കോട്ടയം: കെ.ആർ നാരായണൻ ചലച്ചിത്ര ഇൻസ്റ്റ്യൂട്ടിലേക്ക് പഠന യാത്ര നടത്തിയ മന്നം ബാലസമാജത്തിലെ കുട്ടികളെ ഇറക്കിവിട്ട സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് കെ പി ശശികല ടീച്ചർ. നാളെ ഏതെങ്കിലും മദ്രസയിൽ നിന്നോ, സൺഡേ സ്കൂളിൽ നിന്നോ കുട്ടികൾ വന്നാൽ ഇത്തരത്തിൽ തടയുമോയെന്നും , അതിനുള്ള നട്ടെല്ലുണ്ടോയെന്നുമാണ് ശശികല ടീച്ചറിന്റെ ചോദ്യം . കളിച്ചു കളിച്ച് കളി കാര്യമാകുകയാണോയെന്നും ശശികല ടീച്ചർ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
ഇതെന്തു തെമ്മാടിത്തം?
നാളെ ഏതെങ്കിലും മദർസ്സയിൽ നിന്ന് പഠനയാത്രയുമായി കുട്ടികൾ വന്നാൽ നിങ്ങൾ തടയുമോ ?
ഏതെങ്കിലും സൺഡേ സ്കൂൾ കുട്ടികൾ വന്നാൽ നിങ്ങൾ തടയുമോ?
അതിനുള്ള നട്ടെല്ല് നിങ്ങൾക്കുണ്ടോ !
“ഇത് സര്ക്കാർ നടത്തുന്ന ഇൻസ്റ്റിറ്റ്യൂട്ട് ആണ്. നായന്മാർ ഇങ്ങോട്ട് കടക്കണ്ട..”
മുൻകൂർ അനുവാദം വാങ്ങി കോട്ടയം പള്ളിക്കത്തോട് തെക്കുംതലയിൽ പ്രവർത്തിക്കുന്ന കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കാനെത്തിയ പാമ്പാടി എൻ എസ് എസ് കരയോഗം വിദ്യാർഥികളോട്, ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി യൂണിയൻ നേതാക്കളുടെ ആക്രോശമായിരുന്നു അത്.
തടങ്ങ നിങ്ങടെയൊക്കെ കുടുംബ സ്വത്തല്ല അത് എന്നു മറക്കണ്ട!
പിഞ്ചു മക്കളോടാണോടോ നിന്റെയൊക്കെ വിപ്ലവം?
ഈ ഇൻസ്റ്റിറ്റ്യൂട്ടിനു മുന്നിൽ ഉള്ള തെക്കുംതല എൻ എസ് എസ് കരയോഗമാണ് ഈ ഇൻസ്റ്റിറ്റ്യൂട്ട് അവിടെ തുടങ്ങുവാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുത്തത്.. എന്നത് മറ്റൊരു തമാശ!
കളിച്ചു കളിച്ച് കളി കാര്യമാകുന്നുണ്ടോ
















