Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

ശക്തനായ രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും എടുത്ത തീരുമാനത്തെ തോല്‍പിച്ചാണ് സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായത്. ഇനി ഹൈക്കമാന്‍റിനെ ആരാണ് പേടിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2026, 08:18 pm IST
in Kerala

തിരുവനന്തപുരം കാലാകാലങ്ങളായി കേരളത്തിലെ കോണ്‍ഗ്രസുകാര്‍ പേടിച്ചിരുന്ന ഒരു ശക്തിയുണ്ടായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയ്‌ക്കുള്ളില്‍. ഇത് കോണ്‍ഗ്രസ് ഹൈക്കമാന്‍റായിരുന്നു. അന്തിമ തീരുമാനം പറയുന്ന ശക്തി. ആ ശക്തി കഴിഞ്ഞ ദിവസം തകര്‍ന്നുതരിപ്പണമായി. കാരണം ശക്തനായ രാഹുല്‍ ഗാന്ധിയും കെ.സി. വേണുഗോപാലും എടുത്ത തീരുമാനത്തെ തോല്‍പിച്ചാണ് സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായത്. ഇനി ഹൈക്കമാന്‍റിനെ ആരാണ് പേടിക്കുക.

സതീശന് മുഖ്യമന്ത്രിസ്ഥാനം നല്‍കാന്‍ സാധിച്ചതില്‍ ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്. കാരണം ഇനി വയനാട്ടില്‍ നിന്നും സ്ഥിരമായി ലോക്സഭയിലേക്ക് മുസ്ലിംലീഗ് ബലത്തില്‍ ജയിച്ചു കയറാം. ഇത് സതീശന്റെ വിജയമാകുമ്പോള്‍ തന്നെ കെ.സി. വേണുഗോപാല്‍ എന്ന കേരളത്തിലെ നേതാവിന്റെയും രാഹുല്‍ ഗാന്ധി എന്ന ഗാന്ധി കുടുംബാഗത്തിന്റെയും പരാജയമാണ്.

അവസാനനിമിഷത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പിടിവാദമാണ് സതീശന് അനുകൂലമായ തീരുമാനമുണ്ടാക്കിയത്. വയനാട് അമേഠിയാക്കുമെന്നും പണ്ട് രാഹുല്‍ ഗാന്ധിയെ സ്മൃതി ഇറാനി തോല്‍പിച്ചതുപോലെ പ്രിയങ്കയെ വയനാട്ടില്‍ തോല്‍പിക്കുമെന്നും മുസ്ലിം ലീഗ് ഭീഷണിപ്പെടുത്തിയതോടെയാണ് പ്രിയങ്ക സതീശന് വേണ്ടി കര്‍ശനം നിലപാടെടുത്തത്. വോട്ട് ബാങ്കിന്റെ ബലത്തില്‍ മുസ്ലിം ലീഗ് ഗാന്ധി കുടുംബത്തിലെ ഒരാളെ കീഴടക്കുകയായിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ചോയ്സ് വേണുഗോപാലായിരുന്നു. നിയമസഭാകക്ഷിയോഗത്തില്‍ ആകെയുള്ള 63 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 47 പേര്‍ വേണുഗോപാലിന് അനുകൂലമായി വോട്ട് ചെയ്തു. എന്നിട്ടും രാഹുല്‍ ഗാന്ധിക്ക് തന്റെ വിശ്വസ്തനായ കെ.സി. വേണുഗോപാലിനെ ജയിപ്പിക്കാന്‍ സാധിച്ചില്ല.

ഗാന്ധി കുടുംബത്തിലെ മൂന്ന് പേര്‍ക്കും മൂന്ന് താല്‍പര്യങ്ങളായിരുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. സോണിയാഗാന്ധിക്ക് ചെന്നിത്തലയെയായിരുന്നു താല‍്പര്യം. സീനിയോരിറ്റി, അവസാന അവസരമായതിനാല്‍ മുഖ്യമന്ത്രിപദവി നല‍്കുക തുടങ്ങിയ വാദങ്ങളാണ് സോണിയ ഉയര്‍ത്തിയത്. രാഹുല്‍ഗാന്ധിക്ക് വേണുഗോപാലും പ്രിയങ്കയ്‌ക്ക് സതീശനും. എന്തായാലും ഗാന്ധി കുടുംബത്തിലെ അധികാരസമവാക്യവും സതീശന്റെ തെരഞ്ഞെടുപ്പോടെ മാറിയിരിക്കുന്നു. പ്രിയങ്ക കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നു. ഇനി കോണ്‍ഗ്രസുകാര‍് കൂടി പ്രിയങ്കയുടെ ഈ തീരുമാനത്തെ അംഗീകരിക്കാന്‍ തുടങ്ങിയാല്‍ പ്രിയങ്ക കോണ്‍ഗ്രസിനകത്ത് കൂടുതല്‍ അധികാരങ്ങള്‍ കയ്യടക്കും.

വേണുഗോപാല്‍ കറിവേപ്പില
കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കിടിയില്‍ കെ.സി. വേണുഗോപാലിന്റെ നേതൃസ്ഥാനം തകര്‍ന്നടിഞ്ഞു. ഇനി കേരളത്തില്‍ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ കെസിയ്‌ക്ക് പഴയ വില ലഭിയ്‌ക്കുമോ എന്ന് സംശയമാണ്. എംപിമാര്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട എന്ന നിയമം വേണുഗോപാല്‍ കൊണ്ടുവന്നത് പല കോണ്‍ഗ്രസ് എംപിമാരെയും മത്സരക്കളത്തില്‍ നിന്നും മാറ്റിനിര്‍ത്താനാണെന്ന കാര്യം വലിയ തോതില്‍ കേരളത്തില്‍ ചര്‍ച്ചയായി. അതേ വേണുഗോപാല്‍ എംപി ആയിരുന്നിട്ടും അവസാനനിമിഷം മുഖ്യമന്ത്രിസ്ഥാനത്തിന് വേണ്ടി വാദിച്ചതിന്റെ അനൗചിത്യവും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് മാധ്യമങ്ങളുടെ മുന്‍പില്‍ വിളമ്പിയത്. ഇതോടെ കെ.സി. വേണുഗോപാലിന്റെ ഇരട്ടത്താപ്പും പൊളിഞ്ഞു. ഇനി മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്ക് പകരം എഐസിസി അധ്യക്ഷപദവിയിലേക്ക് വേണുഗോപാലിനെ കൊണ്ടുവരുമോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ. അതു കൂടി ലഭിച്ചില്ലെങ്കില്‍ വേണുഗോപാലിന്റെ രാഷ്‌ട്രീയ ഭാവി ഇരുട്ടിലാകും. സ്വന്തം സംസ്ഥാനത്ത് മുഖ്യമന്ത്രിപദം കയ്യാളാന്‍ പോലും കരുത്തില്ലാത്ത ഒരാളെ ദേശീയ പ്രസിഡന്‍റ് പദവിയിലേക്ക് മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ പരിഗണിക്കുമോ? ഇപ്പോള്‍ കൂടുതല്‍ ദുര്‍ബലനായ ഒരു നേതാവിനെയാണ് അവര്‍ വേണുഗോപാലില്‍ കാണുന്നത്.

ചെന്നിത്തല തീര്‍ന്നു
ഇനി കേരളനിയമസഭയില്‍ ഒരു മന്ത്രിസ്ഥാനം അലങ്കരിച്ച് രാഷ്‌ട്രീയത്തിലെ അവസാന അങ്കമാടുക എന്നത് മാത്രമാണ് രമേശ് ചെന്നിത്തലയ്‌ക്ക് മുന്‍പിലുള്ള വഴി. ഈ കളിയില്‍ രമേശ് ചെന്നിത്തല തോറ്രുപോയിരിക്കുന്നു. രാഷ്‌ട്രീയ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രിക്കസേരയില്‍ ഒന്നിരുന്ന് പോകാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് ഭാഗ്യമുണ്ടായില്ല.

ഖാര്‍ഗെ സന്തോഷവാനാണ്
രാഹുല്‍ ഗാന്ധിയുമായുള്ളഅടുപ്പം കാരണം പലപ്പോഴും ഖാര്‍ഗെയെപ്പോലും കോണ്‍ഗ്രസ് വേദികളില്‍ വേണുഗോപാല്‍ മറികടക്കാറുണ്ട്. ഇതില്‍ ഖാര്‍ഗെയ്‌ക്ക് അമര്‍ഷവും ഉണ്ടാകാറുണ്ട്. ഇതെല്ലാമാകാം, സതീശന്റെ വിജയത്തില്‍ രഹസ്യമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സന്തോഷിപ്പിക്കുന്നുണ്ടെന്ന് ദല്‍ഹി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Tags: Congress HighcommandRahul GandhiMuslim LeaguewayanadPriyanka GandhiKC VenugopalKerala CMLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

Football

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

India

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

പുതിയ വാര്‍ത്തകള്‍

അമർനാഥ് യാത്രയയ്‌ക്ക് മികവുറ്റ സാങ്കേതിക സുരക്ഷയൊരുക്കി ജമ്മു കശ്മീർ പോലീസ് : ‘പ്രൊജക്റ്റ് ഹോക്ക് ഐ’ യിൽ ഭീകരർ കുടുങ്ങുമെന്ന് ഉറപ്പ്

തിരുവനന്തപുരം കോർപറേഷനിൽ സംഘർഷം; മേയർ വി.വി രാജേഷിനെ തടയാൻ സിപിഎം ശ്രമം, വനിതാ കൗൺസിലറുടെ തലയ്‌ക്ക് പരിക്ക്

7,700 കിലോമീറ്ററിലധികം വരുന്ന ദേശീയ പാത പദ്ധതികൾ അവലോകനം ചെയ്ത് കേന്ദ്ര സർക്കാർ : മഴക്കാലത്ത് മുൻപ് അറ്റകുറ്റ പണികൾ പൂർത്തിയാക്കാൻ നിർദ്ദേശം

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.