Kerala

ഹ്രസ്വ ഹജ്ജ് പാക്കേജിന് ഇന്ന് തുടക്കം; കേന്ദ്രമന്ത്രി കൊച്ചിയില്‍ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്യും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: പ്രധാന ഹജ്ജ് കര്‍മ്മങ്ങള്‍ക്കുശേഷം മടങ്ങി വരാനുതകുന്ന രീതിയിലുള്ള ഹ്രസ്വ ഹജ്ജ് പാക്കേജുമായി ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി. ബിസിനസ്, പ്രൊഫഷണല്‍ മേഖലകളില്‍ ജോലിനോക്കുന്ന ഹജ്ജ് തീര്‍ത്ഥാടകരുടെ അഭ്യര്‍ത്ഥന പ്രകാരമാണിത്. ഈ പാക്കേജില്‍പ്പെട്ട ആദ്യ വിമാനം ഇന്ന് കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. ഉച്ചയ്‌ക്ക് 12.30ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും.

ഈ പദ്ധതിയില്‍, 10,000 പേര്‍ ഹജ്ജ് നിര്‍വഹിക്കും. സാധാരണ ഹജ്ജ് യാത്ര 40 മുതല്‍ 45 ദിവസമാണെങ്കിലും, ഈ പദ്ധതിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏകദേശം 20 ദിവസം സൗദി അറേബ്യയില്‍ താമസിച്ച് ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിച്ചു മടങ്ങിയെത്താം. ആദ്യ വിമാനത്തില്‍ യാത്രതിരിക്കുന്നവര്‍ ജൂണ്‍ 5ന് മടങ്ങിവരും. ഹ്രസ്വ ഹജ്ജിനുള്ള മറ്റ് വിമാന സര്‍വീസുകള്‍ ചെന്നൈ, ദല്‍ഹി, മുംബൈ, ബെംഗളൂരു, കൊച്ചി, ഹൈദരാബാദ്, അഹമ്മദാബാദ് എന്നീ നഗരങ്ങളില്‍ നിന്ന് പുറപ്പെടും.