കൊൽക്കത്ത : പൊലീസുകാർക്ക് നേരെ കല്ലേറ് ഉണ്ടായാൽ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി . കൊൽക്കത്തയിലെ പാർക്ക് സർക്കസിൽ സർക്കസിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്ക് നേരെയും അക്രമങ്ങൾ ഉണ്ടായി . മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസിന് ലാത്തി ചാർജും നടത്തേണ്ടി വന്നു. സംഭവവുമായി ബന്ധപ്പെട്ട് 40 ഓളം പേരെ അറസ്റ്റ് ചെയ്തു.
പാർക്ക് സർക്കസിൽ കല്ലെറിഞ്ഞവർക്ക് കർശന മുന്നറിയിപ്പാണ് സുവേന്ദു അധികാരി നൽകിയത്. “സാമൂഹിക വിരുദ്ധമോ ദേശവിരുദ്ധമോ ആയ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. പോലീസ് മന്ത്രിയും ആഭ്യന്തര മന്ത്രിയും എന്ന നിലയിൽ, ഞാൻ അന്തിമ മുന്നറിയിപ്പാണ് നൽകുന്നത്. ഇതിനുശേഷം ഒരിക്കൽ പോലും പോലീസിനെതിരെ ആരെങ്കിലും കൈ ഉയർത്താൻ തുനിഞ്ഞാൽ, അവർ കഠിനമായ ശിക്ഷ നേരിടേണ്ടിവരും.
ഇനി മുതൽ ആരെങ്കിലും അത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടാൽ, എന്നെക്കാൾ ക്രൂരനായ ഒരു പോലീസ് മന്ത്രിയെയും അവർ കാണില്ല. പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുമ്പോൾ പോലീസ് മന്ത്രി എയർ കണ്ടീഷൻ ചെയ്ത മുറിയിൽ അലസമായി ഇരിക്കുന്ന കാലം കഴിഞ്ഞു . കശ്മീരിലെ കല്ലെറിയൽ ഇല്ലാതാക്കിയത് പോലെ ബംഗാളിലെ ഈ അക്രമങ്ങളും നിർത്താൻ എനിക്കറിയാം “ അദ്ദേഹം പറഞ്ഞു.
















