Kottayam

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം; പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി

പാരമ്പര്യ വിപണിക്ക് തിരിച്ചടിയായി ഓണ്‍ലൈന്‍, സൂപ്പര്‍മാര്‍ക്കറ്റ് വിപണികള്‍

Published by
വൈഷ്ണവി സി.എസ്‌

കോട്ടയം: സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കിന ില്‍ക്കെ പുത്തന്‍ ഭാവത്തിലും രൂപത്തിലും ഉണര്‍ന്ന് സ്‌കൂള്‍ വിപണി…ഇത്തവണ കാലവര്‍ഷം നേരത്തെ തുടങ്ങുന്നതിന ാല്‍ അതിന് മുന്‍പ് കുട്ടികള്‍ക്കാവശ്യമായതെല്ലാം വാങ്ങാനുള്ള ഓട്ടത്തിലാണ് രക്ഷിതാക്കള്‍.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വിപണിയില്‍ വലിയ ഓഫറുകളുള്ളതിനാല്‍ വിലക്കുറവ് പ്രകടമാണ്. ബാഗ്, കുട, ലഞ്ച് ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, ചെരിപ്പ്, ഷൂസ്, നോട്ട്ബുക്ക്, പേന, പെന്‍സില്‍, നെയിംസ്ലിപ് എന്നിങ്ങനെ നീളുന്നു വിപണിയിലെ താരനിര. വര്‍ണക്കുടകളും സൂപ്പര്‍ ഹീറോകളുടെയും കാര്‍ട്ടൂണ്‍ താരങ്ങളുടെയും ചിത്രങ്ങളുള്ള ബാഗുകളുമെല്ലാം നേരത്തേ റെഡി. കാര്‍ട്ടൂണ്‍ കഥാപ്ത്രങ്ങളുടെ ചിത്രങ്ങളുള്ള ബാഗിനോടും കുടയോടുമൊക്കെയാണ് കുട്ടികള്‍ക്ക് കൂടുതല്‍ താല്‍പര്യം. അവരെ ആകര്‍ഷിപ്പിക്കുന്നതിനായി, സിന്‍ഡ്രല്ല, സിഡ്‌നി വേള്‍ഡ്, സ്‌പൈഡര്‍മാന്‍, സൂപ്പര്‍മാന്‍ തുടങ്ങി അവരുടെ പ്രിയഹീറോകളെല്ലാം വിപണിയിലുണ്ട്.

ബ്രാന്‍ഡുകളനുസരിച്ചാണു വിലയിലെ മാറ്റം. 250 രൂപ മുതല്‍ 2,000 രൂപയ്‌ക്കു മുകളിലുള്ള ബാഗുകളും 250 രൂപ മുതല്‍ തുടങ്ങുന്ന കുടകളും വിപണിയിലുണ്ട്. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് വില കൂടുതലാണെങ്കിലും ഗുണമേന്മയും സൗജന്യങ്ങളും ഗാരന്റിയുമെല്ലാം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു. 30 രൂപയില്‍ തുടങ്ങുന്നു പെന്‍സില്‍ ബോക്‌സുകളുടെ വില. ഡിജിറ്റല്‍ പെന്‍സില്‍ ബോക്‌സുകള്‍ ഇത്തവണത്തെ പ്രധാന ആകര്‍ഷണമാണ്. പെന്‍സില്‍ ബോക്‌സിന്റെ ഡിസ്‌പ്ലേയില്‍ എഴുതുകയും വരയ്‌ക്കുകയും ചെയ്യാമെന്നതാണു പ്രത്യേകത.

നേരത്തേ ആരംഭിച്ച് കുട കച്ചവടം
കഴിഞ്ഞ മാസങ്ങളില്‍ വേനല്‍ ചൂട് കടുത്തതിനാല്‍ വിപണിയില്‍ കുടക്കച്ചവടം തകൃതിയായിരുന്നു. മാര്‍ച്ച് മുതലേ കുടയ്‌ക്ക് വിപണിയില്‍ നല്ല ഡിമാന്റുണ്ടായതായി വ്യാപാരികള്‍ പറയുന്നു. കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ളതും വര്‍ണ്ണാഭമായതുമായ കുടകള്‍ വിപണിയിലുണ്ട്. പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുള്ളതും ഇഷ്ടപ്പെട്ട നിറങ്ങളിലുള്ളതുമായ കുടകള്‍ തന്നെ തെരഞ്ഞെടുക്കുന്നുണ്ട് കുട്ടികള്‍. കൊണ്ടുനടക്കാന്‍ എളുപ്പമുള്ള റ്റു ഫോള്‍ഡ്, ത്രീ ഫോള്‍ഡ് കുടകളും പുതിയ രൂപത്തിലും ഭാവത്തിലും വിപണിയിലുണ്ട്. വലിയ കറുത്ത കാലന്‍ കുടകള്‍ക്കും ആവശ്യക്കാരേറെയുണ്ട്.

ഓണ്‍ലൈനിലും സൂപ്പര്‍മാര്‍ക്കറ്റിലും കച്ചവടം തകൃതി
ആകര്‍ഷകമായ ഓഫറുകള്‍ നല്‍കി ഓണ്‍ലൈന്‍ വ്യാപാരികളും, ബാഗ്, കുട, ഷൂസ്, ലഞ്ച്‌ബോക്‌സ്, വാട്ടര്‍ ബോട്ടില്‍ തുടങ്ങി എല്ലാ ഇനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കി മാളുകളിലും വിപണി ഏറ്റെടുത്തിരിക്കുകയാണ്. മാളുകളില്‍ സ്‌കൂള്‍ വിപണിമാത്രം മുന്നില്‍ കണ്ട് ബാക്ക് ടു സ്‌കൂള്‍ എന്ന പേരില്‍ കച്ചവടം ആരംഭിച്ചുകഴിഞ്ഞു. ബാഗും കുടയും തുടങ്ങി ഇറേസര്‍ വരെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടേത് നോക്കിയാണ് കുട്ടികള്‍ തെരഞ്ഞെടുക്കുന്നത്. സ്റ്റീലില്‍ നിര്‍മ്മിച്ച വാട്ടര്‍ ബോട്ടിലുകളോടും ലഞ്ച് ബോക്‌സുകളോടുമാണ് കൂടുതല്‍പേര്‍ക്കും താത്പര്യം. ഓഫര്‍ പെരുമഴയുമായി ഓണ്‍ലൈനും വലിയ സൂപ്പര്‍മാര്‍ക്കറ്റുകളും വന്നതോടെ പരമ്പരാഗത വ്യാപാരികള്‍ക്ക് വലിയ ബിസിനസ്സ് നഷ്ടമാണെന്ന് നഗരത്തിലെ വ്യാപാരികള്‍ പറഞ്ഞു. അതേസമയം ജില്ലയില്‍ നാഗമ്പടം ബസ് സ്റ്റാന്റിലെ മുന്‍സിപ്പാലിറ്റി ബില്‍ഡിങ്ങില്‍ ത്രിവേണി സ്‌കൂള്‍ മാര്‍ക്കറ്റ് തുറന്നിട്ടുണ്ട്. പഠനോപകരണങ്ങള്‍ക്ക് 30 മുതല്‍ 60 ശതമാനം വരെ വിലക്കിഴിവാണ് ത്രിവേണി അവകാശപ്പെടുന്നത്.

 

Recent Posts