Kerala

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: മുസ്ലിംലീഗിന്റെ നാലു മന്ത്രിമാര്‍ ആരെന്നതിനെ കുറിച്ച് പാര്‍ട്ടി ധാരണയായിലെത്തി. പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, പി കെ. ബഷീര്‍, എന്‍ ഷംസുദ്ദീന്‍ എന്നിവരാണ് നിലവില്‍ ലീഗ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നവര്‍.

അഞ്ചാമത് മന്ത്രിയെ നിശ്ചയിക്കുക യുഡിഎഫിലെ ചര്‍ച്ചയ്‌ക്ക് ശേഷമാകും.കുഞ്ഞാലിക്കുട്ടി നിയമസഭാ കക്ഷി നേതാവാകും.കാസര്‍കോട് നിന്നുളള എ.കെ.എം. അഷ്‌റഫ്, കോഴിക്കോട് നിന്നുളള പാറക്കല്‍ അബ്ദുളള എന്നിവരാണ് പരിഗണനയില്‍.ആറ് പേരെ നിയമസഭയിലെത്തിച്ച കോഴിക്കോട് ജില്ലക്ക് മന്ത്രി വേണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.കുന്നമംഗലത്തുനിന്ന് ജയിച്ച ജില്ലാ പ്രസിഡന്റ് റസാഖിന്റെ പേരാണ് ജില്ലാ കമ്മിറ്റി നിര്‍ദേശിക്കുന്നത്. കോട്ടക്കല്‍ എംഎല്‍എ ആബിദ് ഹുസൈന്‍ തങ്ങള്‍ക്ക് വേണ്ടിയും കടുത്ത സമ്മര്‍ദ്ദം ഉണ്ട്. മൂന്നാം തവണ എംഎല്‍എ ആകുന്ന ആബിദ് തങ്ങള്‍ കൂടി മന്ത്രി ആയാല്‍ നാലു മന്ത്രിമാര്‍ മലപ്പുറം ജില്ലയില്‍ നിന്നാകുമെന്ന പ്രശ്‌നമുണ്ട്. അതിനാല്‍ തന്നെ മറ്റ്ജില്ലകള്‍ക്കും പ്രാതിനിധ്യം വേണമെന്ന് വാദത്തിനാണ് മുന്‍തൂക്കം.

അഞ്ചാം മന്ത്രിക്ക് പകരം ഡെപ്യൂട്ടി സ്പീക്കര്‍ അല്ലെങ്കില്‍ ചീഫ് വിപ് പദവിയാണ് ലീഗിന് ലഭിക്കുക എന്നും വാര്‍ത്തയുണ്ട്.വി ഡി സതീശന് ലീഗിന് 5 മന്ത്രിസ്ഥാനങ്ങള്‍ നല്‍കണമെന്ന നിലപാടാണ് ഉള്ളത്.

എം.കെ. മുനീര്‍ കെ.പി.എ. മജീദ് എന്നീ നേതാക്കള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്ന പദവികളും ലീഗ് ആവശ്യപ്പെടുന്നുണ്ട്.

Recent Posts