കുന്നതാണെന്നും , അളളാഹുവിനെ ആരാധിക്കുന്ന തങ്ങൾക്ക് അത് ഹറാമാണെന്നും പറഞ്ഞവരാണ് ഇന്ന് എഴുന്നേറ്റ് അറ്റൻഷനായി നിന്നത് . കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശപ്രകാരമാണ് സത്യപ്രതിജ്ഞാ ചടങ്ങിൽ ദേശീയ ഗാനത്തിന് മുന്‍പായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങില്‍ ആലപിച്ചത്.
രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഈ ഗാനാലാപനം നടന്നത് എന്നതാണ് ശ്രദ്ധേയം. വന്ദേമാതരത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ആലപിക്കുന്നത് നിര്‍ബന്ധമാക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്.നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ആദ്യം ആലപിച്ചത് വന്ദേമാതരമാണ് . ഇന്ന് സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും പതിവ് തെറ്റിയില്ല. ഇതിന് പിന്നിൽ ഗവർണർ അർലേക്കർ ആണെന്നതും വ്യക്തം . അതുകൊണ്ട് തന്നെ ദേശസ്നേഹികളുടെ ഇന്നത്തെ കയ്യടിയും ഗവർണർ രാജേന്ദ്ര അർലേക്കർക്ക് തന്നെ.
















